യുക്രൈൻ സൈന്യത്തിന് വമ്പൻ സമ്മാനവുമായി പാകിസ്താൻ കോടീശ്വരൻ... റഷ്യയെ വിറപ്പിക്കുന്ന ഭീമൻ ജെറ്റ്...
റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈൻ സൈന്യത്തിന് പാക് ശതകോടീശ്വരൻ മുഹമ്മദ് സഹൂർ യുദ്ധവിമാനങ്ങൾ വാങ്ങി നൽകിയതായി റിപ്പോർട്ട്. റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ സഹായിക്കുകയാണെന്ന് സഹൂറിന്റെ ഭാര്യയും യുക്രേനിയൻ ഗായികയുമായ കമാലിയ സഹൂർ പറഞ്ഞു.
യുക്രൈൻ വ്യോമസേനയ്ക്ക് രണ്ട് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ തന്റെ ഭർത്താവ് സഹായിച്ചതായി അവർ പറഞ്ഞു. ഇക്കാര്യം പുറത്തുപറയാൻ ഭർത്താവ് സമ്മതിച്ചെന്നും ഇതുവരെ ഈ വിവരം മറച്ചുവെക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി. യുക്രൈൻ പത്രമായ കീവ് പോസ്റ്റിന്റെ മുൻ ഉടമയായിരുന്ന സഹൂർ. യുദ്ധത്തിനിടെ യുക്രേനിയൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹൂറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്.
ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അഭയാർഥികളെ എത്തിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ സഹൂർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുക്രൈൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം രാഷ്ട്രത്തലവൻമാരടക്കമുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മാർച്ചിൽ അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റഷ്യൻ ആക്രമണത്തിനെതിരെ യുക്രൈനെ പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും സഹൂർ ലോക ജനതയോട് ആഹ്വാനം ചെയ്തിരുന്നു. റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ യുക്രൈൻ സൈന്യം തുടരുകയാണ്. മരിയുപോളിൽ 700ളം യുക്രൈൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യ അവകാശവാദമുന്നയിച്ചെങ്കിലും യുക്രൈൻ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha