റഷ്യയും യുഎസ്സും മുട്ട് മടക്കി... ഇന്ത്യയെ ചേർത്തുപിടിച്ച് ഇമ്രാൻ... ജയ്ശങ്കർ ഹീറോ! കണ്ട് പഠിക്ക്

ഇന്ത്യയെ നാക്കെടുത്താൽ കുറ്റം പറയുന്ന ഒരു പ്രധാനമന്ത്രിയുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ... അത് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം പുറത്തായതിന് പിന്നാലെ ഇന്ത്യ എന്ന് പറഞ്ഞാൽ തേനും പാലും മാത്രമാണ് നാവിൽ നിന്നും വരുന്നത്. അത്രത്തോളം ഇന്ത്യൻ സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. അത്തരമൊരു സംഭവമാണ് നേരത്തേ അവിടെ നടന്നിരിക്കുന്നത്.
ലേകരാജ്യങ്ങൾ തന്നെ ഇമ്രാന്റെ ഈ നിറം മാറ്റം കണ്ട് അന്ധാളിച്ച് നിൽക്കുകയാണ്. അതായത് റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തിയാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് വന്നത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയാണ് ഖാൻ വാനോളം പുകഴ്ത്തിയത്. ലാഹോറിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനത്തെ അഭിസബോധന ചെയ്തു കൊണ്ടാണ് ഇമ്രാൻ ഇന്ത്യയെ പുകഴ്ത്തിയത്. ലാഹോറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത ശേഷം റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെതിരെയുള്ള യു എസ് സമ്മർദ്ദത്തെ അതിജീവിച്ചതിൽ ഇന്ത്യൻ മന്ത്രിയെ ഇമ്രാൻ വാനോളം പ്രശംസിച്ചിട്ടുമുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയാണ്, പാകിസ്ഥാൻ അല്ല. പാകിസ്ഥാനൊപ്പം തന്നെയാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും തിരിച്ചറിഞ്ഞുള്ള വിദേശനയമാണ് ഇന്ത്യയുടേത്. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങുന്നതാണ് ഷെഹ്‌ബാസ് ഷെരീഫ് സർക്കാരിന്റെ രീതി.
റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം. ഇങ്ങനെ പറഞ്ഞ ശേഷമാണ് ഇമ്രാൻ വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തത്. വീഡിയോ ഏവരേയും കാണിച്ച ശേഷം ഇതാണ് സ്വതന്ത്ര രാജ്യം എന്നും ഇമ്രാൻ അവകാശപ്പെട്ടു.
യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നുണ്ട്. ജനങ്ങളുടെ ആവശ്യമനുസരിച്ച് ഞങ്ങളും അത് വാങ്ങും. ഇക്കാര്യത്തിൽ യു.എസ് ഇടപെടേണ്ടെന്നും ജയശങ്കർ പറഞ്ഞത് ഉദ്ധരിച്ചായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. ഇതാണ് ഒരു സ്വതന്ത്ര രാജ്യമെന്ന് ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ പറഞ്ഞു.
യു,എസ് സമ്മർദ്ദം കാരണം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാത്ത പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനെ ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിച്ചു. 'ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല. ഇന്ധന വില കുതിച്ചുയരുന്നു, ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും' ഇമ്രാൻ പാക് സർക്കാരിനെതിരെ ആഞ്ഞടിച്ചു.
https://www.facebook.com/Malayalivartha



























