അമേരിക്കയ്ക്ക് പിന്നാലെ യുഎഇയിലും കുരങ്ങുപനി; ഇതിനോടകം 16 രാജ്യങ്ങളിൽ പടർന്ന കുരങ്ങുപനി പകർച്ചവ്യാധി തന്നെയെന്നു ലോകാരോഗ്യ സംഘടന, ബ്രിട്ടനിൽ കഴിഞ്ഞദിവസം 37 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു, ലോകരാഷ്ട്രങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്...

കൊറോണ വ്യാപന ഭീതിയിൽ നിന്നു മുക്തമായി വരുന്ന ലോകത്തു ഭീതിയുടെ കരിനിഴൽ വീഴ്ത്തി കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതിനോടകം 16 രാജ്യങ്ങളിൽ പടർന്ന കുരങ്ങുപനി പകർച്ചവ്യാധി തന്നെയെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു കഴിഞ്ഞു. ബ്രിട്ടനിൽ കഴിഞ്ഞദിവസം 37 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നുമാത്രമല്ല ഗൾഫ് രാഷ്ട്രങ്ങളിൽ യുഎഇയിലും സ്ത്രീകരിച്ചതോടെ എങ്ങും ജാഗ്രതാ നിർദ്ദേശമാണ് നൽകുന്നത്.
അതേസമയം കുരങ്ങുപനി ആരുടെയും മരണത്തിനു കാരണമായിട്ടില്ലെങ്കിലും രോഗവ്യാപനത്തിന്റെ തോത് ആശങ്ക ഉളവാക്കുന്നതാകുന്നു. ശരീരഭാഗങ്ങളിൽ ചിക്കൻപോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു പ്രധാന ലക്ഷണം എന്നത്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിൽസകൾ ഇതിനു ഫലപ്രദമായതിനാൽ തന്നെ ഈ രോഗത്തെ അധികം പേടിക്കേണ്ടതില്ല എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കോവിഡിന്റെ ഭയം വിട്ടുമാറാത്ത ലോകത്തു പുതിയൊരു പകർച്ചവ്യാധിയുടെ സാന്നിധ്യം നൽകുന്ന ആശങ്കകൾ ചെറുതൊന്നുമല്ല.
അതോടൊപ്പം തന്നെ നിലവിൽ രോഗികളുമായി സമ്പർക്കത്തിലായ ബ്രിട്ടനിലെ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് 21 ദിവസത്തെ ക്വാറന്റീനിൽ പോകാനാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. സാധാരണ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന കുരങ്ങുപനി പല യൂറോപ്യൻ രാജ്യങ്ങളിലും പടർന്നുപിടിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് ആരോഗ്യ വിദഗ്ധർ ഇപ്പോൾ.
കുരങ്ങുപനിയെ തടയാൻ തന്നെ കഴിയുമെങ്കിലും നിലവിലെ രീതിയിൽ വ്യാപനം തുടർന്നാൽ യൂറോപ്പിനെ ബാധിക്കുന്ന മറ്റൊരു മഹാവ്യാധിയായി ഇതു മാറിയേക്കുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ഇതോടൊപ്പം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ നേരിടാനുള്ള ശക്തമായ തയാറെടുപ്പിലുമാണ് ഇപ്പോൾ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.
https://www.facebook.com/Malayalivartha



























