മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ടിലിൽ കിടക്കുന്ന അസ്ഥികൂടം; മത്സ്യകന്യകയുടെ ചിത്രത്തിനൊപ്പം പാമ്പിനെ കൊക്കിലൊതുക്കിയിരിക്കുന്ന ഒരു പക്ഷി! പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെ ചിഹ്നം... അസ്ഥികൂടത്തിന്റെ തലയിൽ സ്വർണ ഇലകൾ! വടക്കൻ ഗ്രീസിലെ കൊസാനിയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത് ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വനിതയുടെ അസ്ഥികൂടം

വളരെ കാലപ്പഴക്കം ചെന്ന വസ്തുക്കൾ കണ്ടെത്തുന്നത് ഏറെ കൗതുകത്തോടെയാണ് കേൾക്കുന്നത്. ചരിത്രവും പാരമ്പര്യവുമൊക്കെ തന്നെ ഇതിലൂടെ കാണുവാൻ സാധിക്കും. അത്തരത്തിൽ മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ടിലിൽ അസ്ഥികൂടം കണ്ടെത്തിയിരിക്കുകയാണ്. വടക്കൻ ഗ്രീസിലെ കൊസാനിയിൽ നിന്നാണു ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വനിതയുടെ അസ്ഥികൂടം കഴിഞ്ഞദിവസം കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. മത്സ്യകന്യകയുടെ ചിത്രത്തിനൊപ്പം പാമ്പിനെ കൊക്കിലൊതുക്കിയിരിക്കുന്ന ഒരു പക്ഷി, പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെ ചിഹ്നം തുടങ്ങിയവയും കട്ടിലിൽ കാണുവാൻ കഴിയും. കൂടാതെ അസ്ഥികൂടത്തിന്റെ തലയിൽ സ്വർണ ഇലകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.
അതോടൊപ്പം തന്നെ കാലപ്പഴക്കത്താൽ ചെമ്പുകട്ടിലിലെ തടിഭാഗങ്ങളെല്ലാം ദ്രവിച്ച് ചെമ്പ് മാത്രം ബാക്കിയായിരുന്നു. അസ്ഥികൂടത്തിന്റെ കൈകളിൽ തന്നെ സ്വർണനൂലുകൾ ഉണ്ടായിരുന്നു. 4 കളിമൺകുടങ്ങൾ ഒരു ഗ്ലാസ് പാത്രം എന്നിവയും അസ്ഥികൂടത്തിനരികെ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആരാണ് ഈ വനിതയെന്നോ എന്താണ് അവരുടെ മരണകാരണമെന്നോ തീർച്ചപ്പെടുത്താൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി തന്നെ അന്വേഷണങ്ങൾ നടത്തുമെന്നു ശാസ്ത്രജ്ഞർ പറയുകയാണ്.
ഇത്തരത്തിൽ അടക്കിയതിന്റെ രീതിയും ശരീരത്തിലെ സ്വർണവുമൊക്കെ ഇവർ ധനികയും സമൂഹത്തിൽ ഉന്നത സ്ഥാനത്തിലുള്ള കുടുംബത്തിൽപെട്ടയാളുമാണെന്നു സൂചിപ്പിക്കുകയുണ്ടായി. ചിലപ്പോൾ അക്കാലത്തെ രാജവംശങ്ങളിൽ ഏതിലെങ്കിലുമുള്ള വനിതയാകാം ഇതെന്നും ശാസ്ത്രജ്ഞർ പറയുകയാണ്.
അതേസമയം സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ മാവ്റോപിഗി എന്ന പ്രബലമായ ഒരു ആദിമനഗരത്തിനടുത്താണു കൊസാനി സ്ഥിതി ചെയ്തത്. അന്ന് അപ്പോളോ ദേവന്റെ പ്രധാനപ്പെട്ട ആരാധനാലയങ്ങളൊന്ന് മാവ്റോപിഗിക്കരികെ സ്ഥിതി ചെയ്തിരുന്നു. ഈ വനിത ജീവിച്ചിരുന്ന ബിസി ഒന്നാം നൂറ്റാണ്ട് ഗ്രീസിലെയും സമീപരാജ്യമായ ഇറ്റലിയിലെയും ആദിമചരിത്രത്തിലെ വളരെ പ്രക്ഷുബ്ധമായ കാലഘട്ടമാണ് എന്നതാണ്.
ഈ സമയം റോമൻ സാമ്രാജ്യത്തിന്റെ സ്വാധീനം അക്കാലത്ത് ഗ്രീസിൽ ശക്തമായിരുന്നു. ബിസി 86ാം ആണ്ടിൽ റോമൻ സാമ്രാജ്യം ഏതൻസ് പിടിച്ചടക്കിയിരുന്നു. വടക്കൻ ഗ്രീസിലെ ഫാർസാലസ് യുദ്ധത്തിൽ പോംപെയെ കീഴടക്കി ജൂലിയസ് സീസർ റോമിന്റെ അധിപനായതും അക്കാലത്തായിരുന്നു എന്നതാണ്. വനിതയുടെ അസ്ഥികൂടത്തിന്റെ ശേഷിപ്പുകൾ ഇപ്പോൾ ഗ്രീസിലെ അയാനിയിലുള്ള പുരാവസ്തു മ്യൂസിയത്തിലേക്കു മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























