ഇന്ത്യയെ ലക്ഷ്യമിട്ട് താലിബാൻ പടയൊരുക്കം നടത്തുന്നു! ജാഗ്രത... യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്... കേന്ദ്രം നിതാന്ത ജാഗ്രതയിൽ

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി മുന്നറിയിപ്പുകൾ പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ അതിനെ സാധൂകരിക്കുന്ന ചില തെളിവുകളാണ് ഐക്യരാഷ്ട്ര സംഘടന പുറത്ത് വിട്ടിരിക്കുന്നത്. വളരെയധികം സൂക്ഷമതയോടെ വിലയിരുത്തപ്പെടേണ്ട ഒരു റിപ്പോർട്ടാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്.
താലിബാനുമായുള്ള സാമ്പത്തിക വ്യാപാര വ്യോമയാന സഹകരണം ഇന്ത്യക്ക് ഗുണത്തെക്കാള്‍ അപകടം വരുത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ ചാരസംഘടന മൊസാദ് ഉള്‍പ്പെടെ രഹസ്യ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ഇന്ത്യാവിരുദ്ധ ഭീകരസംഘങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ വിദേശങ്ങളില്‍ സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന രംഗത്തുവരുന്നത്. താലിബാന്‍ നേതൃത്വവുമായി ഇന്ത്യയിലെ വിവിധ ഇസ്ലാമിക ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ ഭീകര സംഘങ്ങൾ സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) രംഗത്ത് എത്തിയിരിക്കുകയാണ്. ഭീകര സംഘടനകളുടെ സാന്നിധ്യവും അവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നുവെന്ന റിപ്പോർട്ടുകളും അഫ്ഗാനിലെ താലിബാൻ സർക്കാർ തുടർച്ചയായി നിഷേധിക്കുമ്പോഴും അവരുടെ ഭാഗത്ത് നിന്നും മറ്റൊരു നീക്കം നടത്തുകയാണ്.
താലിബാൻ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കൾ ബന്ധം പുലർത്തുന്നുവെന്നാണ് യുഎൻ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി ഇന്ത്യയെ ഉന്നമിട്ടു പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്കറെ തയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയും പരിശീലന ക്യാംപ് അഫ്ഗാനിസ്ഥാനിൽ സജീവമാണെന്നും യുഎൻ നിരീക്ഷണ സംഘം വ്യക്തമാക്കി.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ഏതു നിമിഷവും ആക്രമണം സംഭവിച്ചേക്കാമെന്ന ആശങ്ക ഇതോടെ പടരുകയാണ്. അടുത്തയിടെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നടത്തിയ പ്രകോപന മുന്നേറ്റങ്ങളും മുദ്രാവാക്യങ്ങളും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
അഫ്ഗാനിസ്ഥാനിലെ നൻഗർഹറിൽ ജയ്ഷെ മുഹമ്മദിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എട്ട് ഭീകരവാദ ക്യാംമ്പുകളിൽ മൂന്നെണ്ണം താലിബാൻ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് നിരീക്ഷണ സംഘം വിശദീകരിച്ചു. ലഷ്കറെ ത്വബയാകട്ടെ, കുനാറിലും നൻഗർഹറിലുമായി ഇത്തരത്തിലുള്ള മൂന്നു ക്യാംപുകളാണ് നടത്തുന്നതെന്നും യുഎൻ സുരക്ഷാ കൗൺസിലിനു മുന്നിൽ നിരീക്ഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.
അഫ്ഗാനിസ്ഥാനിലേക്ക് പ്രത്യേക നിരീക്ഷണ സംഘത്തെ അയച്ച ശേഷം അവർ സമർപ്പിക്കുന്ന 13–ാമത്തെ റിപ്പോർട്ടാണ് ഇത്. അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചു പിടിച്ച ശേഷം സമർപ്പിക്കുന്ന ആദ്യ റിപ്പോർട്ടും. അംഗ രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിലൂടെയാണ് റിപ്പോർട്ടിലെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്. നിലവിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി. എസ്. തിരുമൂർത്തിയാണ് നിരീക്ഷണ സംഘത്തിന്റെ അധ്യക്ഷൻ.
അയൽ രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനായി അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ താലിബാൻ സർക്കാർ ആരെയും അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം താബിലാൻ പ്രതിനിധി അവകാശപ്പെട്ടിരുന്നു. അതേസമയം, പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ അഫ്ഗാനിലെ പ്രവർത്തനങ്ങളെയും അവർക്ക് താലിബാനുമായുള്ള ബന്ധങ്ങളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
എട്ട് ഭീകരവാദ ക്യാംപുകളില്‍ മൂന്നെണ്ണം താലിബാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് യുഎ ന്‍ മുന്നറിയിപ്പുണ്ട്. ഇവിടെ ആയുധപരിശീലനവും ആയുധനിര്‍മാണവും വന്‍തോതില്‍ നടക്കുന്നതായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കളെ ഈ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതായുമാണ് സൂചന.
നേരത്തെ, ലഷ്കറെ തയ്ബ ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ, അഫ്ഗാനിൽ താലിബാന്റെ തിരിച്ചുവരവിനായി സാമ്പത്തിക സഹായം നൽകുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. മാത്രമല്ല, താലിബാൻ പോരാളികൾക്ക് വിദഗ്ധ പരിശീലനവും ലഷ്കറെയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെ ഈ സംഘടനകൾക്കെല്ലാം അവിടെ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ട് നൽകുന്ന വ്യക്തമായ സൂചന.
‘അഫ്ഗാൻ മണ്ണിൽ വിദേശികളായ ഭീകരവാദികൾ പ്രവർത്തിക്കുന്നില്ലെന്നാണ് താലിബാന്റെ പ്രഖ്യാപിത നിലപാട്. അതേസമയം, 2021ൽ അഫ്ഗാനിൽ അധികാരം പിടിക്കാനായി താലിബാൻ നടത്തിയ പോരാട്ടത്തോടു സഹകരിച്ച് നിരവധി വിദേശ ഭീകരർ ഒപ്പം പോരാടിയെന്ന് അംഗരാജ്യങ്ങൾക്ക് വ്യക്തമായി അറിയാവുന്നതുമാണ്. പുറത്തുനിന്നുള്ള വിദേശ സംഘടനകളുടെ നേതാക്കൾ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ കാബൂളിലെ തെരുവുകളിലൂടെ നിർഭയം വിഹരിക്കുന്നതായി അവിടുത്തെ മധ്യ ഏഷ്യൻ എംബസികൾ വ്യക്തമാക്കിയിട്ടുള്ളതാണ്’ – റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ അഫ്ഗാനിലെ പ്രവര്‍ത്തനങ്ങളെയും അവര്‍ക്ക് താലിബാനുമായുള്ള ബന്ധങ്ങളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ്, ലഷ്‌കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍, അഫ്ഗാനില്‍ താലിബാന്റെ തിരിച്ചുവരവിനായി സാമ്പത്തിക സഹായം നല്‍കുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശനമായ മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയപ്പോള്‍ താലബാന് മുന്നില്‍ ഇന്ത്യ വെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യയ്‌ക്കെതിരെ ഒളിനീക്കം നടത്തുകയാണ് അഫ്ഗാനിലെ താബിലാന്‍ സേന.
മാത്രമല്ല, താലിബാന്‍ പോരാളികള്‍ക്ക് വിദഗ്ധ പരിശീലനവും ലഷ്‌കറെയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഈ സംഘടനകള്‍ക്കെല്ലാം അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന വ്യക്തമായ സൂചന. താലിബാന്റെ അടുത്ത ലക്ഷ്യം ഇന്ത്യയിലെ ചില പ്രദേശങ്ങളാണെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha



























