ലോക വിപണിയെ നിശ്ചലമാക്കി ഇന്ത്യയുടെ ഗോതമ്പ് യുദ്ധം! കേണപേക്ഷിച്ച് ലോകരാജ്യങ്ങൾ... മോദിയുടെ കാലുപിടിക്കാൻ യുഎന്നിറങ്ങി...

ഇന്ത്യ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍. യൂറോപ്യന്‍ വിപണിയില്‍ വില ടണിന് 435 യൂറോ (ഏകദേശം 35,257 രൂപ) ആയി കുതിച്ചു. ടണ്ണിന് 18,000 രൂപയാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ ഗോതമ്പ് വില. ലോകത്തിന്റെ ഗോതമ്പ് കയറ്റുമതിയുടെ 12 ശതമാനവും നിര്‍വഹിച്ചിരുന്ന യുക്രൈനുമേല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം നടത്തിയ പിന്നാലെ ആഗോള തലത്തില്‍ ഗോതമ്പ് വില കുതിച്ച് ഉയർന്ന് കൊണ്ടിരിക്കുകയാണ്.
ഇതോടൊപ്പം രാസവള ക്ഷാമവും മോശമായ വിളവെടുപ്പും ആഗോള തലത്തില്‍ തന്നെ പണപ്പെരുപ്പം കുതിക്കാനിടയാക്കുകയും ദരിദ്ര രാജ്യങ്ങളില്‍ പട്ടിണിയും സാമൂഹിക അരക്ഷിതാവസ്‌ഥ തീര്‍ക്കുമെന്ന ആശങ്കയിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് കയറ്റുമതി രാജ്യമായ ഇന്ത്യ മാര്‍ച്ചിലെ രൂക്ഷമായ ഉഷ്‌ണ തരംഗത്തിനു പിന്നാലെയാണ് ഗോതമ്പ് കയറ്റുമതി വിലക്കിയത്.
എന്നാൽ മറ്റ് രാജ്യങ്ങളാകട്ടെ ഇതിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തെക്കുറിച്ച് യുഎൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തിര ചർച്ച നടത്തുകയാണ്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ യൂറോപ്യൻ വ്യാപാരത്തിൽ ഗോതമ്പ് വില കഴിഞ്ഞ ദിവസങ്ങളിൽ പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആവശ്യപ്പെട്ടു. യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ഇന്ത്യയും പങ്കെടുക്കും. മറ്റു രാജ്യങ്ങളുടെ ആശങ്കകൾ അറിയുമ്പോൾ ഇന്ത്യ നിലപാട് പുനഃപരിശോദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രതിനിധി പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ്.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തല്‍ക്കാലത്തേക്കുള്ള കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത് എന്നാണ് സർക്കാർ വിശദീകരണം. ആഗോള വിപണിയില്‍ ഗോതമ്പിന് വന്‍തോതില്‍ വില കൂടുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തെത്തിയ ഡി.ജി.എഫ്.ടി. വിജ്ഞാപനത്തില്‍ പറയുന്നു.
ധാന്യവില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകര്‍. ഒന്നാമത് ചൈനയും. ഏഷ്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഗോതമ്പിന് ആവശ്യക്കാര്‍ ഏറെയാണ്. കയറ്റുമതിയുടെ തോതും എഫ്‌സിഐയിലെ കരുതല്‍ ശേഖരവും തമ്മിലുള്ള അനുപാതം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി എന്ന് മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പിന് പുറമേ ഉള്ളി വിത്തുകളുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്.
ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയമാണ് ലോകത്തെ വമ്പൻ രാജ്യങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനംവരെ കുതിച്ചുയർന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിക്കുകയാണ്.
ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്റെ ആഘാതം ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയരുകയാണ് ചെയ്തത്.
രാജ്യത്ത് കർഷകരിൽ നിന്ന് ഈ മാസം 31 വരെ ഗോതമ്പ് സംഭരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ വിലക്കയറ്റവും കയറ്റുമതിയിലെ കുതിപ്പും നടപ്പ് സാമ്പത്തിക വർഷത്തിൽ ഗോതമ്പ് സംഭരണത്തെ ബാധിച്ചിരുന്നു. വിപണിയിൽ ഗോതമ്പിന് വില കൂടിയതോടെ കർഷകർ സ്വകാര്യ ഏജൻസികൾക്ക് വൻതോതിൽ ഗോതമ്പ് കൈമാറിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഗോതമ്പ് കയറ്റുമതി നിരോധിച്ച് അടിയന്തര ഉത്തരവിറക്കി. ഇതിനുപിന്നാലെയാണ് സംഭരണം ഈ മാസം അവസാനം വരെ തുടരുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ചില സംസ്ഥാനങ്ങളിൽ ഈ മാസം പത്തിനും ചിലയിടത്ത് ഇന്നലെയും സംഭരണം അവസാനിപ്പിച്ചിരുന്നു. ഉത്തർപ്രദേശും മധ്യപ്രദേശും ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെ കർഷകർക്ക് സംഭരണ തീയതി നീട്ടിയതിന്റെ പ്രയോജനം കിട്ടും. ഗോതമ്പ് കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായാണ് നടപടിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അതീവ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ല.
https://www.facebook.com/Malayalivartha


























