കോവിഡ് രോഗികൾ കുന്നുകൂടി! കൊല്ലുമെന്ന് മുന്നറിയിപ്പ്.. ഭ്രാന്തെടുത്ത് നെട്ടോട്ടമോടി ഉൻ! ഉത്തരകൊറിയ തകരുന്നു
ഉത്തരകൊറിയ കൊറോണയുടെ പിടിയിലമർന്നെന്ന് റിപ്പോർട്ടുകൾ. വ്യാഴഅഴാചയാണ് രാജ്യത്ത് ആദ്യത്തെ കേസ് സ്ഥിരീകരിച്ചതെങ്കിലും രാജ്യത്ത് കൊറോണ അതിവേഗം പടരുകയാണ്.മൂന്ന് ദിവസത്തിനുള്ളിൽ എട്ടു ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 42 പേർ മരിക്കുകയും ചെയ്തതായി ഉത്തരകൊറിയൻ സ്റ്റേറ്റ് മാദ്ധ്യമായ കെസിഎൻഎ വ്യക്തമാക്കിയിരുന്നു.
രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്നമായിരിക്കുന്നുവെന്നാണ് രാഷ്‌ട്ര തലവൻ കിം ജോങ് ഉൻ തന്നെ പറയുന്നത്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ മാസ്‌ക് അണിഞ്ഞു വന്ന കിം ഏറെ ചർച്ചയായിരുന്നു.
രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണാധീതമായതോടെ ഏറെ പിരിമുറുക്കത്തിലാണ് കിം ജോങ് ഉൻ. മരുന്നു വിതരണം ശരിയായ നിർവഹിക്കാത്ത ആളുകളെ കടുത്ത ശിക്ഷയ്‌ക്കാണ് കിം വിധേയരാക്കുന്നത്. രാജ്യത്ത് മരുന്ന് വിതരണം വേഗത്തിലാക്കാൻ സൈന്യത്തിന് ചുമതല നൽകിയിരിക്കുകയാണ് കിം. തടസ്സങ്ങളില്ലാതെ മരുന്നുകൾ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് നൽകണമെന്നാണ് കിം ഉത്തരവിട്ടിരിക്കുന്നത്.
രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായും കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. വാക്സിൻ സ്വീകരിക്കാത്തവർ വഴി രോഗം പടരുന്നത് ഒഴിവാക്കാൻ പരമാവധി ക്വാറൻൈറൻ ഏർപ്പെടുത്തുകയാണ് ഉത്തര കൊറിയ. രാജ്യ തലസ്ഥാനമായ പിയോങ്ഗ്യാങിൽ ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചതായി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ഉത്തരകൊറിയയിലെ ആരോഗ്യരംഗം ലോകത്തിൽ തന്നെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വാർത്തകൾ.കൊറോണ വാക്സിനേഷനോ ആൻറി വൈറൽ ചികിത്സയോ കൂട്ട പരിശോധനാ സംവിധാനങ്ങളോ രാജ്യത്തില്ല. എന്നാൽ നേരത്തെ ചൈനയും ലോകാരോഗ്യ സംഘടനയും വാഗ്ദാനം ചെയ്ത കൊറോണ വാക്സിന് ഉത്തരകൊറിയ സ്വീകരിച്ചിരുന്നില്ല.അതേസമയം, ഉത്തരകൊറിയ മറ്റൊരു ആണവ പരീക്ഷണം നടത്താനൊരുങ്ങുകയാണെന്നാണ് യുഎസ്സും ദക്ഷിണ കൊറിയയും ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha