പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായി ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത് ടീ ബാഗ്; വില ഒൻപതര ലക്ഷം രൂപ! ഇതിൽ സംശയമുള്ളവർക്ക് തെളിവിനായി മറ്റൊരു സംഭവവും വിൽപ്പനക്കാരൻ വച്ചിട്ടുണ്ട്...

ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കി അവർ മടങ്ങി. ലോകത്ത് ഏറെ ശ്രദ്ധ നേടിയ ഇവർ സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും ഏറെ ശ്രദ്ധേയയായിരുന്നു. വാർത്ത അറിഞ്ഞതിന് പിന്നാലെ ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുമുണ്ട്.
അതായത് എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോഴിതാ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. വിലകേട്ടാൽ നിങ്ങൾ അമ്പരക്കും. രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്.
1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുമുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് വ്യക്തമാകുന്നത്.
ആയതിനാൽ തന്നെ ഇതിൽ സംശയമുള്ളവർക്ക് തെളിവിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഇൻ സർട്ടിഫിക്കറ്റ് ഒതന്റിസിറ്റിയുടെ പക്കൽനിന്നും ബാഗിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നും അമേരിക്കൻ സ്വദേശിയായ വില്പനക്കാരൻ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ഇതിനു പിറകെ തന്നെ പരസ്യം കഴിഞ്ഞദിവസം പിൻവലിക്കുകയും ചെയ്തിട്ടുമുണ്ട്. എലിസബത്ത് രാജ്ഞിയുടേതെന്ന് പറയപ്പെടുന്ന നിരവധി വസ്തുക്കളാണ് ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ വില്പനയ്‌ക്കെത്തുന്നത്. 5000 രൂപ മുതൽ അരക്കോടിക്കടുത്ത് വിലയുള്ളവ വരെ ഇതിൽ ഉൾപെടുകയാണ്.
https://www.facebook.com/Malayalivartha



























