യുക്രൈന്റെ മുക്കും മൂലയും റഷ്യൻ പട്ടാളം വളഞ്ഞു! സെലൻസ്കിയുടെ ഹൃദയം ലക്ഷ്യമിട്ട് ഇലക്ട്രോണിക്ക് യുദ്ധവും

ഉക്രെയ്‌ൻ യുദ്ധം 97 ദിവസം പിന്നിട്ടിരിക്കെ, കിഴക്കൻ ഉക്രെയ്‌നിലെ സെവെറോഡോനെറ്റ്‌സ്‌ക് നഗരത്തിന്റെ ഒരു ഭാഗം ഇതിനകം റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ലുഹാൻസ്‌ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി സെർഹി ഹെയ്‌ഡേ ചൊവ്വാഴ്ച പറഞ്ഞു.
ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് അനുസരിച്ച്, മോസ്കോ ആക്രമണം ശക്തമാക്കാൻ ശ്രമിക്കുന്ന കിഴക്കൻ ഡോൺബാസ് മേഖലയിലെ യുക്രെയ്നിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായ സെവെറോഡോനെറ്റ്സ്കിന്റെ മധ്യഭാഗത്തേക്ക് റഷ്യൻ സൈന്യം നുഴഞ്ഞുകയറി. കൂടാതെ, റഷ്യൻ സൈന്യം നഗരം വളയാൻ ശ്രമിക്കുന്നു, തുടർച്ചയായി നഗരത്തിൽ ബോംബാക്രമണം നടത്തുന്നു.
റഷ്യൻ സൈന്യം സെവെറോഡോനെറ്റ്‌സ്‌ക് നഗരത്തിന്റെ മേൽ അധികാരം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. , റഷ്യ അതിന്റെ ആക്രമണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഉക്രേനിയൻ സൈന്യം, കൂടാതെ "ഇലക്‌ട്രോണിക് യുദ്ധവും" റഷ്യ ആരംഭിച്ചുവെന്നും വിവരങ്ങൾ പുറത്തുവരികയാണ്.
അതിനിടെ, റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരു ഫ്രഞ്ച് ജേണലിസ്റ്റ് കൊല്ലപ്പെട്ടു. സീവിയറോഡോണെറ്റ്സ്കിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന വാഹനത്തിൽ പതിച്ച ഷെല്ലാണ് മാധ്യമപ്രവർത്തകന്റെ ജീവനെടുത്തതെന്ന് യുക്രെയ്ൻ അറിയിച്ചു. ഇതോടെ ഒഴിപ്പിക്കൽ നിർത്തിവച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്നിലെ സംഘർഷം മൂലം കരിങ്കടലിലൂടെയുള്ള കയറ്റുമതി നിലച്ചതു സൊമാലിയ, ഇത്യോപ്യ എന്നിവ അടക്കം കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഗോതമ്പ് ക്ഷാമം രൂക്ഷമാക്കി. 1.3 കോടി ജനങ്ങൾ ആഫ്രിക്കയിൽ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇവിടേക്കുള്ള 44% ഗോതമ്പും ഇറക്കുമതി ചെയ്യുന്നത് യുക്രെയ്നിൽനിന്നും റഷ്യയിൽനിന്നുമാണ്. ഈ രാജ്യങ്ങളിൽ ഗോതമ്പു വില ഇരട്ടിയായി ഉയർന്നു.
അതേസമയം യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ദ്വിദിന ഉച്ചകോടി ബ്രസൽസിൽ തുടങ്ങി. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യയിൽ നിന്ന് ഇന്ധന ഇറക്കുമതിക്കു നിരോധനം അടക്കം അധിക ഉപരോധങ്ങളിൽ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് 27 അംഗ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മേളനം. റഷ്യൻ ഇന്ധന വിലക്കിനുളള ശുപാർശ ഹംഗറിയാണ് എതിർക്കുന്നത്.
ടാങ്കറുകളിലൂടെയുള്ള റഷ്യൻ ക്രൂഡ് ഇറക്കുമതി നിർത്താനും പൈപ്പ് ലൈൻ വഴി അനുവദിക്കാനുമാണ് ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ധാരണ. റഷ്യൻ ഇറക്കുമതിയുടെ മൂന്നിൽരണ്ട് ഇതുമൂലം തടയും. യൂറോപ്യൻ യൂണിയന്റെ ക്രൂഡ് ഇറക്കുമതിയിൽ 27% റഷ്യയിൽനിന്നാണ്.
ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാനായി യുക്രെയ്നിൽ നിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാനുള്ള വഴികളും ഉച്ചകോടി ചർച്ച ചെയ്യുന്നുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ന് ഉച്ചകോടിയിൽ വിഡിയോ വഴി പ്രസംഗിക്കും.
https://www.facebook.com/Malayalivartha



























