ഹോംവർക്ക് ചെയ്യാതെ പട്ടം പറത്തണമെന്ന് പന്ത്രണ്ടുകാരന് നിർബന്ധനം: പ്രകോപിതനായ പിതാവ് മകനെ തീകൊളുത്തി കൊലപ്പെടുത്തി

പാക്കിസ്ഥാനിൽ പിതാവ് സ്വന്തം മകനെ തീകൊളുത്തി കൊലപ്പെടുത്തി. ഗൃഹപാഠം ചെയ്യാതിരുന്നതാണ് 12 വയസ്സുള്ള മകന്റെ ഏക കുറ്റം. ഇതിൽ പ്രകോപിതനായ പിതാവ് 12 വയസ്സുള്ള നിരപരാധിയായ മകനെ ജീവനോടെ കത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ പന്ത്രണ്ടുകാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സെപ്റ്റംബർ 14 നാണ് സംഭവം. പ്രതിയായ പിതാവ് നസീർ ആദ്യം മകൻ ഷഹീറിനെ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിയായ പിതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതി ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ഇയാളെ സെപ്റ്റംബർ 24 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രാഥമിക അന്വേഷണത്തിൽ മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി നസീർ പോലീസിനോട് പറഞ്ഞു. മകനെ പേടിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇയാൾ മണ്ണെണ്ണ ഒഴിച്ചത്. ഗൃഹപാഠം ചെയ്യാതെ പട്ടം പറത്താൻ പോകണമെന്ന് പറഞ്ഞതോടെ ഷഹീറിനെ ഭയപ്പെടുത്താൻ തീപ്പെട്ടി കത്തിച്ചെങ്കിലും എണ്ണയിൽ തീപിടിച്ചതായി പ്രതി നസീർ പറഞ്ഞു. ഇതോടെ മകന് പൊള്ളലേറ്റു. എന്നാൽ സംഭവത്തിൽ പല കോണുകളിൽ നിന്നും അന്വേഷണം നടത്തുകയാണ് പോലീസ്.
https://www.facebook.com/Malayalivartha



























