യുക്രൈന് യുറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് അംഗത്വം കണ്ണുതള്ളി പുടിന്‍; ഇനിയുള്ള വളരെ സൂക്ഷ്മതയോടെ തീരുമാനം 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

യുക്രെയ്‌നിനും മാള്‍ഡോവയ്ക്കും യൂറോപ്യന്‍ യൂണിയന്‍ കാന്‍ഡിഡേറ്റ് അംഗത്വം നല്‍കി. ഇയുവിലെ 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ആണ് പ്രഖ്യാപനം നടത്തിയത്. പൂര്‍ണ അംഗത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ആരംഭിച്ചു. എന്നാല്‍, പൂര്‍ണ അംഗത്വം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്ന നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഇതിന് നിയമവ്യവസ്ഥയും സാമ്പത്തിക സംവിധാനങ്ങളും സമഗ്രമായി പരിഷ്‌ക്കരിക്കേണ്ടിവരും.
യുക്രെയ്‌നിന്റെ ഭാവി യൂറോപ്യന്‍ യൂണിയനൊപ്പമാണെന്നായിരുന്നു കാന്‍ഡിഡേറ്റ് പദവിയോടുള്ള പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം.
അംഗത്വം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയന്റെ 'ലൈഫ്' പരിസ്ഥിതി പദ്ധതിയില്‍ ചേര്‍ന്നു. യുദ്ധാനന്തര യുക്രെയ്‌നിന്റെ പുനര്‍നിര്‍മാണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും യൂറോപ്യന്‍ യൂണിയനില്‍ നിന്നു ധനസഹായവും വിഭവങ്ങളും ലഭിക്കാന്‍ ഇതു വഴിയൊരുക്കും.
അതേസമയം റഷ്യന്‍ സൈന്യം പിടിച്ചെടുത്ത ഖേഴ്‌സനിലെ അനുകൂല ഭരണസംവിധാനത്തിലെ ഉന്നതന്‍ ദിമിത്രി സാവ്‌ലുചെന്‍കോ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ സൈന്യത്തിന്റെ അറിവോടെയാണ് സ്‌ഫോടനം നടന്നതെന്ന് ഖേഴ്‌സനിലെ ഗവര്‍ണര്‍ ആരോപിച്ചു. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയയോടു ചേര്‍ന്നുകിടക്കുന്ന ഖേഴ്‌സന്‍ ആക്രമണത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ അവര്‍ നിയന്ത്രണത്തിലായിരുന്നു.
അതുപോലെ തന്നെ ആദ്യഘട്ടത്തിലെ പിഴവുകളില്‍ നിന്നു പഠിച്ച റഷ്യന്‍ സൈന്യം ആക്രമണശൈലി മാറ്റിയതോടെ വിവിധ മേഖലകളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. ആഴ്ചകളായി ശക്തമായ പോരാട്ടം നടക്കുന്ന സെവെറോഡോണെട്‌സ്‌കില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിക്കുന്നതായി ലുഹാന്‍സ്‌ക് ഗവര്‍ണര്‍ അറിയിച്ചു.
പൂര്‍ണമായി തകര്‍ന്നടിഞ്ഞ നഗരത്തിലെ സൈനികസാന്നിധ്യം അര്‍ഥശൂന്യമായതിനാലാണ് പിന്മാറ്റമെന്നാണു വിശദീകരണം. അതേസമയം, തെക്കന്‍ യുക്രെയ്‌നില്‍ ലിസിചാന്‍സ്‌കിനു സമീപമുള്ള തന്ത്രപ്രധാന ജില്ലയായ ഹിര്‍സ്‌കെ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha


























