പോരാടി തളര്‍ന്ന് റഷ്യ; തോറ്റെന്ന് പ്രഖ്യാപിച്ച് ബൈഡന്‍; ഇനി ആണവ യുദ്ധം റിയാക്ടറില്‍ മിസൈലിട്ടു

കഴിഞ്ഞ ദിവസമാണ് യുക്രെയ്‌നെതിരെ പോരാടി റഷ്യ തളരുകയാണെന്നുള്ളൊരു പ്രസ്ഥാവന നാറ്റോയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിന് പല കാരണങ്ങളും നാറ്റോ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ റഷ്യയ്ക്കുള്ളില്‍ നിന്നു തന്നെ പുറത്തുവരുന്നൊരു റിപ്പോര്‍ട്ട് നാറ്റോയുടെ വാദം സത്യമാണെന്ന കൃത്യമായ നന്ദേശം നല്‍കുകയാണ്,
റഷ്യയിലെ അദ്ധ്യാപകരുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.. യുദ്ധ മുഖത്തുള്ള സൈനികര്‍ എല്ലാ അര്‍ത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചിലാണ് റഷ്യയില്‍ വ്യാപകമായ ചര്‍ച്ചാ വിഷയമാകുന്നത്. വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. യുക്രെയ്ന്‍ മണ്ണില്‍ പോരാടുന്ന സൈനികര്‍ കനത്ത പ്രതിസന്ധിയിലാണ്. മാറി ധരിക്കാന്‍ പാന്റോ സോക്‌സോ പോലുമില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികളും പിരിവെ ടുത്ത് സൈനികര്‍ക്ക് നല്‍കണമെന്നാണ് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളോട് 50 ഡോളറിന് തുല്യമായ 3000 റൂബിളുകള്‍ വീതം നല്‍കണമെന്നും അതുപയോഗിച്ച് ശൈത്യകാലത്തെ നേരിടാന്‍ സൈനികര്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ധ്യാപകര്‍ വിദ്യാലയങ്ങളിലൂടെ നല്‍കുന്ന നിര്‍ദ്ദേശം. ഇതിനിടെ പിരിച്ചു നല്‍കുന്ന പണം എത്തേണ്ടിടത്ത് എത്തുമോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് നെവാല്‍നിയുടെ അനുകൂലികള്‍ രംഗത്തെത്തി.
അദ്ധ്യാപകര്‍ വളരെ വികാരാധീനരായിട്ടാണ് തങ്ങളോട് സൈനികര്‍ക്ക് വേണ്ടി യാചിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യത്തെ സൈനികര്‍ പ്രതിസന്ധിയിലാണ്. യുക്രെയ്‌നില്‍ നമ്മുടെ ജനതയും ഒപ്പം സൈനികരുമുണ്ട്. യുദ്ധം അവസാനിക്കാത്തിട ത്തോളം അവരെ സഹായിക്കാന്‍ നമുക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. യൂത്ത് ഓഫ് പൊഡോള്‍സ്‌ക് എന്ന പേരിലെ ചാരിറ്റി സംഘടന വഴിയാണ് സൈനികര്‍ക്ക് സഹായം നല്‍കുന്നത്.
അതേസമയം യുക്രെയ്‌നില്‍ ആണവാക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് റഷ്യ. ഇതിന്റെ ഭാഗമായി ആണവ നിലയത്തിനു നേരെ റഷ്യ മിസൈല്‍ ആക്രമണവും നടത്തി. ആണവ റിയാക്ടറുകള്‍ക്ക് നാശമില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ആണവ ഭീകരപ്രവര്‍ത്തനം ആണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ന്‍ ആരോപിച്ചു. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ 300 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്. സ്‌ഫോടനത്തിന്റെയും തുടര്‍ന്ന് 2 തീഗോളങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കരയുദ്ധത്തില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞിരുന്നു. ജനവാസ കേന്ദ്രങ്ങളിലെ ഷെല്ലാക്രമണവും റഷ്യ ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ 8 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. വടക്കന്‍ ഹര്‍കിവിലെ ഒരു ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തില്‍ 4 ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ ഓസ്‌കി നദി കടന്ന യുക്രെയ്ന്‍ സേന റഷ്യയെ തുരത്തുന്നതിന്റെ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധം ജയിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈ!ഡന്‍ പറഞ്ഞു. റഷ്യയെ തുരത്തുന്നതിന് എത്രകാലമെടുത്താലും അമേരിക്ക കൂടെ നില്‍ക്കുമെന്നും പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം യുഎസ് പ്രസിഡന്റ് നടത്തിയ ഏറ്റവും ശക്തമായ പ്രസ്താവനയാണിതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha



























