Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

നശിച്ച് നാറാണക്കല്ലെടുക്കുന്ന പാക്കിനെ രക്ഷിക്കാൻ മോദി! അതിർത്തി പ്രശനങ്ങൾ തീരുന്നോ?

21 SEPTEMBER 2022 11:55 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ സൗഹൃദ രാജ്യങ്ങളുടെ സഹായം തേടി പാകിസ്താൻ. ഭക്ഷണമടക്കം അവശ്യവസ്തുക്കളുടെ ദൗർലഭ്യമാണ് പാകിസ്താനെ അലട്ടുന്നത്. ഇന്ത്യയിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് സഖ്യരാജ്യങ്ങളുടെയും മറ്റ് തല്പരകക്ഷികളുടെയും സഹായം തേടുമെന്ന് പാക് ധനമന്ത്രി മിഫ്താഹ് ഇസ്മയിൽ പറഞ്ഞു.

കശ്മീർ വിഷയത്തെ ചൊല്ലി ഇന്ത്യയുമായി ഉള്ള കരാറുകളിൽ വിള്ളൽ വീഴ്ചത്തിയത് ഈ സമയത്ത് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുകയാണ്. എന്നാൽ ഇതിനെ മറികടക്കാൻ അനുനയ ശ്രമങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്. പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതും ഇതിനെ ഊട്ടി ഉറപ്പിക്കുന്നുണ്ട്.

ഒപ്പം തന്നെ പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമവും ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം കൂടുതൽ ദൃഢമാകുന്നുവെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയിരക്കുകയാണ്.

താൻ പ്രാദേശിക വാദത്തിന്റെ ശക്തനായ വക്താവാണെന്നും പ്രാദേശികവാദം എന്ന ആശയം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മിഷണർ മിലിന്ദ മൊറഗോഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ്ശങ്കർ.

മുപ്പതു വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന മഴയിൽ പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായി. രാജ്യത്തെ 33 ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്. മരണസംഖ്യ 1,100 കവിഞ്ഞു. 498,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

ലക്ഷക്കണക്കിന് ആളുകളാണ് അഭയാർത്ഥി ക്യാംമ്പുകളിൽ കഴിയുന്നത്. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയിലെ വിളകൾ നശിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. രാജ്യം വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നത്.

ഇറാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രളയത്തിൽ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും മുങ്ങി. കാർഷിക വിളകളിൽ ഏറെയും നശിച്ചു. ഈ സാഹചര്യത്തിൽ അടുത്ത മൂന്നു മാസത്തേക്ക് ഉള്ളിയ്ക്കും തക്കാളിക്കും ഇറക്കുമതിക്കുള്ള നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് ഫെഡറൽ റവന്യൂ ബോർഡിനോട് ദേശീയ ഭക്ഷ്യ സുരക്ഷ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.

2016ലെ പഠാൻകോട്ട് ആക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മരവിച്ചിട്ട് ആറ് വർഷമായി. 2019ലെ ബാലാകോട്ട് ആക്രമണവും ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. പിന്നാലെ, അന്നത്തെ ഇമ്രാൻ ഖാൻ സർക്കാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചു. ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം മുറിഞ്ഞു.

എന്നാൽ, 2021 ഫെബ്രുവരിയിൽ കശ്മീരിലെ നിയന്ത്രണ രേഖയിലെ വെടി നിർത്തൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായമാകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. നിയന്ത്രണ രേഖയിലെ വെടി നിർത്തലിനുശേഷം, ഇന്ത്യയുമായി പരുത്തി, പഞ്ചസാര വ്യാപാരം പുനരാരംഭിക്കാനുള്ള പാക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം ഇമ്രാൻ ഖാൻ അസാധുവാക്കിയതോടെ ആ പ്രതീക്ഷ ഏറെക്കുറെ തെറ്റി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്ത്യ ആദ്യം എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഇമ്രാന്റെ നീക്കം.

എന്നിരുന്നാലും, കശ്മീർ വിഷയത്തിൽ ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഫെഹ്ബാസ് ഷെരീഫ് എന്തെങ്കിലും രാഷ്ട്രീയ വിട്ടുവീഴ്ച കാണിച്ചാൽ അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. കാരണം, പാക്കിസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, ഇമ്രാൻ ഖാൻ തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ഷെരീഫിന് നന്നായി അറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (6 minutes ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (9 minutes ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (20 minutes ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (58 minutes ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (1 hour ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (1 hour ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (1 hour ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (2 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (2 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (2 hours ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (2 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (3 hours ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (3 hours ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (3 hours ago)

Malayali Vartha Recommends