ഉടൻ തീരുമാനമെടുത്തിരിക്കണം... കല്ലേ പിളർക്കുന്ന കല്പന! ജി7 നിൽ കത്തിക്കയറി മോദി...
യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ശത്രുതയ്‌ക്ക് അടിയന്തിരമായി അറുതി വരണമെന്നും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാത തിരഞ്ഞെടുത്ത് പരിഹാരം കാണണമെന്നും അദ്ദേഹം ആവർത്തിച്ചു.
കിഴക്കൻ യൂറോപ്പിലെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയിൽ പ്രധാനമന്ത്രി ലോക നേതാക്കളുമായി സംസാരിച്ചു. ഇതിന് പുറമെ ദുർബല രാജ്യങ്ങളിൽ നടക്കുന്ന സംഘർഷത്തിന്റെ ആഘാതവും ,അത് വഴി ഉണ്ടാവുന്ന പ്രതിസന്ധികളും ചർച്ചയിൽ നരേന്ദ്രമോദി മുന്നോട്ട് വച്ചു. ‘ഇന്ത്യയുടെ സാന്നിധ്യം എല്ലാവരും വിലമതിക്കുന്നുവെന്നും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മറ്റു രാജ്യങ്ങളിലെ നേതാക്കാൾ ഇന്ത്യയെ കാണുന്നത് പരിഹാര ദാതാവായാണെന്നും‘ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യ ഇരുരാജ്യങ്ങളോടും യുദ്ധം അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ച പ്രധാനമന്ത്രി, രാജ്യങ്ങളിലെ പ്രസിഡന്റുമാർ തമ്മിൽ സംസാരിക്കുന്നത് സമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്നും നിർദ്ദേശിച്ചിരുന്നു.ഇതിന് പുറമെ യുക്രെയ്ൻ പ്രസിഡന്റുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുന്നതായിരിക്കും.
യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമാണിത്. ഇത് നാലാം തവണയാണ് അദ്ദേഹം യുഎഇ സന്ദർശിക്കുന്നത്. 2015, 2018, 2019 വർഷങ്ങളിലാണ് ഇതിനു മുൻപ് യുഎഇയിൽ എത്തിയിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിനിടെ യുഎഇ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
ഒടുവിൽ നടന്ന സന്ദർശനത്തിൽ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു. ദുബായ് എക്‌സ്‌പോ സന്ദർശിക്കാൻ ജനുവരിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊറോണ മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ യാത്ര മാറ്റിവയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ നാലാമത്തെ യുഎഇ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha