ചൈനയിൽ വിമാനം തകർത്തത് അഞ്ജാതൻ; 132 പേരെ കൊന്നു! ചൈനയെ വിറപ്പിച്ച ഒരാൾ? നെട്ടോട്ടമോടും ഷീയും കൂട്ടരും
ചൈനയെ നടുക്കിയ ഒരു വിമാന അപകടമായിരുന്നു മാർച്ച് മാസത്തിൽ നടന്നത്. ഒരുക്കലും പ്രതീക്ഷിക്കാത്ത എന്നാൽ വളരെയധികം നിഗൂഢതകൾ നിറഞ്ഞതായിരുന്നു അത്. ചൈനീസ് സർക്കാരിന്റെ തന്നെ ഉറക്കം കെടുത്തിയ ആ അപകടത്തെ പറ്റി കാര്യമായ വിവരങ്ങളൊന്നും ചൈനീസ് സർക്കാർ പുറത്ത് വിട്ടിട്ടുണ്ടായിരുന്നില്ല. അന്നു മുതൽക്കേ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ടായിരുന്നു.
എന്നാൽ അതിൽ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് വ്യക്തമാക്കാൻ ചൈന ഇതുവരേയും തയ്യാറായിരുന്നില്ല, അല്ലാ എങ്കിൽ എന്താണ് നടന്നത് എന്ന് ചൈനയ്ക്ക് പോലും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല എന്ന് അർഥം. എന്തായാലും അങ്കലാപ്പിന് ഒടുവിൽ ഒരു നിഗമനത്തിലേക്ക് ചൈനീസ് ഭരണകൂടം എത്തിയിരിക്കുകയാണ്.
ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാന ദുരന്തത്തിന് പിന്നില്‍ കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ആണെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ഒരാൾ മനപ്പൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയതാണെന്നാണ് വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നുള്ള വിവരം സൂചിപ്പിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
മാര്‍ച്ചിയില്‍ 123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായി സഞ്ചരിക്കവേയാണ് ബോയിങ് വിമാനം തകര്‍ന്നു വീണത്. ചൈനയ്ക്ക് ഏറെ നാണക്കേട് സൃഷ്ടിച്ച ഒരു അപകടാമായിരുന്നു അത്. പൈലറ്റോ, കോക്‌പിറ്റിലേക്ക് അതിക്രമിച്ച് കയറിയ മറ്റാരെങ്കിലുമോ ആണ് ഇതിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തൊട്ടടുത്ത വിമാനത്തില്‍ നിന്നുമുള്ള ആശയവിനിമയങ്ങളോട് പൈലറ്റ് പ്രതികരിച്ചില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്വയം അപകടം ഉണ്ടാക്കിയതാണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നിമില്ലായിരുന്നുവെന്ന് ബ്ലാക്ബോക്സ് പരിശോധിച്ചതില്‍ നിന്ന് തെളിഞ്ഞതാണ് നിര്‍ണായകമായത്.
സമുദ്ര നിരപ്പില്‍ നിന്ന് 3,225 അടി ഉയരത്തില്‍ പറന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് മാര്‍ച്ചില്‍ ഗുവാങ്സിയില്‍ തകര്‍ന്നത്. കുന്‍മിങ്ങില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ്സിയില്‍ ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്.
ചൈനയിലെ ഗ്വാങ്‌ഷൂപ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നു വീണത്. 3.5ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടമുണ്ടായത്. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. ഒൻപത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 - 800 ജെറ്റ് ആയിരുന്നു മാർച്ചിൽ അപകടപ്പെട്ടത്. ഗുവാങ്‌സിയിലെ പർവതനിരകളിലാണ് ജെറ്റ് തകർന്നുവീണത്. അപകടത്തിൽ 123 യാത്രക്കാരും ഒമ്പത് ജോലിക്കാരും മരണപ്പെടുകയും ചെയ്തു. 28 വർഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും മാരകമായ വ്യോമയാന ദുരന്തമായിരുന്നു ഇത്.
അപകടത്തെ തുടർന്ന് ബോയിംഗ് 737 - 800 ജെറ്റ് വിമാനങ്ങൾ ചെറിയ കാലയളവിലേക്ക് ചൈനയിൽ നിരോധിച്ചിരുന്നു. തുടർന്ന് ഏപ്രിൽ പകുതിയോടെയാണ് ഈ വിമാനങ്ങളുടെ ചൈന ഉപയോഗം പുനരാരംഭിച്ചത്. അപകടത്തിൽ ചൈനീസ് റെഗുലേറ്റർമാർ 737 - 800 നെക്കുറിച്ചുള്ള സാങ്കേതിക ശുപാർശകളൊന്നും ചൂണ്ടിക്കാണിച്ചില്ല.
അതിനിടെ കഴിഞ്ഞ ആഴ്ചയിൽ ചൈനയിലെ ചോങ്‌കിംഗ് ജിയാങ്ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വിമാനാപകടം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റിയൻ എയർലൈൻസ് വിമാനത്തിന് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha