Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

യുഎസ്സിനും റഷ്യയ്ക്കും ഭീഷണി... പടുകൂറ്റൻ മിസൈൽ തൊടുത്ത് ചൈന; തകർത്ത് തരിപ്പണമാക്കും! ഷീയുടെ കുരുട്ട് ബുദ്ധി; ലക്ഷ്യം ഇന്ത്യയോ?

29 JUNE 2022 07:08 PM IST
മലയാളി വാര്‍ത്ത

അമേരിക്കയ്ക്കും റഷ്യയ്ക്കും ഭീഷണിയായി ചൈന. ഇനി മറ്റ് രാജ്യങ്ങൾക്ക് കൂടി അങ്കാലാപ്പ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. കരയില്‍ നിന്നും തൊടുക്കാവുന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയം തന്നെയാണ് മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ചൈന ആന്റി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നത്.

ചൈനയിലെ ഷാന്‍സിയിലെ ടായുവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ഇതിനെ ആകാശത്തുവച്ച് തകര്‍ത്ത മിസൈല്‍ സിന്‍ജിയാങ്ങിലെ കൊര്‍ലയില്‍ നിന്നും തൊടുത്തു. ആകാശത്തുവച്ച് ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധ മിസൈല്‍ തകര്‍ക്കുകയായിരുന്നു. ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ല തങ്ങളുടെ പരീക്ഷണമെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണെന്നും ചൈന അറിയിച്ചു.

ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം സംയുക്തമായി പുനരാരംഭിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചത് അടക്കം ചൈനയെ പ്രകോപിപ്പിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണത്തിലൂടെ കൈയ്യും കെട്ടിയിരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് എതിരാളികള്‍ക്ക് ചൈന നല്‍കുന്നത്. അമേരിക്കയുടെ താടിനും അതുപോലെ റഷ്യയുടെ എസ് 400നും സമാനമായ ഒരു മിസൈലായി ഇതിനെ കണക്കാക്കാം.

ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയമാണെന്നും ചൈന അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനം ചൈന പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ചൈന രണ്ട് പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. നേരത്തെ 2010, 2013, 2018, 2021 വര്‍ഷങ്ങളിലാണ് ചൈന നേരത്തെ ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്.

പ്രാരംഭ ബൂസ്റ്റ് ഘട്ടത്തിൽ, ഒരു ബാലിസ്റ്റിക് മിസൈലിന്റെ റോക്കറ്റ് ബൂസ്റ്റർ മിസൈലിനെ അതിന്റെ ലക്ഷ്യ പാതയിൽ വിക്ഷേപിക്കുന്നതിന് ആവശ്യമായ ശക്തി നൽകുന്നു. മിസൈലിന്റെ ഫ്ലൈറ്റ് പ്രൊഫൈലിലെ ഒരു തടസ്സം സംഭവിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പോയിന്റായി ഇത് കണക്കാക്കപ്പെടുന്നു, വായുവിൽ കൂടുതൽ സമയം ആക്രമണം നടത്തുന്ന ബാലിസ്റ്റിക് മിസൈലിന് പ്രതിരോധ സംവിധാനത്തെ മറികടക്കാൻ അതിന്റേതായ പ്രത്യാക്രമണങ്ങൾ ഉപയോഗിക്കാനുള്ള അവസരവും നൽകുന്നുണ്ട്.

പ്രതിരോധിക്കാനായി വളരെക്കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ബാലിസ്റ്റിക് മിസൈലുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് അധികം വൈകാതെ തന്നെ പ്രതിരോധ മിസൈലും സജീവമാവേണ്ടതുണ്ട്. പലപ്പോഴും എതിരാളികളുടെ പ്രദേശത്തു വച്ചായിരിക്കും പ്രതിരോധ മിസൈല്‍ ബാലിസ്റ്റിക് മിസൈലിനെ തകര്‍ക്കുക.

അതേസമയം ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ പുറം ലോകത്തിന് അറിവുള്ളൂവെന്ന് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 2021ല്‍ പെന്റഗണ്‍ പ്രസിദ്ധീകരിച്ച ചൈനീസ് സൈനിക ശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. പ്രാദേശികമായി നിര്‍മിച്ച CH-AB-X-02 (HQ-19) മിസൈലിന് ബാലിസ്റ്റിക് പ്രതിരോധ ശേഷിയുണ്ടെന്നും കരുതപ്പെടുന്നു.

ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റിയില്‍ നിന്നും ചൈനയും റഷ്യയും 2019ല്‍ പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന കൂടുതല്‍ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ ആയുധങ്ങള്‍ വ്യാപിപ്പിച്ചത്. ഏഷ്യയില്‍ നിന്നും സമീപകാലത്ത് ഉയര്‍ന്നു വരുന്ന ഭീഷണികളും ചൈനയുടെ മിസൈല്‍ പരീക്ഷണങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.

എല്ലാ വിശദാംശങ്ങളുടെയും വ്യക്തമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ചൈന അതിന്റെ മിഡ്‌കോഴ്‌സ് ആന്റി-ബാലിസ്റ്റിക് മിസൈൽ ശേഷിയുമായി മുന്നോട്ട് പോകുന്നത് വ്യക്തമായി തുടരുകയാണ്, ഇതിന് ദ്വിതീയ ആന്റി-സാറ്റലൈറ്റ് റോൾ ഉണ്ടായിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (5 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (5 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (6 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (7 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (8 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (8 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (9 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (9 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (9 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (9 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (10 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (10 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (10 hours ago)

Malayali Vartha Recommends