ബുദ്ധന്റെ നാട്ടിലേക്ക് മോദി... നൂറ് കോടി ചെലവിട്ട് ഇന്ത്യ... ചൈനയ്ക്കും യുഎസ്സിനും പിറകെ ഇന്ത്യയും

നൂറ്റാണ്ടുകളായി ബുദ്ധമതക്കാരായ ആള്‍ക്കാര്‍ ലുംബിനിയിലാണ് തങ്ങളുടെ ആത്മീയതയുടെ ഉറവിടം ഉടലെടുത്തതെന്ന് വിശ്വസിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ജറുസലേം എന്നതു പോലെയും ഇസ്ലാമികള്‍ക്ക് മെക്ക എന്നതു പോലെയുമാണ് ബുദ്ധമതക്കാര്‍ ലുംബിനിയെ കാണുന്നത്. മഞ്ഞ് പുതച്ചിരിക്കുന്ന മലനിരയും പ്രശാന്തമായ കാലാവസ്ഥയും പൂന്തോട്ടവും, ഇവിടം ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാംങ് എഴുതിയതു പോലെ, സ്വര്‍ഗ്ഗ സമാനമാണ്!
ചരിത്ര പ്രധാനമായ ഈ മണ്ണിലെ എല്ലാവിധ അപൂര്‍വ്വതകളും കോര്‍ത്തിണക്കിയ വിശുദ്ധ ഉദ്യാനത്തിലൂടെ അതിരാവിലെയുള്ള സഞ്ചാരം ഒരിക്കല്‍ ഇതുവഴി കടന്നു പോയിട്ടുള്ള ആര്‍ക്കും മറക്കാനാവാത്ത അനുഭവമാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീബുദ്ധന്‍ പിറന്നു വീണ സ്ഥലമാണ് ദക്ഷിണ നേപ്പാളില്‍ സ്ഥിതി ചെയ്യുന്ന ലുംബിനി.
ലുംബിനിയിലെ ബുദ്ധമത കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയും നരേന്ദ്രമോദിയും ചേർന്നാണ് തറക്കല്ലിട്ടത്. ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ തറക്കല്ലാണ് ഇട്ടിരിക്കുന്നത്. 2,566-ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നേപ്പാൾ സന്ദർശനം നടത്തിയിരിക്കുന്നത്.
കൂടാതെ, 2020ലെ അതിർത്തി തർക്കത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക ഹെലികോപ്ടറിൽ ലുംബിനിയിലെത്തിയ നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി ദ്യുബെ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 2014ൽ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. 2019 ല്‍ രണ്ടാമത് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനവുമാണ്.
ബുദ്ധമതത്തിന്റെ തത്വചിന്ത പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് ലുംബിനിയിൽ കേന്ദ്ര സർക്കാർ നൂറ് കോടി രൂപ ചെലവിട്ട് ബുദ്ധമത കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, ചൈന, കാനഡ, ഫ്രാൻസ്, ജർമ്മനി, തായ്ലൻഡ് എന്നിവയുൾപ്പെടെ മിക്ക വിദേശ രാജ്യങ്ങളും ലുംബിനിയിൽ ഇതിനോടകം തന്നെ തങ്ങളുടെ ബുദ്ധമത കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ബുദ്ധപൂർണ്ണിമ ദിനമായ ഇന്ന് രാവിലെ ഗൗതമ ബുദ്ധന്റെ ജന്മ സ്ഥലമായ ലുംബിനിയിലെത്തിയ മോദി പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയ്‌ക്കൊപ്പം പ്രശസ്തമായ മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രാംഗണത്തിലെ ബോധി മരത്തിന് ഇരുവരും ചേർന്ന് വെള്ളമൊഴിക്കുകയും ചെയ്തു. ക്ഷേത്രാംഗണത്തിലെ ബോധി മരത്തിന് ഇരുവരും ചേർന്ന് വെള്ളമൊഴിക്കുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ നേരിൽ കാണാനായി ഇവിടേയ്‌ക്ക് എത്തിയത്.
കൂടാതെ, സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളിലും പങ്കെടുക്കും. ഇന്ത്യന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്‌സിറ്റിയുമായും ത്രിഭുവന്‍ യുണിവേഴ്‌സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും.
ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല ഐ.സി.സി.ആറുമായും ത്രിഭുവന്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസുമായും ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രങ്ങളും ഒപ്പുവെക്കും. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബയുമായി നടത്തുന്ന നയതന്ത്രചര്‍ച്ചകള്‍ക്കുശേഷം ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും. വിദ്യാഭ്യാസം, ജലവൈദ്യുതി തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലാണ് ഒപ്പുവെക്കുന്നത്.
ഇനി ഇവിടുത്തെ പൈതൃകത്തെ കുറിച്ച് പറയുകാണെങ്കിൽ, മായാ ദേവി ബുദ്ധന് ജന്‍മം നല്‍കിയ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന മായാദേവി ക്ഷേത്രമാണ് ലുംബിനിയിലെ പ്രധാന ആകര്‍ഷണം. ബുദ്ധ ദേവന് ജന്‍മം നല്‍കുന്നതിന് മുമ്പ് മായാദേവി കുളിച്ച പുഷ്കരണി എന്ന പേരിലുള്ള കുളവും ഇവിടെ കാണാം. അടുത്ത കാലത്തായി ലുംബിനിയില്‍ നടത്തിയ ഖനനത്തില്‍ മായാദേവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കല്ല് കണ്ടെത്തിയിരുന്നു. ബുദ്ധന്‍ പിറന്നത് ലുംബിനിയില്‍ ആണെന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍.
ബുദ്ധ ദേവന്‍റെ ജന്‍മ സ്ഥലമാണ് ലുംബിനി എന്ന് രേഖപ്പെടുത്തി അശോക ചക്രവര്‍ത്തി കൊല്ലവര്‍ഷം 249 ബിസിയില്‍ സ്ഥാപിച്ച ഭീമാകായമായ സ്തംഭം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ഒരര്‍ഥത്തില്‍ ലുംബിനിയുടെ ചരിത്രത്തിലേക്കുള്ള ഒരു പിന്തിരിഞ്ഞ് നോട്ടമാണ് ഈ അശോക സ്തംഭം. സാക്യ രാജവംശത്തിന്‍റെ തലസ്ഥാനമായ കപിലവസ്തുവില്‍ ഇന്നും പഴയകാല പ്രതാപത്തിന്‍റെ ശേഷുപ്പുകള്‍ ദൃശ്യമാണ്.
ബി.സി. 563-ൽ ബുദ്ധമത സ്ഥാപകന്‍ ശ്രീബുദ്ധൻ ജനിച്ച സ്ഥലമാണ് നേപ്പാളിലെ ലുംബിനി. പശ്ചിമനേപ്പാളിലെ രൂപാൻദേഹി ജില്ലയിലാണ് തീർഥാടനകേന്ദ്രമായ ലുംബിനി . ഒട്ടേറെ ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇവിടെയുണ്ട്. 1997-ൽ ലോക പൈതൃക കേന്ദ്രമായി യുെനസ്കോ ലുംബിനിയെ തിരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha


























