പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വായ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെടില്ലായിരുന്നു; അല്‍ ഖ്വായ്ദ തലവനെ കൊല്ലാന്‍ അമേരിക്കയെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ അവർക്ക് വേണമായിരുന്നു; അതുകൊണ്ടാണ് ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ അവര്‍ വിദഗ്ധമായി തന്ത്രങ്ങൾ മെനഞ്ഞത്; ആരോപണവുമായി പാകിസ്ഥാനിൻ മന്ത്രി ഷിറീന്‍ മസാരി

അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാനിലെ മന്ത്രിയും ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായിയുമായ ഷിറീന്‍ മസാരി. പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വായ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്.
അല്‍ ഖ്വായ്ദ തലവനെ കൊല്ലാന്‍ അമേരിക്കയെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ അവർക്ക് വേണമായിരുന്നു. അതുകൊണ്ടാണ് ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ അവര്‍ വിദഗ്ധമായി തന്ത്രങ്ങൾ മെനഞ്ഞതെന്നും ഷിറീന്‍ മസാരി വ്യക്തമാക്കി . ഈ ആവശ്യത്തിനായി പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അമേരിക്ക ഉപയോഗിച്ചോ എന്ന കാര്യത്തിലും സംശയം ശക്തമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗള്‍ഫില്‍ നിന്ന് അഫ്ഗാനിലേക്കാണ് അവര്‍ പോയത്. ഇറാന്‍ ഒരിക്കലും അവരുടെ വ്യോമാതിര്‍ത്തി അമേരിക്കന്‍ വിമാനങ്ങള്‍ക്ക് പറക്കാൻ തുറക്കില്ല. അങ്ങനെയെങ്കില്‍ പാക് വ്യോമാതിര്‍ത്തിയാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഷിറീന്‍ മസാരി വ്യക്തമാക്കി . താലിബാന്‍ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഷിറീന്‍ മസാരി. അതേസമയം അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ യു.എസിന് പാകിസ്ഥാന്റെ സഹായം ലഭ്യമായിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പാകിസ്ഥാനിൽ സാമ്പത്തികമായ പ്രതിസന്ധി വളരെയധികം ശക്തമാകുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ നിന്നും ആശ്വാസം കിട്ടാനായി പാകിസ്ഥാൻ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം വാങ്ങിയെടുക്കുക എന്ന ലക്ഷ്യത്തോടെ സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്ന അഭ്യൂഹം ശക്തമാകുകയാണ് . കുറെ കാലം സവാഹിരി പാകിസ്ഥാനിലെ കറാച്ചിയിലാണ് ഒളിവില്‍ കഴിഞ്ഞത്. ഈ വർഷത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് വരികയും ചെയ്തു. എന്നാൽ അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ വച്ച് ഞായറാഴ്ച രാവിലെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























