Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

യുഎസ്സിനും റഷ്യയ്ക്കും ഭീഷണി... പടുകൂറ്റൻ മിസൈൽ തൊടുത്ത് ചൈന; തകർത്ത് തരിപ്പണമാക്കും! ഷീയുടെ കുരുട്ട് ബുദ്ധി; ലക്ഷ്യം ഇന്ത്യയോ?

29 JUNE 2022 07:08 PM IST
മലയാളി വാര്‍ത്ത

അമേരിക്കയ്ക്കും റഷ്യയ്ക്കും ഭീഷണിയായി ചൈന. ഇനി മറ്റ് രാജ്യങ്ങൾക്ക് കൂടി അങ്കാലാപ്പ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. കരയില്‍ നിന്നും തൊടുക്കാവുന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയം തന്നെയാണ് മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ചൈന ആന്റി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നത്.

ചൈനയിലെ ഷാന്‍സിയിലെ ടായുവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ഇതിനെ ആകാശത്തുവച്ച് തകര്‍ത്ത മിസൈല്‍ സിന്‍ജിയാങ്ങിലെ കൊര്‍ലയില്‍ നിന്നും തൊടുത്തു. ആകാശത്തുവച്ച് ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധ മിസൈല്‍ തകര്‍ക്കുകയായിരുന്നു. ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ല തങ്ങളുടെ പരീക്ഷണമെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണെന്നും ചൈന അറിയിച്ചു.

ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം സംയുക്തമായി പുനരാരംഭിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചത് അടക്കം ചൈനയെ പ്രകോപിപ്പിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണത്തിലൂടെ കൈയ്യും കെട്ടിയിരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് എതിരാളികള്‍ക്ക് ചൈന നല്‍കുന്നത്. അമേരിക്കയുടെ താടിനും അതുപോലെ റഷ്യയുടെ എസ് 400നും സമാനമായ ഒരു മിസൈലായി ഇതിനെ കണക്കാക്കാം.

ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയമാണെന്നും ചൈന അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനം ചൈന പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ചൈന രണ്ട് പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. നേരത്തെ 2010, 2013, 2018, 2021 വര്‍ഷങ്ങളിലാണ് ചൈന നേരത്തെ ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്.

പ്രാരംഭ ബൂസ്റ്റ് ഘട്ടത്തിൽ, ഒരു ബാലിസ്റ്റിക് മിസൈലിന്റെ റോക്കറ്റ് ബൂസ്റ്റർ മിസൈലിനെ അതിന്റെ ലക്ഷ്യ പാതയിൽ വിക്ഷേപിക്കുന്നതിന് ആവശ്യമായ ശക്തി നൽകുന്നു. മിസൈലിന്റെ ഫ്ലൈറ്റ് പ്രൊഫൈലിലെ ഒരു തടസ്സം സംഭവിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പോയിന്റായി ഇത് കണക്കാക്കപ്പെടുന്നു, വായുവിൽ കൂടുതൽ സമയം ആക്രമണം നടത്തുന്ന ബാലിസ്റ്റിക് മിസൈലിന് പ്രതിരോധ സംവിധാനത്തെ മറികടക്കാൻ അതിന്റേതായ പ്രത്യാക്രമണങ്ങൾ ഉപയോഗിക്കാനുള്ള അവസരവും നൽകുന്നുണ്ട്.

പ്രതിരോധിക്കാനായി വളരെക്കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ബാലിസ്റ്റിക് മിസൈലുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് അധികം വൈകാതെ തന്നെ പ്രതിരോധ മിസൈലും സജീവമാവേണ്ടതുണ്ട്. പലപ്പോഴും എതിരാളികളുടെ പ്രദേശത്തു വച്ചായിരിക്കും പ്രതിരോധ മിസൈല്‍ ബാലിസ്റ്റിക് മിസൈലിനെ തകര്‍ക്കുക.

അതേസമയം ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ പുറം ലോകത്തിന് അറിവുള്ളൂവെന്ന് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 2021ല്‍ പെന്റഗണ്‍ പ്രസിദ്ധീകരിച്ച ചൈനീസ് സൈനിക ശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. പ്രാദേശികമായി നിര്‍മിച്ച CH-AB-X-02 (HQ-19) മിസൈലിന് ബാലിസ്റ്റിക് പ്രതിരോധ ശേഷിയുണ്ടെന്നും കരുതപ്പെടുന്നു.

ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റിയില്‍ നിന്നും ചൈനയും റഷ്യയും 2019ല്‍ പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന കൂടുതല്‍ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ ആയുധങ്ങള്‍ വ്യാപിപ്പിച്ചത്. ഏഷ്യയില്‍ നിന്നും സമീപകാലത്ത് ഉയര്‍ന്നു വരുന്ന ഭീഷണികളും ചൈനയുടെ മിസൈല്‍ പരീക്ഷണങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.

എല്ലാ വിശദാംശങ്ങളുടെയും വ്യക്തമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ചൈന അതിന്റെ മിഡ്‌കോഴ്‌സ് ആന്റി-ബാലിസ്റ്റിക് മിസൈൽ ശേഷിയുമായി മുന്നോട്ട് പോകുന്നത് വ്യക്തമായി തുടരുകയാണ്, ഇതിന് ദ്വിതീയ ആന്റി-സാറ്റലൈറ്റ് റോൾ ഉണ്ടായിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ നിര്യാതനായി..  (39 minutes ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (42 minutes ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (43 minutes ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (45 minutes ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (46 minutes ago)

ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന്  (48 minutes ago)

കൊന്ന് കളഞ്ഞോടാ ഞങ്ങളുടെ ' ചെറുക്കനെ...! രാഹുലിനെ തൊടാൻ പിണറായി വേറെ ജനിക്കണം ഇന്ന് കോടതിയിൽ തീപ്പാറും..!  (50 minutes ago)

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (57 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (58 minutes ago)

സഹ ഉടമ അറസ്റ്റിൽ  (1 hour ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (2 hours ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (2 hours ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (2 hours ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (3 hours ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (3 hours ago)

Malayali Vartha Recommends