ട്വിറ്റര്‍ വാങ്ങില്ലെന്ന് സൂചന നല്‍കി ഇലോണ്‍ മസ്ക്...! ഇത് കുറഞ്ഞവിലക്ക് ട്വിറ്റര്‍ ലഭിക്കാനുള്ള മസ്കിന്‍റെ തന്ത്രം? പുതിയ കണ്ടെത്തലിന് പിന്നാലെ തന്തപരമായ നീക്കം...!

ട്വിറ്റര്‍ 44 ബില്യണ്‍ ഡോളറിന് വാങ്ങില്ലെന്ന സൂചന നല്‍കി ശതകോടിശ്വരനും ടെസ്ല സി.ഇ.ഒയുമായ ഇലോണ്‍ മസ്ക് രംഗത്ത്. വ്യാജ അക്കൗണ്ടുകള്‍ക്കും ബോട്ടുകള്‍ക്കുമെതിരെ ട്വിറ്റര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സി.ഇ.ഒ പരാഗ് അഗര്‍വാള്‍ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മസ്കിന്‍റെ പ്രതികരണം.
ട്വിറ്ററിന്റെ 229 ദശലക്ഷം അക്കൗണ്ടുകളില്‍ 20 ശതമാനമെങ്കിലും സ്പാം ബോട്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാൽ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണുള്ളതെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടെസ്‌ല സ്റ്റോക്കിന്റെ മൂല്യത്തിലുണ്ടായ വന്‍ ഇടിവ് കാരണം ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പുറത്ത് കടക്കാന്‍ മസ്ക് ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനാണ് മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ചിലര്‍ കുറഞ്ഞവിലക്ക് ട്വിറ്റര്‍ ലഭിക്കാനുള്ള മസ്കിന്‍റെ തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
കഴിഞ്ഞ എപ്രില്‍ 14നാണ് ഒരു ഷെയറിന് 54.20 ഡോളര്‍ നിരക്കില്‍ ട്വിറ്റര്‍ വാങ്ങുന്നതിനെ കുറിച്ച് മസ്‌ക് പരസ്യപ്പെടുത്തുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച നിരവധി വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനാല്‍ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മസ്‌ക് പ്രഖ്യാപിക്കുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ട്വിറ്റര്‍ ഓഹരികള്‍ തിങ്കളാഴ്ച 8 ശതമാനം ഇടിഞ്ഞ് 37.39 ഡോളറിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























