ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങൾ...! തീവ്ര ഇടതുപക്ഷ നിലപാടുകൾ, ഇടത് സംഘടനകളുടെയും മറ്റും വീഡിയോകളും കണ്ടന്റുകളും ഒരിക്കലും സെൻസർ ചെയ്യാറില്ല, ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ചിട്ടില്ല, ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ
ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രംഗത്ത്. മുതിർന്ന എൻജിനീയറായ സിറു മുരുഗേശൻ എന്നയാളാണ് ട്വിറ്ററിന്റെ തീവ്ര ഇടതുപക്ഷ നിലപാടുകൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. ട്വിറ്റർ സ്വീകരിക്കുന്നത് തീവ്ര ഇടതുപക്ഷ നിലപാടുകളാണ്.
ഇടതുപക്ഷ പക്ഷപാതം കാരണം ഇടത് സംഘടനകളുടെയും മറ്റും വീഡിയോകളും കണ്ടന്റുകളും ഒരിക്കലും സെൻസർ ചെയ്യാറില്ല. വലതുപക്ഷവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സെൻസർ ചെയ്ത ശേഷം മാത്രമേ പങ്കുവെക്കാൻ അനുവദിക്കൂ. ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ചിട്ടില്ല. ഇപ്പോൾ ഇലോൺ മസ്‌ക് മാത്രമാണ് അതിൽ വിശ്വസിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കമ്യൂണിസ്റ്റ് ചിന്താഗതികളാണ് തങ്ങൾക്ക് ഉണ്ടായിരുന്നത്. ഇവിടെ വലതുപക്ഷക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താത്ത പല സംഭവങ്ങൾക്കെതിരെയും ഇടതുപക്ഷ ജീവനക്കാർ പ്രതിഷേധിക്കുക പതിവാണ്. കമ്പനിയിൽ ജോലി ചെയ്യുന്നവർ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുണ്ട്.
ട്വിറ്ററിൽ ജോലി ചെയ്യാൻ ആരംഭിച്ചതോടെ മിക്ക ആളുകൾക്കും സ്വന്തം ആശയങ്ങൾ പോലും നഷ്ടമാകുകയാണെന്നും സിറു മുരുഗേശൻ പറഞ്ഞു. സിറു മുരുഗേശന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha