അന്യഗ്രഹ ജീവികളുടെ സൂചനകളായിരിക്കാം...ചൈനയുടെ ബഹിരാകാശ റഡാറിന് സിഗ്നല്‍ ലഭിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് ചൈന, റിപ്പോർട്ട് പിൻവലിച്ചതിന്റെ കാരണം അവ്യക്തം...!

അന്യഗ്രഹ ജീവി സമൂഹത്തില്‍ നിന്നും സിഗ്നല്‍ ലഭിച്ചെന്ന പ്രസ്താവന ചൈന പിന്‍വലിച്ചു. ചൈനയുടെ ബഹിരാകാശ റഡാറായ 'സ്കൈ ഐ'യ്ക്ക് സിഗ്നല്‍ ലഭിച്ചെന്നാണ് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പായ സ്കൈ ഐ നാരോ ബാന്‍റ് ഇലക്ട്രോ മാഗ്നറ്റിക് സിഗ്നല്‍ കണ്ടെത്തിയെന്നും. ഇത് ഇതുവരെ ലഭിച്ച സിഗ്നലുകളില്‍ നിന്നും വ്യത്യസ്തമാണെന്നും.ഇതിനെക്കുറിച്ച് തുടര്‍ പഠനങ്ങള്‍ നടത്തും എന്നുമായിരുന്നു റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.
എന്നാൽ ഇപ്പോൾ കാരണം എന്താണെന്ന് വ്യക്തമാക്കാതെ ഇത് പിന്‍വലിച്ചിരിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള സയന്‍സ് ആന്‍റ് ടെക്നോളജി ഡെയ്ലിയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.ചൈനയുടെ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്ത സൈറ്റാണ് സയന്‍സ് ആന്‍റ് ടെക്നോളജി ഡെയ്ലി. ചൈനീസ് എക്സ്ട്ര ടെറസ്ട്രിയല്‍ സിവിലൈസേഷന് സെര്‍ച്ച് ടീം ചീഫ് സൈന്‍ഡിസ്റ്റ് ഷാങ് ടോന്‍ജിയുടെ പേരിലായിരുന്നു റിപ്പോര്‍ട്ട്.
സിഗ്നല്‍ ലഭിച്ച് അന്യഗ്രഹ ജീവികളെ പറ്റിയുള്ള സൂചനകളായിരിക്കാമെന്നും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികെയായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 2020 സെപ്റ്റംബറിലാണ് അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി തെക്കു പടിഞ്ഞാറൻ ഗ്വിഷൗ ചൈന സ്കൈ ഐ ടെലിസ്കോപ്പ് സ്ഥാപിച്ചത്.
500 മീറ്റർ വ്യാസമുള്ള ഇതിനെ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. 2020 ൽ ടെലസ്കോപ്പിന് സംശയകരമായ രണ്ട് സിഗ്നലുകൾ ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനകള്‍ നടക്കവേ സമാനമായി ഈ വർഷം മെയ് മാസത്തിലും ലഭിച്ചെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ അന്യഗ്രഹജീവികൾ 60 തവണ തട്ടിക്കൊണ്ടുപോയി എന്ന വിചിത്രവാദവുമായി അമ്പത്തിയെട്ടുകാരൻ രംഗത്തുവന്നിരുന്നു. വാർത്ത വന്നതിന് പിന്നാലെ ചൈനീസ് സമൂഹ മാധ്യമങ്ങളിലും, സര്‍ക്കാര്‍ മാധ്യമങ്ങളിലും വിഷയം ചൂടേറിയ ചർച്ചയായി.
https://www.facebook.com/Malayalivartha



























