സെലന്‍സ്‌കിയെ കൊല്ലാന്‍ പുടിന്റെ ക്വട്ടേഷന്‍ യുക്രൈന്‍ പ്രസിഡന്റ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

യുക്രൈന്‍ പ്രസിഡന്റെ വ്‌ലാഡിമര്‍ സെലന്‍സ്‌കിയെ കൊലപ്പെടുത്താനുള്ള കൊട്ടേഷന്‍ നല്‍കി കാത്തിരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്‍ വ്‌ലാഡിമര്‍ പുടിന്‍. ഈ യുദ്ധം അവസാനിക്കണമെങ്കില്‍ സെലന്‍സ്‌കി കൊല്ലപ്പെടണം. ഇക്കാര്യം കണക്കുകൂട്ടി തന്നെയായിരുന്നു പുടിന്റെ ആദ്യ യുദ്ധ നീക്കങ്ങളെല്ലാം. ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം ജയിക്കാമെന്ന് പുടിന്‍ കണക്കുകൂട്ടിയത്. സെലന്‍സ്‌കിയെ മുന്നില്‍ കണ്ടുകൊണ്ടു കൂടിയായിരുന്നു. കീവിലേയ്ക്ക് ഇരച്ചു കയറി സെലന്‍സ്‌കിയെ വകരുത്തിയാല്‍ രാജ്യം നാഥനില്ലാതെയാകുകയും തങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യുമെന്നായിരുന്നു പുടിന്റെ കണക്കുകൂട്ടല്‍. ഇതിനായി യുദ്ധത്തിനിടയില്‍ സെലന്‍സ്‌കിയെ തെരെഞ്ഞു പിടിച്ച് വകവരുത്താനായി കീവിലേയ്ക്ക് രഹസ്യ സംഘങ്ങളെ അയച്ച പുടിന് നിരാശയായിരുന്നു ഫലം. ദൗത്യവുമായി പോയ ഒരു സൈനീകനും തിരികെ വന്നില്ല. ഒടുവില്‍ ചെചെന്‍ സേനയെ വരെ ഇറക്കി പരീക്ഷിച്ച പുടിന് സെലന്‍സ്‌കിയെ വകവരുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നു മനസ്സിലായി. ഈ സമയം കൊണ്ട് കീവില്‍ കടന്നുകയറിയ റഷ്യന്‍ സൈനീകരെ എല്ലാം സെലന്‍സ്‌കിയുടെ സേന കൊന്നു തള്ളിയിരുന്നു. ഒടുവില്‍ ആള്‍ നാശം കുറയ്ക്കാനായി റഷ്യ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പിന്മാറി. എന്നാല്‍ സെലന്‍സ്‌കിയെ എങ്ങനെ വധിക്കും എന്നോര്‍ത്ത് തലപുകയുകയായിരുന്നു പുടിനും സംഘവും.
ഈ സാഹചര്യത്തിലാണ് വോളോഡിമര്‍ സെലെന്‍സ്‌കിയ്ക്ക് തലസ്ഥാനമായ കീവില്‍ വച്ചുതന്നെ അപകടമുണ്ടാകുന്നത്. റഷ്യയുടെ കൈയില്‍ നിന്നും തിരിച്ച് പിടിച്ച ഇസിയം നഗരം സന്ദര്‍ശിച്ച് മടങ്ങവെയാണ് തലസ്ഥാനമായ കീവില്‍ വച്ച് അമിതവേഗതയില്‍ വന്ന കാര്‍ സെലന്‍സ്‌കിയുടെ വാഹനത്തെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് സെലെന്‍സ്‌കി രക്ഷപ്പെട്ടത്.
ഇതൊരു പ്ലാന്‍ഡ് ആക്‌സിഡന്റ് ആണെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. പുടിന്റെയും റഷ്യയുടെയും കരങ്ങള്‍ ഇതിലുണ്ടെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും സംശയമുന ഉയര്‍ത്തുന്നത്. എന്തായാലും കൃത്യമായ വിവരങ്ങള്‍ പുറത്തു വരുന്നതേ ഉള്ളൂ. കാര്‍ അപകടത്തിലൂടെ സെലന്‍സ്‌കിയെ വകവരുത്താനുള്ളൊരു തന്ത്രമായിരുന്നു ഇത് എന്നാണ് ഉയരുന്ന വിമര്‍ശനം.
എന്നാല്‍ റഷ്യയുടെ ഈ നീക്കം പരാജയപ്പെടുകയാണുണ്ടായത്. അദേഹത്തിന് വലിയ പ്രശ്‌നങ്ങളൊന്നും തന്ന ഇല്ല. പ്രസിഡന്റിനോടൊപ്പം സഞ്ചരിച്ചിരുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ലെന്നും സെലന്‍സ്‌കിയുടെ വക്താവ് സെര്‍ജി നിക്കിഫോറോവ് പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ വ്യക്തമാക്കി. എന്നാല്‍, പ്രസിഡന്റിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇനിയൊരു വിജയം ഈ യുദ്ധത്തിലുണ്ടാകാന്‍ പോകുന്നില്ലെന്ന ഭയമാണ് പുടിനെക്കൊണ്ട് ഈ ചതി ചെയ്യിക്കുന്നത് എന്ന് വിമര്‍ശനവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഫെബ്രുവരി 24 ന് റഷ്യ ആരംഭിച്ച യുക്രൈന്‍ അധിനിവേശം ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയും യുക്രൈന്‍ സൈന്യം നല്‍കുന്നുണ്ട്. ആദ്യഘട്ടങ്ങളില്‍ റഷ്യയ്ക്കുണ്ടായിരുന്ന മേല്‍ക്കൈ ഇപ്പോള്‍ യുദ്ധമുഖത്തില്ലെന്നും യുക്രൈന്റെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ റഷ്യന്‍ പട്ടാളം പിന്തിരിഞ്ഞ് ഓടുകയാണെന്നും കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
റഷ്യ കീഴടക്കിയിരുന്ന ഏതാണ്ട് 8000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ച് പിടിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. യുക്രൈന്റെ കിഴക്കന്‍ നഗരമായി ഇസിയം കഴിഞ്ഞ ദിവസമാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും യുക്രൈന്‍ തിരിച്ച് പിടിച്ചത്. ഇസിയത്തിന്റെ വിജയം ആഘോഷിച്ച് സൈനികരെ സന്ദര്‍ശിച്ച് മടങ്ങവേ, തലസ്ഥാനമായ കീവില്‍ വച്ചാണ് പ്രസിഡന്റിന്റെ വാഹവ്യൂഹത്തിന് നേര്‍ക്ക് ഒരു കാര്‍ അമിതവേഗതയില്‍ വന്ന് ഇടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ യുക്രൈന്‍ സൈന്യം റഷ്യന്‍ വിമതര്‍ക്ക് മേല്‍ക്കൈയുള്ള ഡോണ്‍ബാസിന് സമീപത്ത് പോരാട്ടത്തിലാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെ രണ്ട് മാസം മുമ്പ് വധശ്രമമുണ്ടായിരുന്നെന്നും എന്നാല്‍ ഇത് പരാജയപ്പെട്ടെന്നും യുക്രൈന്റെ ഉന്നത സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ കൈറിലോ ബുഡനോവ് വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സെലെന്‍സ്‌കിക്കെതിരെ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്. അപകടം കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























