Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

നശിച്ച് നാറാണക്കല്ലെടുക്കുന്ന പാക്കിനെ രക്ഷിക്കാൻ മോദി! അതിർത്തി പ്രശനങ്ങൾ തീരുന്നോ?

21 SEPTEMBER 2022 11:55 PM IST
മലയാളി വാര്‍ത്ത

More Stories...

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ സൗഹൃദ രാജ്യങ്ങളുടെ സഹായം തേടി പാകിസ്താൻ. ഭക്ഷണമടക്കം അവശ്യവസ്തുക്കളുടെ ദൗർലഭ്യമാണ് പാകിസ്താനെ അലട്ടുന്നത്. ഇന്ത്യയിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് സഖ്യരാജ്യങ്ങളുടെയും മറ്റ് തല്പരകക്ഷികളുടെയും സഹായം തേടുമെന്ന് പാക് ധനമന്ത്രി മിഫ്താഹ് ഇസ്മയിൽ പറഞ്ഞു.

കശ്മീർ വിഷയത്തെ ചൊല്ലി ഇന്ത്യയുമായി ഉള്ള കരാറുകളിൽ വിള്ളൽ വീഴ്ചത്തിയത് ഈ സമയത്ത് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുകയാണ്. എന്നാൽ ഇതിനെ മറികടക്കാൻ അനുനയ ശ്രമങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്. പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതും ഇതിനെ ഊട്ടി ഉറപ്പിക്കുന്നുണ്ട്.

ഒപ്പം തന്നെ പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമവും ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം കൂടുതൽ ദൃഢമാകുന്നുവെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയിരക്കുകയാണ്.

താൻ പ്രാദേശിക വാദത്തിന്റെ ശക്തനായ വക്താവാണെന്നും പ്രാദേശികവാദം എന്ന ആശയം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മിഷണർ മിലിന്ദ മൊറഗോഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ്ശങ്കർ.

മുപ്പതു വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന മഴയിൽ പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായി. രാജ്യത്തെ 33 ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്. മരണസംഖ്യ 1,100 കവിഞ്ഞു. 498,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

ലക്ഷക്കണക്കിന് ആളുകളാണ് അഭയാർത്ഥി ക്യാംമ്പുകളിൽ കഴിയുന്നത്. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയിലെ വിളകൾ നശിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. രാജ്യം വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നത്.

ഇറാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രളയത്തിൽ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും മുങ്ങി. കാർഷിക വിളകളിൽ ഏറെയും നശിച്ചു. ഈ സാഹചര്യത്തിൽ അടുത്ത മൂന്നു മാസത്തേക്ക് ഉള്ളിയ്ക്കും തക്കാളിക്കും ഇറക്കുമതിക്കുള്ള നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് ഫെഡറൽ റവന്യൂ ബോർഡിനോട് ദേശീയ ഭക്ഷ്യ സുരക്ഷ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.

2016ലെ പഠാൻകോട്ട് ആക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മരവിച്ചിട്ട് ആറ് വർഷമായി. 2019ലെ ബാലാകോട്ട് ആക്രമണവും ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. പിന്നാലെ, അന്നത്തെ ഇമ്രാൻ ഖാൻ സർക്കാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചു. ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം മുറിഞ്ഞു.

എന്നാൽ, 2021 ഫെബ്രുവരിയിൽ കശ്മീരിലെ നിയന്ത്രണ രേഖയിലെ വെടി നിർത്തൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായമാകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. നിയന്ത്രണ രേഖയിലെ വെടി നിർത്തലിനുശേഷം, ഇന്ത്യയുമായി പരുത്തി, പഞ്ചസാര വ്യാപാരം പുനരാരംഭിക്കാനുള്ള പാക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം ഇമ്രാൻ ഖാൻ അസാധുവാക്കിയതോടെ ആ പ്രതീക്ഷ ഏറെക്കുറെ തെറ്റി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്ത്യ ആദ്യം എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഇമ്രാന്റെ നീക്കം.

എന്നിരുന്നാലും, കശ്മീർ വിഷയത്തിൽ ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഫെഹ്ബാസ് ഷെരീഫ് എന്തെങ്കിലും രാഷ്ട്രീയ വിട്ടുവീഴ്ച കാണിച്ചാൽ അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. കാരണം, പാക്കിസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, ഇമ്രാൻ ഖാൻ തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ഷെരീഫിന് നന്നായി അറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (5 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (5 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (5 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (6 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (6 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (6 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (6 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (7 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (7 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (7 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (8 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (8 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends