Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

റഡാറുകള്‍ വെട്ടിച്ച് ഇസ്രയേല്‍ നഗരങ്ങളെ ചാരമാക്കാന്‍ ഇറാന്‍; ഇസ്രയേല്‍ ഭയക്കേണ്ടതുണ്ടോ; ആ ബ്രഹ്മാസ്ത്രം പുറത്തെടുക്കുമോ

14 SEPTEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത് രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഭീകരതയ്‌ക്കെതിരെയുള്ള രണ്ടു രാജ്യങ്ങളുടെയും പോരാട്ടം ലോകം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഭൂ പ്രകൃതിയില്‍ നിന്ന് വ്യത്യസ്ഥമായി ശത്രുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ആ രാജ്യം അതുകൊണ്ടുതന്നെ ശത്രു രാജ്യങ്ങളുടെ ഓരോ ആയുധ വിന്യാസവും അവരില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ ആശങ്കകളില്‍ നിന്നാണ് ലോകത്തെ മികച്ച പ്രതിരോധ ഉപകരണങ്ങള്‍ അവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇസ്രയേലിനെ ചുട്ടെരിക്കാന്‍ അത്യാധുനീക സാങ്കേതിക വിദ്യയോടുകൂടിയ റഡാറുകളെ വെട്ടിച്ച് കനത്ത ആക്രമണം നടത്താന്‍ സാധിക്കുന്ന ആക്രമണ ഡ്രോണുകള്‍ വികസിപ്പിച്ചതായി ലോകത്തെ അറിയിക്കുകയാണ് ഇറാന്‍. ഇസ്രായേലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണുകളെന്നാണ് ഇറാന്റെ ഭീഷണി. എന്നാല്‍ ഇസ്രയേലിന് ഇതൊരു ഭീഷണിയാണോ. ലോകത്തെ തന്നെ ഞെട്ടിച്ച ഇസ്രയേലിന്റെ ലേസര്‍ ആയുധങ്ങള്‍ക്ക് ഇവവിടെ എന്തു പ്രസക്തിയാണ് എന്നീ കാര്യങ്ങളാണ് നമ്മള്‍ ഈ വീഡിയോയിലൂടെ നോക്കാന്‍പോകുന്നത്.

ഇസ്രായേലിലെ തീരേദശ നഗരങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ പര്യാപ്തമായ അത്യാധുനിക കില്ലര്‍ഡ്രോണുകളെക്കുറിച്ച് ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറാണ് ആദ്യമായി വെളിപ്പെടുത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡ്രോണില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സൈനിക ഗവേഷണ വിഭാഗം വികസിപ്പിച്ചതായാണ് ഈ ആയുധങ്ങള്‍ എന്നാണ് ഇറാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറാഷ് രണ്ട് എന്നാണ് പുതിയ ഡ്രോണിന്റെ പേര്. അടുത്തു തന്നെ ഇത് വ്യോമാഭ്യാസ പ്രകടനത്തില്‍ പുറത്തിറക്കുമെന്ന് ഇറാന്‍ കരസേനാ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ കിരോമാര്‍സ് ഹൈദരിയാണ് അറിയിച്ചത്. ഇറാന്‍ ഔദ്യോഗിക ചാനലായ ഐരിബ് ടി വണ്ണിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി സംഘര്‍ഷമുണ്ടായാല്‍ ഈ ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും കമാന്‍ഡര്‍ പറഞ്ഞു.

ഇസ്രായേലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍ എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അറാഷ് ഒന്ന് എന്ന ഡ്രോണ്‍ ഇറാന്‍ പുറത്തിറക്കിയിരുന്നു. ഇതിന് വകഭേദങ്ങള്‍ വരുത്തിയാണ് പുതിയ ഡ്രോണ്‍ പുറത്തിറക്കിയത്. റഡാറുകളെ വെട്ടിച്ച് നിശ്ചിത ലക്ഷ്യ സ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍. ആളില്ലാതെ, ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചെത്തി ആക്രമണം നടത്തി മടങ്ങാന്‍ ശേഷിയുള്ളതാണ് ഇത്. ലക്ഷ്യ സ്ഥാനത്ത് ആക്രമണം നടത്താന്‍ കൃത്യതയേറിയതാണ് ഇതെന്നാണ് ഇറാന്‍ വൃത്തങ്ങള്‍ പറയുന്നത്.

2019 ജനുവരിയില്‍ നടന്ന വ്യോമാഭ്യാസ പ്രദര്‍ശനത്തിലാണ് ഈ ഡ്രോണിന്റെ മുന്‍ഗാമിയായ അറാഷ് ഒന്ന് പുറത്തിറക്കിയിരുന്നത്. തെക്കുകിഴക്കന്‍ ഇറാനിലെ മക്‌റാന്‍ തീരത്തു സ്ഥാപിച്ച പോര്‍ട്ടബിള്‍ ലോഞ്ചറില്‍നിന്ന് വിക്ഷേപിച്ച ആ ഡ്രോണ്‍ അന്ന് 1400 കിലോ മീറ്റര്‍ അതുവേഗത്തില്‍ താണ്ടിയ ശേഷം മധ്യ ഇറാനിയന്‍ പ്രവിശ്യയായ സെംനാനിലെ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയായയിരുന്നു. നാലര മീറ്റര്‍ നീളമുള്ള ഈ േഡ്രാണിന്റെ ചിറകുകള്‍ അതിവേഗത ലക്ഷ്യമിട്ടുള്ള ഡെല്‍റ്റ ഡിസൈനിലുള്ളതാണ്. ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് ഉചിതമായ വിധത്തിലാണ് ഈ ഡ്രോണ്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡ്രോണ്‍ തയ്യാറാക്കിയത് എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പുതിയ ആയുധം ഇതുവരെ പുറത്തിറക്കിയിട്ടില്ല. വൈകാതെ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ ഇവ പുറത്തിറക്കുമെന്നാണ് കരസേനാ മേധാവി അറിയിക്കുന്നത്.

അതേസമയം അമേരിക്കയ്ക്കു പോലും ഇല്ലാത്ത ലേസര്‍ ഡിഫന്‍സ് സാങ്കേതിക വിദ്യ വിജയിച്ചതിന്റെ ആത്മവിശ്വാസം ഇസ്രയേലിനുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ ആയുധം നിര്‍മ്മിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇസ്രയേല്‍. ലോക വമ്പന്മാരായ അമേരിക്കയും ചൈനയും എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും ഈ മേഘലയില്‍ സമ്പൂര്‍ണ വിജയം കൈവരിക്കാനായിട്ടില്ല. 2021ല്‍ തന്നെ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ ഇസ്രയേല്‍ വിജയം കൈവരിച്ചിരുന്നു. വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളെ തകര്‍ക്കുന്ന പരീക്ഷണമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇറാന്റെ ഈ അത്യാധുനീക ആയുധത്തിന്റെ കളിയൊന്നും ഇസ്രയേലിനോട് നടക്കില്ലെന്ന് ചുരുക്കം.

ഇസ്രയേലിന്റെ മിസൈല്‍ വേധ സംവിധാനമായ അയണ്‍ ഡോമിനൊപ്പം ഈ ലേസര്‍ ആയുധങ്ങളും അവരുടെ പ്രധാന പ്രതിരോധ ആയുധമായി ചൈര്‍ക്കുന്ന നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. 2020 ആണ് മൂന്ന് മാരകശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന വിവരം ഇസ്രയേല്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. ഒറ്റ വര്‍ഷത്തിനുള്ളില്‍ അതില്‍ വിജയം നേടാന്‍ അവര്‍ക്കായി. 2021ല്‍ ഇസ്രയേലി പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വിഡിയോയിലാണ് വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധം വായുവില്‍ പറക്കുന്ന ഡ്രോണുകളെ ചാമ്പലാക്കുന്ന ദൃശ്യങ്ങളുള്ളത്. സമുദ്രത്തിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. തങ്ങളുടെ പുതിയ ആയുധത്തിന്റെ ശേഷിയെക്കുറിച്ച് ഇസ്രയേലി പ്രതിരോധ വിദഗ്ധര്‍ വിഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട്.

ഇസ്രയേലി വ്യോമയാന പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ സഹകരണത്തിലാണ് ഇസ്രയേലി വ്യോമ സേനയും പ്രതിരോധ മന്ത്രാലയ ഗവേഷണ വിഭാഗവും ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. ഒരു കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യങ്ങള്‍ 100 ശതമാനം കൃത്യതയോടെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് ഇസ്രയേലി മിലിറ്ററി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം തലവന്‍ യാനിവ് റോട്ടം അറിയിച്ചു.

ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധങ്ങളിലേക്കുള്ള ഇസ്രയേലിന്റെ വിജയകരമായ ആദ്യ പടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം, തങ്ങളുടെ തന്ത്രപരമായ ആയുധത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടുമില്ല. ഏത് കാലാവസ്ഥയിലും ലക്ഷ്യം ഭേദിക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് യാനിവ് റോട്ടത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യം നിലംപതിച്ചുവെന്ന് ഉറപ്പാകും വരെ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഈ ലേസര്‍ ആയുധത്തിനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഇനി ഏതാനും വര്‍ഷങ്ങള്‍ക്കകം ലേസര്‍ ആയുധത്തിന് 20 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയും കൈവരുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അത് സംഭവിച്ചാല്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നായി ഈ ലേസര്‍ ആയുധം മാറുകയും ചെയ്യും. കൂടുതല്‍ വലിയ വിമാനങ്ങളിലായിരിക്കും ഈ ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കുക. പത്ത് വര്‍ഷത്തിനകം നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാനും ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് റോട്ടം പറഞ്ഞു.

ഇസ്രയേലിന്റെ പ്രതിരോധരംഗത്തെ പുതിയ നാഴികക്കല്ലെന്നാണ് ഈ ലേസര്‍ ആയുധത്തെപ്പറ്റി അന്നത്തെ പ്രതിരോധമന്ത്രി ബന്നി ഗാന്റ്‌സ് വിശേഷിപ്പിച്ചത്. ഗാസയില്‍ നിന്നുള്ള ബലൂണ്‍ ബോംബുകളെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധം ഉപയോഗിക്കില്ലെന്നും ഇത് ഇസ്രയേലിന്റെ ദീര്‍ഘകാല പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണെന്നും ഇസ്രയേല്‍ അന്ന് പ്രതികരിച്ചിരുന്നു. അത് ഇറാന്റെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളരു നീക്കമായിരുന്നു ഇത് എന്നത് ഇപ്പോഴാണ് വെളിവാകുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends