പൂർണ്ണഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽവെച്ച് യുവതിയുടെ മരണം... മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി!! കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... എന്നിട്ടും രക്ഷയില്ല!!

പോർച്ചുഗലിൽ പൂർണ്ണഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി 34 വയസ്സ്ക്കാരിയാണ് മരണപ്പെട്ടത്.
സംഭവത്തെ തുടർന്ന് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ രാജി വെച്ചു. ലിസ്ബണിലെ ആശുപത്രിയിൽ നവജാത ശിശു പരിപാലന വിഭാഗത്തിൽ സ്ഥലമില്ലാത്തതിനാലാണ് യുവതിയെ
മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം . ആംബുലൻസിൽ വെച്ചു തന്നെ യുവതിയുടെ അവസ്ഥ വഷളായി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചെപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2018 ലാണ് മാർത്ത ടെമിഡോ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഡോക്ടർമാരുടെ അഭാവത്തിൽ അടിയന്തര പ്രസവ സേവനങ്ങൾ താത്ക്കാലികമായി നിർത്തലാക്കിയ സാഹചര്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്.
മാത്രമല്ല, ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യവും കൂടിയുണ്ടായിരുന്നു. മാർത്തയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചു. യുവതിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha



























