റഷ്യ കടുത്ത തീരുമാനത്തിലേക്ക്; സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം തുടരാന്‍ തീരുമാനം
സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം റഷ്യയിൽ തുടരും. എഴുത്തിലോ സിനിമയിലോ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് പ്രചാരണം നടത്തിയാല്‍ വന്‍പിഴയാണ് ശിക്ഷ. 2013ല്‍ റഷ്യന്‍ പാര്‍ലമെന്റായ ഡൂമ പാസാക്കിയ നിയമം തുടരാനാണ് തീരുമാനിച്ചത്. 397 അംഗങ്ങളുടെയും പൂര്‍ണ പിന്തുണയോടെയാണ് നിയമം തുടരുന്നത്.
റഷ്യന്‍ നിയമം മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തിയിരുന്നു. കടുത്ത വൈരികളായ യു.എസിന്‍റെ എതിര്‍പ്പിനെ പരിഹസിച്ച് ബ്ലിങ്കനുള്ള മറുപടി എന്ന ആമുഖത്തോടെയാണ് റഷ്യന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിക്കപ്പെട്ടത്. സ്വവര്‍ഗാഭിമുഖ്യമുള്ളവരെ അസാധാരണമായി കാണാത്ത കാലത്ത് റഷ്യന്‍ നയം പിന്തിരിപ്പന്‍ എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.
നിയമം നടപ്പില്‍വന്നാല്‍ റഷ്യന്‍ ക്ലാസിക്കുകള്‍ പലതും നിരോധിക്കേണ്ടിവരുമെന്നാണ് വിമര്‍ശകരുടെ പരിഹാസം. വ്ലാഡ്മിര്‍ പുടിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ഒരു ജനതയുടെ ലൈംഗീക സ്വാതന്ത്യം ഹനിക്കുന്ന നീക്കത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സ്വവര്‍ഗ ലൈംഗികതയിലടക്കമുള്ള നിലപാടുകള്‍ സംബന്ധിച്ച് ഖത്തര്‍ വിമര്‍ശിക്കപ്പെടുമ്ബോഴാണ് റഷ്യയില്‍ നിയമം നീട്ടുന്നത്. സ്വവര്‍ഗലൈംഗീകത കുറ്റകരമാണ് എന്നതടക്കം ഖത്തറിലെ വ്യക്തി നിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ് എന്നാരോപിച്ച് ലോകകപ്പിന് ഖത്തറിലെത്തിയ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധിച്ചിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ്സ് അണിഞ്ഞു പ്രതിഷേധിക്കാനുള്ള നീക്കം പക്ഷേ ഫിഫ വിലക്കിയിട്ടുണ്ട്.
റഷ്യയില്‍ 'പരമ്ബരാഗത മൂല്യങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമം എന്നാണ് പുടിന്‍ സര്‍ക്കാര്‍ പറയുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ളവരിലേക്ക് ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരോധിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡൂമ വ്യാഴാഴ്ച ബില്ലിന് അംഗീകാരം നല്‍കി. ബില്ല് ഇനി ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സിലിന്റെ അടുത്തേക്ക് പോകും. തുടര്‍ന്ന് പ്രസിഡന്റ് പുടിന്‍ ഒപ്പ് വയ്ക്കുന്നതോടെ നിയമം നടപ്പില്‍വരും.
വിവധതരം ശിക്ഷകളാണ് സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്നത്. വിദേശ പൗരന്മാര്‍ ഈ കുറ്റകൃത്യം ചെയ്താല്‍ അവര്‍ റഷ്യയില്‍ നിന്ന് പുറത്താക്കപ്പെടും. പിഴ 100,000 മുതല്‍ 2 ദശലക്ഷം റൂബിള്‍ വരെയാണ് . ചില നിയമലംഘനങ്ങള്‍ക്ക്, പുറത്താക്കുന്നതിന് മുമ്ബ് വിദേശികളെ 15 ദിവസം തടങ്കലില്‍ വയ്ക്കാം.
https://www.facebook.com/Malayalivartha