Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യുദ്ധം തോറ്റു പുടിന്‍ രാജിവയ്ക്കാന്‍ റഷ്യയില്‍ നിവേദനം മോസ്‌കോയില്‍ അട്ടിമറി? 18 നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത്

14 SEPTEMBER 2022 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കഴിഞ്ഞ ദിവസമാണ് യുക്രൈനില്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നുപോലും റഷ്യന്‍ സേനയ്ക്ക് പിന്മാറേണ്ടി വന്നത്. തായ്വാന്റെ അപ്രതീക്ഷിത തിരിച്ചടിയില്‍ ആള്‍നാശം കുറയ്ക്കാന്‍ പുടിന്‍ നേരിട്ട് നിര്‍ദേശം നല്‍കിയതോടെയായിരുന്നു പിന്മാറ്റം ഉണ്ടായത്. എന്നാല്‍ പിന്മാറുന്നത് ശക്തമായി തിരിച്ചടിക്കാനാണ് എന്നായിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പക്ഷേ പിടിച്ചടക്കുന്നതിനേക്കാള്‍ പ്രയാസമാണ് ആ പ്രദേശങ്ങള്‍ നിലനിര്‍ത്തുക എന്നുള്ളത് മനസ്സിലാക്കിയ റഷ്യ ഖര്‍കീവില്‍ ഇനിയൊരു സായുധ നീക്കത്തിനില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായിരിക്കും റഷ്യ കൂടുതല്‍ ശ്രമിക്കുക. എന്നാല്‍ ഇത് പരാജിതരുടെ മനോഭാവമാണെന്നാണ് യുദ്ധ വിദഗ്ദരുടെ വിലയിരുന്നത്. താരതമ്യേനെ ദുര്‍ബലര്‍ക്കെതിരെ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പരാജയം മുന്നില്‍ കാണുമ്പോഴാണെന്നാണ് വിദഗ്ദ വിലയിരുത്തല്‍.

മാത്രമല്ല യുദ്ധക്കണക്കുകളിലും റഷ്യ ക്ഷീതരാണെന്ന കാര്യം അടിവരയിടുന്നു. ഈ കഴിഞ്ഞ 200 ദിവസത്തെ കണക്കെടുത്താല്‍ യുദ്ധത്തില്‍ റഷ്യക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാനായില്ല. അതുമാത്രമല്ല, പിടിച്ചെടുത്ത ചെറിയ പ്രദേശങ്ങള്‍ പോലും കൈവിട്ടുപോകുന്ന അവസ്ഥയുമുണ്ട്. ഇതോടെ റഷ്യന്‍ സൈനിക ശക്തിയെ കുറിച്ച് റഷ്യന്‍ അനുകൂല രാജ്യങ്ങളില്‍ വരെ സംശയങ്ങള്‍ പൊട്ടിമുളക്കുകയാണ്. റഷ്യന്‍ ആയുധങ്ങള്‍ വാരിക്കൂട്ടിയ ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

സാധാരണ ഗതിയില്‍ ഏന്തെങ്കിലും അവകാശ വാദങ്ങള്‍ യുക്രൈന്‍ ഉന്നയിച്ചാല്‍ അതിനെ എതിര്‍ത്തുകൊണ്ടോ അതിനെതിരെയോ റഷ്യ പ്രസ്ഥാവനയിറക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 20 പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യയുടെ പക്കല്‍ നിന്നും തിരിച്ചു പിടിച്ചതായി യുക്രെയിന്‍ അവകാശവാദം ഉന്നയിച്ചിട്ടും. റഷ്യ ഒരക്ഷരം മിണ്ടിയിട്ടില്ല. അതിനൊപ്പം തെക്കന്‍ മേഖലയായ ഖേര്‍സണില്‍ 200 ചതുരശ്രമൈല്‍ സ്ഥലം തിരികെ പിടിച്ചതായും യുക്രെയിന്‍ അവകാശപ്പെടുന്നു. ഇതോടെ നിപ്രോ നദിയുടെ പടിഞ്ഞാറെ തീരത്ത് തമ്പടിച്ച റഷ്യന്‍ സൈനികര്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണെന്നും. അവരെ തങ്ങള്‍ക്ക് നിഷ്പ്രയാസം വകവരുത്താവുന്നതേ ഉള്ളൂ എന്നും യുക്രൈന്‍ പറയുന്നു.

അതേസമയം ഇപ്പോഴും യുക്രെയിനിന്റെ തെക്കന്‍ മേഖലയിലേയും കിഴക്കന്‍ മേഖലയിലേയും ഭൂരിഭാഗം പ്രദേശങ്ങളും റഷ്യയുടെ കൈവശം തന്നെയാണ്. ഇനിയുള്ള യുദ്ധത്തിലുടനീളം റഷ്യയ്ക്ക് ഇതേ മനോഭാവമാണെങ്കില്‍. യുക്രൈന് അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സഹായത്തോടെ ഇവ തിരികെ പിടിക്കാവുന്നതേ ഉള്ളൂ. എന്നാല്‍ തിരിച്ചു പിടിക്കാനായി യുക്രെയിന്‍ പോര് മുറുക്കുമ്പോള്‍, ഇപ്പോഴത്തെ തങ്ങളുടെ പിന്മാറ്റം തന്ത്രപരമായ ഒന്നാണെന്നാണ് റഷ്യ സൈനിക മേധാവികള്‍ പറയുന്നത്.

എന്നാല്‍ മണിക്കൂറുകള്‍ക്കു മുമ്പ് യുക്രൈന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് യുക്രെയ്‌നിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കാന്‍ നീക്കമില്ലെന്നാണ്. അതുകൊണ്ടുതന്നെ യുക്രെയിന്റെ ഈ വിജയത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് പാശ്ചാത്യ സഖ്യം തന്നെയാണ്. ശൈത്യകാലം അടുത്തുവരുന്ന സമയത്ത് മറ്റൊരു ഊര്‍ജ്ജ പ്രതിസന്ധി പടിഞ്ഞാറന്‍ യുറോപ്പിന് ആലോചിക്കാന്‍ കൂടി കഴിയില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ ആധുനിക ആയുധങ്ങള്‍ യുക്രെയിന് നല്‍കി യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനായിരിക്കും അവര്‍ ശ്രമിക്കുക. മാത്രമല്ല, ഇപ്പോള്‍ നടത്തിയ മുന്നേറ്റം എത്രനാള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ താരതമ്യേന ദുര്‍ബലമായ യുക്രെയിന്‍ സൈന്യത്തിനു കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതിനിടയില്‍ റഷ്യയില്‍ രാഷ്ട്രീയ രംഗവും ചൂടു പിടിക്കുകയാണ് യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ സഖ്യങ്ങള്‍ നടത്തിയ ഉപരോധം റഷ്യയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് ജനത ബുദ്ധിമുട്ടുമ്പോള്‍ ഈ യുദ്ധത്തിനു കാരണക്കാരനായ പ്രസിഡണ്ട് പുടിന്‍ രാജിവയ്ക്കണമെന്ന് മോസ്‌കോയിലെ 18 കൗണ്‍സിലുകളില്‍ നിന്നുള്ള മുന്‍സിപ്പല്‍ ഡെപ്യുട്ടിമാര്‍ ആവശ്യപ്പെട്ടു. 18 പേര്‍ ഒപ്പിട്ട ഒരു നിവേദനത്തിലൂടെയായിരുന്നു ഇത്. നേരത്തേ യുക്രെയിന്‍ യുദ്ധത്തില്‍ പുടിന്റെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്ന് സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം ഉന്നയിച്ച ഡെപ്യുട്ടിമാര്‍ക്കെതിരെ സൈന്യത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി നിയമനടപടികള്‍ എടുത്തെങ്കിലും, റഷ്യയുടെ ഉള്ളില്‍ വലിയൊരു അസ്വാരസ്യം ഉരുണ്ടു കൂടുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ ഏല്‍ക്കുന്നതിന്റെ നാണക്കേടിനു പുറമേ, ഇത് അങ്ങോട്ട് ആവശ്യമില്ലാതെ കയറി വാങ്ങിയ അടിയാണെന്ന അഭിപ്രായത്തിന് റഷ്യയിലെ സാധാരണക്കാര്‍ക്കിടയില്‍ ശക്തി വര്‍ദ്ധിച്ചു വരികയാണ്. ഏതായാലും, നിശബ്ദമായി പടരുന്ന അശാന്തി മറ്റൊരു വിപ്ലവമായി പരിണമിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends