മോദി ഉസ്ബെക്കിസ്ഥാനിൽ... ഷീ ജിങ് പിങ്ങിനെ ഒഴിവാക്കി... പുട്ടിനുമായി തിരക്കിട്ട് ചർച്ച...

ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിലെത്തി. ഉസ്ബകിസ്താനിലെ സമർക്കന്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചകോടിക്ക് വ്യാഴാഴ്ചയാണ് തുടക്കമായത്. എസ്.സി.ഒ 2022ന് ഉസ്‌ബെകിസ്ഥാനാണ് അദ്ധ്യക്ഷത വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരടക്കം ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ പങ്കെടുക്കും.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സമർക്കന്തിലേക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയിൽ ലോകനേതാക്കൾ എസ് സി ഒയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഭാവിയിൽ സഹകരണം തുടരുന്നതിനായുള്ള ചർച്ചകളും നടത്തും. തുടർന്ന് ചില ഉഭയകക്ഷി യോഗങ്ങളും നടക്കും. സമർഖണ്ഡ് ഉച്ചകോടിക്ക് പിന്നാലെ എസ് സി ഒ യുടെ വാർഷിക അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കും.
എസ്.സി.ഒ വികസിപ്പിക്കുന്നതും ചർച്ചയാകും. സമ്മേളനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി മോദി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് എത്തുന്നുണ്ടെങ്കിലും അദ്ദേഹവുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് വിവരമില്ല.
അതിനിടെ, എസ്‌സിഒയിൽ ഇറാൻ സ്ഥിരാംഗമാകും. യുഎസ് ഉപരോധം മൂലം വലയുന്ന രാജ്യം വ്യാപാര, സുരക്ഷാബന്ധങ്ങൾ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചേരുന്നത്. 2001ൽ റഷ്യയും ചൈനയും ചേർന്നു രൂപീകരിച്ച എസ്‌സിഒയിൽ മധ്യേഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്നു ആദ്യം അംഗങ്ങൾ. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായി.
ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ ഇറാനു പൂർണ അംഗത്വം ലഭിക്കും. പ്രസിഡന്റ് ഇബ്രാഹിം റെയ്സി പങ്കെടുക്കും. നിലവിൽ ഇറാനു നിരീക്ഷക പദവിയാണുള്ളത്.
ഉച്ചകോടിക്കെത്തിയ വ്ളാഡിമിർ പുട്ടിൻ, ഷി ചിൻ പിങ്ങുമായി ചർച്ച നടത്തിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ ചൈന നൽകിയ പിന്തുണയെ പുട്ടിൻ അങ്ങേയറ്റം പ്രശംസിച്ചിട്ടുണ്ട്. ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കളുമായി മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു.
കൊറോണ മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ എസ് സി ഒ ഉച്ചകോടിയാണിത്. 2019 ജൂണിൽ ബിഷ്‌കെക്കിലാണ് എസ് സി ഒയുടെ അവസാന ഉച്ചകോടി നടന്നത്.
https://www.facebook.com/Malayalivartha



























