പത്തുമണിക്കുള്ള ഇന്റർവെൽ സമയത്ത് പുറത്തിറങ്ങിയ വിദ്യാർഥികൾ സ്കൂളിനടുത്തുള്ള പാടത്ത് കണ്ടത് ഭയാനകമായ കാഴ്ച്ച; വെള്ളികൊണ്ട് നിർമിച്ച ഒരു തളികയുടെ രൂപത്തിലുള്ള പേടകം കൃഷിയിടത്തിലേക്ക് ഇറങ്ങി; തളികയ്ക്ക് അകത്ത് നിന്നും അർധമനുഷ്യ രൂപമുള്ള ഏതോ ജീവികൾ പുറത്തേക്ക്; ഒടുവിൽ സംഭവിച്ചത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പറക്കുംതളികകൾ പലപ്പോഴും നമുക്കെല്ലാം ഒരു കെട്ടുകഥയാണ്. എന്നാൽ സിംബാബ്‌വെയിൽ നിന്നും പുറത്ത് വരുന്ന വിവരമനുസരിച്ച് പറക്കുംതളികകൾ ഒരു യാഥാർഥ്യമാണോ എന്ന സംശയം ശക്തമാകുകയാണ്. 1994 ൽ സിംബാബ്‌വെയിൽ സ്കൂളിനു സമീപമുള്ള കൃഷിയിടത്തിൽ പറക്കുംതളികയുടെ രൂപത്തിലുള്ള പേടകം കണ്ടെന്ന് വെളിപ്പെടുത്തൽ.
ആ സമയം സ്കൂളിൽ പഠിച്ചിരുന്ന 62 പേരാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഏരിയൽ ഫിനോമിനൻ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഭാഗമായാണ് ഈ സംഭവത്തിനു ദൃക്സാക്ഷികളായവർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
1994 സെപ്റ്റംബർ 16ന് ആണ് തങ്ങൾ പറക്കുംതളിക പറന്നിറങ്ങിയത്. സിംബാബ്വെയിലെ റൂറൽ ഏരിയൽ സ്കൂളിലാണ് ഈ വിദ്യാർഥികൾ എല്ലാവരും പഠിച്ചിരുന്നത്. രാവിലെ പത്തുമണിക്കുള്ള ഇന്റർവെൽ സമയത്ത് ഇവർ പുറത്തിറങ്ങി. ഇവരുടെ അധ്യാപകർ ആ സമയം മീറ്റിങ്ങിലായിരുന്നു. ഈ വിദ്യാർഥികൾ ആറിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരായിരുന്നു .
പതിനഞ്ചുമിനിറ്റോളം സമയം പറക്കും തളിക പോലുള്ള പേടകം സ്കൂളിന്റെ അടുത്തുള്ള വലിയ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് കണ്ടു. വെള്ളികൊണ്ട് നിർമിച്ച ഒരു തളികയുടെ രൂപത്തിലായിരുന്നു പേടകം . അർധമനുഷ്യ രൂപമുള്ള ഏതോ ജീവികളും അതിൽ നിന്നിറങ്ങി.
ഇക്കാര്യം അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ചു. അന്ന് ചില രാജ്യാന്തര മാധ്യമങ്ങളിലും ഇതു പ്രത്യക്ഷപ്പെടുകയുണ്ടായി. ഹാർവഡ് സർവകലാശാലയിലെ സൈക്യാട്രി വിദഗ്ധനായ ഡോ. ഡോൺ മാക്ക് ഈ വിദ്യാർഥികളോട് സംസാരിച്ചു. വിദ്യാർഥികൾ പറയുന്നത് തികച്ചും വിശ്വസനീയമായ കാര്യമാണെന്നായിരുന്നു ഡോ. ഡോൺ മാക്ക് പറഞ്ഞത് .
ചില വിദ്യാർഥികൾ അന്നു തങ്ങൾ കണ്ട തളികയുടെയും രൂപങ്ങളുടെയും ചിത്രങ്ങളും പെൻസിൽ ഉപയോഗിച്ച് വരയ്‌ക്കുകയും ചെയ്തു. 62 ഓളം ആൾക്കാർ ഇങ്ങനെ സംഭവിച്ചു എന്ന് പറയുന്നത് കൊണ്ട് തന്നെ ആരും ഇതിനെ തള്ളിക്കളയുന്നില്ല. യുഎഫ്ഒ സാധാരണ കണ്ടിട്ടുള്ളത് അമേരിക്കയിലും പാശ്ചാത്യലോകത്തുമാണ്.
എന്നാൽ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽ നിന്നും ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടാണ്. മാസ് ഹിസ്റ്റീരിയ എന്ന അവസ്ഥയാണ് ഇതിനു കാരണമെന്നും ഇവർ പറയുന്ന കാര്യത്തിൽ കഴമ്പില്ലെന്നും ആരോപണമുണ്ട്. പക്ഷേ അന്നു കുട്ടികളായിരുന്നവർ അവരുടെ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുകയാണ്.
https://www.facebook.com/Malayalivartha



























