സെലൻസ്കിയുടെ ഹൃദയ ഭാഗങ്ങൾ മുറിച്ചു മാറ്റി വിജയം ഉറപ്പിച്ച് പുടിൻ ഇനി എല്ലാം റഷ്യ നിയന്ത്രിക്കും..

യുക്രെയ്നിന് എതിരെ റഷ്യയുടെ യുദ്ധത്തിൽ മരിയുപോളിന്റെ പതനം പൂർണമായി. ഇത് യുക്രെയ്ൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും മരിയുപോൾ തുറമുഖം പ്രവർത്തനസജ്ജമാക്കാൻ അവിടെ കുഴിബോംബുകൾ റഷ്യ നീക്കം ചെയ്തു തുടങ്ങിയെന്നതു സ്ഥിരീകരിച്ചു. നിലവിൽ തെക്കുകിഴക്കൻ മേഖലയിലാണു റഷ്യയുടെ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ ഡോൺബാസിൽ റഷ്യക്കു സൈനികമുന്നേറ്റമുണ്ടെന്ന് യു എസ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ബൈഡൻ, യുക്രെയ്നിന് 40,000 കോടി യുഎസ് ഡോളർ സഹായം പ്രഖ്യാപിച്ചു. ഇതിൽ പകുതിയും സൈന്യത്തിനാണെന്നാണു റിപ്പോർട്ട്. അതിനിടെ, നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നതിനു തിരിച്ചടിയായി ഫിൻലൻഡിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി റഷ്യ നിർത്തിവച്ചു. മൂന്നു മാസം പിന്നിടുന്ന റഷ്യൻ ആക്രമണത്തിലെ ഏറ്റവും വലിയ സൈനികവിജയമാണു മരിയുപോൾ പിടിച്ചത്.
ചെറുത്തുനിന്ന 2,439 യുക്രെയ്ൻ പോരാളികൾ കീഴടങ്ങുകയും യുക്രെയ്ൻ സൈന്യത്തിന്റെ അവസാന താവളമായ അസോവ്സ്റ്റാൾ ഉരുക്കുനിർമാണഫാക്ടറി മോചിപ്പിക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രി, പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ അറിയിച്ചു. ഉരുക്കുഫാക്ടറിയിൽനിന്നുളള പ്രതിരോധത്തിനു നേതൃത്വം നൽകിയ അസോവ് കമാൻഡർ അടക്കം യുക്രെയ്ൻ സൈനികരെ റഷ്യ യുദ്ധത്തടവുകാരാക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ ലുഹാൻസ്ക് പ്രവിശ്യയിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഉക്രെയ്നിലെ 1873 വിദ്യാഭ്യാസ സ്ഥാപനങ്ങൾ റഷ്യ നശിപ്പിച്ചതായി സെലെൻസ്കി അവകാശപ്പെടുന്നു.തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി അസോവ്സ്റ്റലിൽ നിന്നുള്ള ഉക്രേനിയൻ സൈന്യം നാട്ടിലേക്ക് മടങ്ങണമെന്ന് സെലെൻസ്കി പ്രസ്താവിച്ചു. റഷ്യൻ സൈന്യം തടഞ്ഞ അസോവ്സ്റ്റൽ പ്ലാന്റിൽ നിന്ന് പിൻവലിച്ച മരിയുപോൾ ഡിഫൻഡർമാരെ കൈമാറണമെന്ന് സെലെൻസ്കി ഒരു പത്രസമ്മേളനത്തിൽ പ്രസ്താവിച്ചതായി യൂറോപ്യൻ പ്രാവ്ദ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ പ്രാരംഭ ലക്ഷ്യങ്ങളിലൊന്നായിരുന്നു മരിയുപോൾ, ഏകദേശം രണ്ട് മാസത്തോളം ഉപരോധത്തിലായിരുന്നു.
യുദ്ധത്തിൽ തകർന്ന ഉക്രെയ്നിന്റെ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി UNITED24 കാമ്പെയ്‌ൻ അവതരിപ്പിച്ചു. പുതുതായി സമാരംഭിച്ച സംരംഭത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, യുക്രെയ്‌നെ പിന്തുണച്ച് ചാരിറ്റബിൾ സംഭാവനകൾ ശേഖരിക്കുന്നതിനുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായി UNITED24 ഉപയോഗിക്കും. നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്‌നിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് ഫണ്ട് അയയ്‌ക്കുമെന്നും അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിയുക്ത മന്ത്രാലയങ്ങൾ അനുവദിക്കുമെന്നും വെബ്‌സൈറ്റ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























