ഇന്ത്യക്കാർക്ക് നല്ല കാലം.... ഞെട്ടിച്ച നടപടിയുമായി ഋഷി സുനക്... വീണ്ടും നരേന്ദ്ര മോദി എഫ്ഫക്റ്റ്?

ജി 20 ഉച്ച കോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തി വെറും മണിക്കൂറുകൾക്കകം ഇന്ത്യൻ വിദ്യാർത്ഥികളുടെ മനം കുളിർപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യുകെയിൽ ജോലി ചെയ്യുന്നതിനായി 3,000 വിസകൾക്ക് അനുമതി നൽകിയിരിക്കുകയാണ് യുകെ പ്രധാനമന്ത്രി
ഋഷി സുനക് ബ്രിടീഷ് പ്രധാനമന്ത്രി ആയപ്പോൾ ഒരു ഇന്ത്യക്കാരൻ ആ സ്ഥാനത്തെത്തി എന്ന നിലയിൽ പലരും സന്തോഷിച്ചിരുന്നു. എന്നാൽ ചിലർ ഇതിനെ അപഹസിച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അടി മുതൽ മുടി വരെ ബ്രിടീഷുകാരൻ ആണ് ഋഷി സുനക് എന്നും ഇന്ത്യക്ക് അദ്ദേഹത്തെ കൊണ്ട് പ്രേത്യേകിച്ച് യാതൊരു പ്രയോജനവും ഇല്ലെന്ന് ആയിരിന്നു ഇത്തരത്തിൽ അപഹസിച്ചിരുന്നവരുടെ വാദം.
പദവി ഏറ്റെടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയ സുവെല്ല ബ്രവർമാനെ വീണ്ടും മന്ത്രി സഭയിൽ എടുത്തതോടെ ഈ വാദങ്ങൾക്ക് സാധുത കിട്ടി എന്ന് എല്ലാവരും കരുതി. എന്നാൽ അങ്ങനെയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഋഷി സുനക്.
ബ്രിട്ടനിലെ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സന്തോഷകരമായ വാർത്തയാണ് ബ്രിടീഷ് ഭരണ കൂടം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ 18-30 വയസ് പ്രായമുള്ള ബിരുദ ധാരികളായ ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷം വരെ യു കെ യിൽ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി പ്രതിവർഷം 3,000 വിസകൾ വാഗ്ദാനം ചെയ്യും എന്ന പ്രഖ്യാപനം ആണ് ബ്രിടീഷ് ഭരണ കൂടം നടത്തിയിരിക്കുന്നത്
ജി 20 ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചർച്ചകൾ നടന്ന് മണിക്കൂറുകൾക്കകം ആണ് ബ്രിടീഷ് ഭരണകൂടം നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇന്ത്യയുമായി ഞങ്ങൾക്കുള്ള ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ അവിശ്വസനീയമായ മൂല്യം എനിക്ക് നേരിട്ട് അറിയാം,".
"ഇന്ത്യയിലെ കൂടുതൽ മിടുക്കരായ യുവാക്കൾക്ക് ഇപ്പോൾ യുകെയിലെ ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം അനുഭവിക്കാനുള്ള അവസരം ലഭിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട് - സുനക് പറഞ്ഞു. ദേശീയ മാധ്യമങ്ങൾ ഒക്കെ വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഋഷി സുനക് പ്രധാനമന്ത്രിയെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം ഇന്ത്യക്കാർക്കുള്ള ബിഗ് വിസ പദ്ധതി യുകെ ക്ലിയർ ചെയ്തു എന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തത്. “ഇന്ത്യയുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധത്തിനും ഞങ്ങളുടെ രണ്ട് സമ്പദ്‌വ്യവസ്ഥകളെയും ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് മേഖലയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യുകെയുടെ വിശാലമായ പ്രതിബദ്ധതയ്ക്കും ഈ പദ്ധതിയുടെ സമാരംഭം ഒരു സുപ്രധാന നിമിഷമാണ്,” ബ്രിട്ടീഷ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തത്തിന്റെ കരുത്ത് എടുത്തുകാണിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ വിദേശ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു. യുകെ നിലവിൽ ഇന്ത്യയുമായി വ്യാപാര കരാറിൽ ചർച്ച നടത്തുകയാണ് - നടക്കുകയാണെങ്കിൽ ഒരു യൂറോപ്യൻ രാജ്യവുമായി ഇന്ത്യ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഇടപാടായിരിക്കും ഇത്. ഇതിനകം 24 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള യുകെ-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഈ വ്യാപാര കരാർ കെട്ടിപ്പടുക്കുകയും ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥ അവതരിപ്പിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ ഇത് യുകെയെ അനുവദിക്കുകയും ചെയ്യും.
എന്നാൽ ഈ ഡീൽ, യു കെ ഇന്ത്യക്കാർക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് ആരും വിചാരിക്കേണ്ടതില്ല. യഥാർത്ഥത്തിൽ ഇന്ത്യക്ക് ബ്രിട്ടനെ എത്ര മാത്രം ആവശ്യമുണ്ടോ അത്ര തന്നെയോ അതിൽ കൂടുതലോ ബ്രിട്ടന് ഇന്ത്യയെ ആവശ്യമുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ മിക്കവാറും ഏതു രാജ്യത്തേക്കാളും അധികം യുകെയ്ക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധമുണ്ടെന്ന് ആണ് യു കെയുടെ ആഭ്യന്തര നിലപാട് . യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്, യുകെയിലേക്കുള്ള ഇന്ത്യൻ നിക്ഷേപം യുകെയിലുടനീളം ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്
ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ആയ ബോറിസ് ജോൺസൻ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി ആയി കൊണ്ട് വന്നതാണ് ഇന്ത്യ ഇംഗ്ലണ്ട് ഫ്രീ ട്രേഡ്. യൂറോപ്പ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തു വന്നതിനു ശേഷം ബ്രിട്ടന്റെ സാമ്പത്തിക നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതം ആയി കരുത്തപ്പെടുന്നവയിൽ പ്രഥമ സ്ഥാനം തന്നെയാണ് ഈ വ്യാപാര കരാറിന് ബ്രിട്ടീഷ് ഭരണ കൂടം കൊടുക്കുന്നത്. ഇത് ഇംഗ്ലണ്ടിന് എത്ര മാത്രം ആവശ്യമാണ് എന്ന് ഇന്ത്യക്ക് നന്നായി അറിയാം, അത് കൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങൾ പരമാവധി നേടിയെടുക്കാൻ തന്നെയാണ് ഇന്ത്യൻ നയതന്ത്രജ്ഞർ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്
https://www.facebook.com/Malayalivartha
























