ഐഎസും അൽഖ്വയ്ദയും ബൈഡനെ തീർക്കാനിറങ്ങുന്നു? അമേരിക്കയെ ഭസ്മമാക്കും! താലിബാന്റെ തീരാപക പിന്നാലെ

ഐഎസും അൽഖ്വയ്ദയും താലാബാനും ഉൾപ്പെടെ ഒരു നിര തീവ്രവാദി സംഘടനകൾ അമേരിക്കയ്‌ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് സമാനമായ ആക്രമണം അമേരിക്കയ്ക്കക്കെതിരെ നടത്താനുള്ള നീക്കത്തെ ചെറുക്കാൻ അമേരിക്ക ആഗോളതലത്തിൽ സുരക്ഷാ സംവിധാനം ശക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഒപ്പം സഖ്യ ശക്തികൾക്ക് അമേരിക്ക തക്കതായ മുന്നറിയിപ്പും നൽകി കഴിഞ്ഞു.
അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് സൈന്യം ഡ്രോണാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന്റെ പക തീർക്കാൻ ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികൾ സംഘടിത നീക്കം ആരംഭിച്ചതായി ഇസ്രായേൽ ചാരസംഘടന മൊസാദ് ഉൾപ്പെടെ പ്രസ്ഥാനങ്ങൾ അമേരിക്കയ്ക്ക് നേരത്തേ മുന്നറിയിപ്പു നൽകി.
സവാഹിരിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഫ്രാൻസിലും ബ്രിട്ടണിലും തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുമെന്ന സൂചനയും പുറത്തുവരികയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ബൊക്കാ ഹറാം തീവ്രവാദികൾ വൈകാതെ ക്രൈസ്തവർക്കു നേരേ നരനായാട്ടിനിറങ്ങിയേക്കാമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിന്റെ ചില സൂചനകളും ലഭിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ദുർബലമായാൽ വൈകാതെ താലിബാനും വേരറ്റുപോയേക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. നിലവിൽ അഫ്ഗാനിസ്ഥാനിൽപോലും താലിബാൻ പിടിച്ചുനിൽപ്പിനായി ബുദ്ധിമുട്ടികയാണ്. ഏറെ കാലമായി അമേരിക്കൻ ചാരസംഘടന അൽ സവാഹിരിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയാണ്.
പാകിസ്താനിലെ ഗോത്ര മേഖലയിലോ അഫ്ഗാനിസ്ഥാനിലോ ആണ് സവാഹിരി എന്ന വിവരം മാത്രമേ അമേരിക്കയ്്ക്കു ലഭിച്ചിരുന്നുള്ളൂ. സവാഹിരി ഇല്ലാതായതോടെ അപ്രതീക്ഷിതമായ ആഘാതമാണ് ഇസ്ലാമിക് സ്റ്റേറ്റിന് പശ്ചിമേഷ്യയിലും തീവ്രവാദികളെ പ്രീണിപ്പിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലും സംഭവിച്ചിരിക്കുന്നത്.
രണ്ടു വർഷമായി താലിബാൻ ഉൾപ്പെടെ സവാഹിരിക്ക് പിന്തുണ നൽകുന്ന സംഘടനകളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് കൃത്യമായ വിവരങ്ങൾ കിട്ടിയിരുന്നു. അഫ്ഗാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത് അൽ ഖ്വായ്ദ പോലുള്ള ഭീകര സംഘടനകൾക്ക് തഴച്ചുവളരാൻ വളമായി എന്ന വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സവാഹിരി അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നത്.
നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി ഈജിപ്തിൽ ഡോക്ടറായി പ്രവർത്തിക്കുന്നതിനിടെ ഭീകര പ്രവർത്തനങ്ങളുടെ പേരിൽ ജയിലിലായത്. ജയിൽ മോചിതനായി രാജ്യംവിട്ട് അഫ്ഗാനിസ്താനിൽ എത്തുകയും ഭീകര പ്രവർത്തനങ്ങളിൽ സജീവമാകുകയുമായിരുന്നു.
ഈ വർഷം ജനുവരിയോടെ സവാഹിരിയുടെ ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം അഫ്ഗാനിസ്ഥാനിലെ കാബൂളിലെ സുരക്ഷിത താവളത്തിലേക്ക് മാറിയതായാണ് വിവരം ലഭിച്ചിരുന്നു.
ഇതിന് ഒത്താശ ചെയ്തു കൊടുത്തത് താലിബാൻ ഭരണകൂടമാണ്. കുടുംബത്തിനൊപ്പം സവാഹിരിയും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ കൃത്യമായ വ്യോമനിരീക്ഷണം ആരംഭിച്ചിരുന്നു. സവാഹിരി കാബൂളിലുണ്ടെന്ന് സ്ഥിരീകരണം ലഭിച്ചതോടെ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രസിഡന്റ് ജോ ബൈഡനുമൊന്നിച്ച് കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതൽ നിർണായക ചർച്ചകളും നടത്തി.
സവാഹിരി വീടിന്റെ ടെറസിലൂടെ നടക്കുന്നതും തോട്ടത്തിലൂടെ വേഷം മാറി ഉലാത്തുന്നതുമായ ചിത്രങ്ങളും അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ ഒപ്പിയെടുത്തിരുന്നു. തുടർന്നാണ് ഈ താവളത്തിന്റെ സ്വഭാവവും ഘടനയും കണ്ടെത്തുകയും മറ്റ് വീടുകൾക്കോ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്കോ ഒന്നും അപകടം സംഭവക്കാത്ത രീതിയിൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുകയും ചെയ്തത്.
ജൂലൈ ഒന്നിന് സിഐഎ ഡയറക്ടർ വില്യം ബേൺസ്, പ്രസിഡന്റ് ജോ ബൈഡനോട് സംഭവങ്ങൾ വിശദീകരിച്ചു.അതിശാസ്ത്രീയമായ നിരീക്ഷണത്തിൽ ഒളിവുകേന്ദ്രത്തിലെ ഒളിപ്പാർപ്പുകാരൻ സവാഹിരി തന്നെയാണെന്ന് ഉറപ്പുവരുത്തി.
ജൂലൈ 25 ന് അമേരിക്കൻ പ്രസിഡന്റ്് ജോ ബൈഡൻ തന്റെ പ്രധാന കാബിനറ്റ് അംഗങ്ങളെയും ഉപദേശകരെയും വിളിച്ച് അന്തിമ വിശകലനം നടത്തുകയും സവാഹിരിയെ കൊല്ലുന്നത് താലിബാനുമായുള്ള അമേരിക്കയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കാബൂളിലെ സവാഹിരിയുടെ സുരക്ഷിത താവളം ലക്ഷ്യമാക്കി അമേരിക്കൻ ഡ്രോണുകൾ കുതിച്ചു. ജൂലൈ 30 ന് അമേരിക്കൻ സമയം രാത്രി 9:48 നാണ് അമേരിക്കയുടെ ഹെൽഫയർ മിസൈലുകൾ സവാഹിരിയുടെ നേർക്ക് പാഞ്ഞെത്തി നാമാവശേഷമാക്കിയത്.
2011 ൽ അൽഖ്വായ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കയ്ക്ക് ലഭിക്കുന്ന ഏറ്റവും പ്രധാന നേട്ടമാണിത്.
ഒസാമ ബിൽലാദൻ കൊല്ലപ്പെട്ടതിന് ശേഷം അയ്മൻ അലർ സവാഹിരിയായിരുന്നു അൽഖ്വായ്ദയുടെ മുഖം. രഹസ്യ താവളത്തിൽ കഴിയുന്ന അയ്മൻ സവാഹിരിയ്ക്ക് മേൽ ഡ്രോണിനുള്ളിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.
2017 മാർച്ചിൽ അൽ ഖ്വയ്ദ നേതാവ് അബു അൽമസ്‌റിയെ കൊലപ്പെടുത്താൻ യുഎസ് സേന തൊടുത്തുവിട്ടതും ഇതേ മിസൈലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിറിയയിലൂടെ കാറിൽ സഞ്ചരിക്കവെ അമേരിക്കൻ സേന നടത്തിയ മിസൈൽ ആക്രമണത്തിലായിരുന്നു അൽമസ്‌റി കൊല്ലപ്പെട്ടത്.
അന്നു നടന്ന ആക്രമണത്തിലും സ്‌ഫോടനം നടന്നിരുന്നില്ല. കാറിന്റെ റൂഫ്‌ടോപ്പിൽ വലിയൊരു തുള മാത്രമായിരുന്നു ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളിൽ ദൃശ്യമായത്. കാറിനുള്ളിലെ ലോഹ ഭാഗങ്ങളും യാത്രക്കാരും ഛിന്നിച്ചിതറിയ നിലയിലായിരുന്നു. അമേരിയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനിൽ ഒരാളായിരുന്നു സവാഹിരി. ഇത്തരത്തിൽ നീണ്ട 21 വർഷത്തെ തിരച്ചിലിനൊടുവിലാണ് യുഎസ് സേനയ്ക്ക് സവാഹിരിയിലെ വധിക്കാനായത്.
സവാഹിരിക്കൊപ്പം ആ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടില്ല. ഇക്കാര്യം അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയ്ക്കും അമേരിക്കൻ ചേരിയിലുള്ള യൂറോപ്യൻ രാജ്യങ്ങൾക്കും നേരേ ആക്രമണം നടത്താൻ ഇസ്ലാമിക തീവ്രവാദി സംഘടനകൾ സംഘടിതമായ നീക്കം ആരംഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























