റഷ്യ യുക്രൈന്‍ യുദ്ധം കാണാന്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തി ഡസന്‍ കണക്കിന് പേടകങ്ങളുടെ സാനിധ്യം സ്ഥിരീകരിച്ച് യുക്രൈന്‍

ഈ അടുത്തിടെയാണ് അന്യഗ്രഹപേടകങ്ങള്‍ സംബന്ധിച്ച ചിന്തകളും ചര്‍ച്ചകളും രാജ്യാന്തര വേദിയില്‍ വളരെ ഗൗരവമുള്ള വിഷയമായി ഉയര്‍ന്നു വന്നത്. അമേരിക്ക പോലെയുള്ള ഒരു രാജ്യം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും തുടക്കമിട്ടത് പലരും ആശ്ചര്യത്തോടെയാണ് കാണുന്നത്. ലോകത്തില്‍ ഭൂരിഭാഗം പേരും ഈ യുഎഫ്ഓ കളില്‍ വിശ്വാസമില്ലാത്തവരാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള ചര്‍ച്ചകളുടെ പ്രസക്തി എന്താണ് എന്ന ചോദ്യം ഉയര്‍ത്തുന്നവരും ഉണ്ട്. യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗണിന്റെ നേതൃത്വത്തിലാണ് ഈ അടുത്തിടെ ചര്‍ച്ചകള്‍ അരങ്ങേറിയത്. ഈ പ്രതിഭാസത്തെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചതും യുഎസില്‍ യുഎഫ്ഒ കണ്ടെത്തുന്നതിനെക്കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നതും മറ്റും വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഇതിനിടയിലാണ് റഷ്യ യുക്രൈന്‍ യുദ്ധം കാണാന്‍ അന്യഗ്രഹ ജീവികളെത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. തെളിവുകളടക്കം ഉണ്ട് എന്ന രീതിയില്‍ പല വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് നഗരത്തെ മാനം നിറയെ അജ്ഞാത പേടകങ്ങള്‍ പ്രത്യക്ഷപ്പെട്ടി എന്നാണ് യുക്രെയ്ന്‍ നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിലെ മെയ്ന്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്ന്‍ വാനനിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. കീവ്, സമീപത്തുളള ഗ്രാമങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഈ നിരീക്ഷണം. കീവിലും വിനാരിവ്ക ന്ന ഗ്രാമത്തിലും നിരീക്ഷണത്തിനായി രണ്ട് പ്രത്യേക ക്യാമറകളും വച്ചു. ഡസന്‍കണക്കിനു വിചിത്ര പേടകങ്ങളെ വാനനിരീക്ഷകര്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പ്രീപ്രിന്റ് ഡേറ്റബേസായ ആര്‍ക്‌സിവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രമുഖ ശാസ്ത്രജേണലുകളില്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഗവേഷകര്‍ സമര്‍പ്പിക്കുന്നതാണു പ്രീപ്രിന്റ് ജേണലുകള്‍.
കോസ്മിക്‌സ്, ഫാന്റംസ് എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് തങ്ങള്‍ കണ്ട അജ്ഞാത പേടകങ്ങളെ ഗവേഷകര്‍ തരംതിരിച്ചത്. പശ്ചാത്തലത്തിലെ ആകാശത്തേക്കാളും പ്രകാശമാനമായ വസ്തുക്കളാണ് കോസ്മിക്‌സ്. ഫാന്റംസ് ആകാശത്തെ അപേക്ഷിച്ച് ഇരുണ്ട വസ്തുക്കളും. ഫാന്റം ഗണത്തിലുള്ള വസ്തുക്കള്‍ 3 മുതല്‍ 12 അടി വരെ വീതിയുള്ളവയായിരുന്നെന്നും ഇവയ്ക്ക് മണിക്കൂറില്‍ 53000 കിലോമീറ്റര്‍ എന്ന അതിവേഗത്തിവരെ സഞ്ചരിക്കാന്‍ സാധിച്ചതായി ശ്രദ്ധയില്‍പെട്ടെന്നും യുക്രെയ്‌നിയന്‍ ഗവേഷകര്‍ പറഞ്ഞു.
ഭൂമിയില്‍ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനു പോലും കൈവരിക്കാവുന്ന പരമാവധി വേഗം മണിക്കൂറില്‍ 24000 കിലോമീറ്ററാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വേഗത്തില്‍ സഞ്ചരിക്കാവുന്ന സംവിധാനങ്ങള്‍ ഭൂമിയിലുണ്ടാകുമോ. എന്താണ് ഇതിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്ന ചോദ്യം ഉയര്‍ത്തി പലരും രംഗത്തെത്തി. എന്നാല്‍ ഈ ആകാശത്തു കണ്ട പ്രതിഭാസങ്ങള്‍ റോക്കറ്റോ മിസൈലുകളോ ആണെന്നാണ് യുക്രെയ്ന്‍ ഗവേഷകര്‍ സംശയിക്കുന്നത്. എന്നാല്‍ അവര്‍ക്കും കൃത്യമായ സ്ഥിരീകരണം നല്‍കാനായിട്ടി0ല്ല. സ്ഥിരം പറയുന്നത് പോലെ ഇവ അന്യഗ്രഹജീവികളുടെ വാഹനങ്ങളാണെന്ന വാദം യുക്രെയ്ന്‍ ഗവേഷകര്‍ ഉയര്‍ത്തിയിട്ടിട്ടുമില്ലെന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം യുക്രെയ്‌നും റഷ്യയുമായി യുദ്ധം നടക്കുന്നതിനാല്‍ ഈ പേടകങ്ങളില്‍ പലതും റഷ്യയുടെയും യുക്രെയ്‌ന്റെയും വ്യോമസന്നാഹങ്ങളാകാമെന്ന് ഒരു യുഎസ് ഇന്റലിജന്‍സ് ഏജന്‍സി ഇതെപ്പറ്റി പറഞ്ഞു. അതുപോലെ തന്നെ ഈ പേടകങ്ങള്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അത്യാധുനിക വാഹനങ്ങളാകാമെന്നും യുഎസില്‍ ചില വിദഗ്ധര്‍ പറഞ്ഞിരുന്നു.
പല രാജ്യങ്ങളും അവരുടെ യഥാര്‍ത്ഥ കരുത്ത് പുറം ലോകം അറിയരുത് എന്ന് ചിന്തിക്കുന്നവരാണ്. എങ്കില്‍ മാത്രമേ ശത്രുക്കള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടികള്‍ കൊടുക്കാനാകൂ. അത്തരത്തില്‍ റഷ്യ നിര്‍മിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അത്യാധുനീക സംവിധാനങ്ങളാകാം അത് എന്നാണ് ഭൂരിഭാഗം വിദഗ്ദരുടെയും വിലയിരുത്തല്‍. അതേസമയം തന്നെ യുദ്ധത്തിനും നിരീക്ഷണത്തിനുമായി ചൈന റഷ്യയ്ക്ക് കൈമാറിയ ആയുധങ്ങളാകാം അത് എന്ന് വിലയിരുത്തലുമുണ്ട്. കാരണം ദുരൂഹമായ പല ആയുധ നിര്‍മാണവും നടത്തുന്നൊരു രാജ്യം ചൈനയാണല്ലോ..
https://www.facebook.com/Malayalivartha



























