യുക്രൈനില്‍ റഷ്യയുടെ അടുത്ത കൂട്ടക്കൊല ഒറ്റക്കുഴിയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 440 മൃതദേഹങ്ങള്‍

യുക്രൈനില്‍ ശക്തമായ മുന്നേറ്റം നടത്തിയ യുക്രൈന്‍ സൈന്യത്തിനു മുന്നില്‍ പെട്ട് ആള്‍ നാശം ഉണ്ടാകാതിരിക്കാന്‍ റഷ്യന്‍ സൈന്യത്തോട് അതിര്‍ത്തിയിലെത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പുട്ടിന്‍. ഇത്തരത്തില്‍ യുദ്ധ മേഘലയില്‍ നിന്ന് പിന്‍വാങ്ങുന്ന റഷ്യന്‍ സൈനീകര്‍ യാത്രയിലുടനീളം ജനവാസ മേഘലയില്‍ ഭീകരമായ നാശം വിതയ്ച്ചാണ് കടന്നു പോകുന്നത്.
യുക്രൈന്‍ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം കടന്നു പോകുങ്ങുന്നത് മരണം വിതച്ചെന്ന് അന്താരാഷ്ട്ര മാധ്യങ്ങളുടെ റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നു തിരിച്ചുപിടിച്ച ഇസിയം നഗരത്തിലെ സെമിത്തേരിയില്‍ 440 മൃതദേഹങ്ങളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. സമീപത്തു നിന്ന് കുഴിമാടങ്ങളില്‍ വയ്ക്കാറുള്ള ഇരുന്നൂറോളം മരക്കുരിശുകളും 20 മൃതദേഹ സഞ്ചികളും കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സാധാരണ പൗരന്മാരുടേതാണെന്ന് യുക്രെയ്ന്‍ പൊലീസും ഫൊറന്‍സിക് വിദ്ഗ്ധരും അറിയിച്ചു. പരാജയം അറിഞ്ഞ റഷ്യ മുന്നില്‍ കാണുന്ന സാധാരണക്കാരെ എല്ലാം വെട്ടി നിരത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭയന്നിട്ട് ജനം പുറത്തേക്ക് ഇറങ്ങാത്ത അവസ്ഥയാണ്.
അതേസമയം സംഭവത്തെ കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. വസ്തുതാന്വേഷണത്തിന് നിരീക്ഷകരെ ഇവിടേക്ക് അയയ്ക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. പിന്‍വാങ്ങുന്ന റഷ്യന്‍ സേന മരണം വിതച്ചാണ് പോകുന്നതെന്നും ഈ ക്രൂരതയുടെ ഉത്തരവാദിത്തം റഷ്യയ്ക്കാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇതേസമയം, ഹേഴ്‌സന്‍ നഗരം തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ സേന ആക്രമണം ശക്തമാക്കി. ഇവിടെ ആയിരക്കണക്കിനു റഷ്യന്‍ സൈനികര്‍ കുടുങ്ങിയിട്ടുണ്ട്.
റഷ്യന്‍ സേന പിന്‍വാങ്ങിയ റെയില്‍വേ നഗരമായ കുപ്യാന്‍സ്‌കില്‍ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാതെ ജനം വലയുകയാണ്. ഇവിടെ ഒരു പൊലീസ് സ്റ്റേഷനിലെ സെല്ലുകളില്‍ രക്തം തളംകെട്ടിക്കിടന്നു. ലുഹാന്‍സ്‌കിലെ റഷ്യന്‍ അനുകൂല ഭരണകൂടത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലും അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജനറലും ഓഫിസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ക്രീവി റിയയിലെ അണക്കെട്ട് നന്നാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha



























