ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്ന് ; പ്രകൃതി വിഭവങ്ങളും സമൃദ്ധമായ മഴയും ഉണ്ടായിരുന്നിട്ടും കുറഞ്ഞ ആയുർദൈർഘ്യം; കുറഞ്ഞ ഡോക്ടർ-രോഗി അനുപാതം; ഉയർന്ന ശിശുമരണ നിരക്ക്; ഏറ്റവും മികച്ച അഞ്ച് എണ്ണ ഉൽപ്പാദകരിൽ ഒന്നായ രാജ്യം; രാജ്യത്ത് മുഴുപ്പട്ടിണി; ധൂർത്തടിച്ച് പ്രസിഡന്റും മകനും; ഇക്വറ്റോറിയൽ ഗിനിയയുടെ കഥ

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഗിനിയ. പ്രകൃതി വിഭവങ്ങളും സമൃദ്ധമായ മഴയും ഉണ്ടായിരുന്നിട്ടും, ഗിനിയയിൽ കുറഞ്ഞ ആയുർദൈർഘ്യം, കുറഞ്ഞ ഡോക്ടർ-രോഗി അനുപാതം, ഉയർന്ന ശിശുമരണ നിരക്ക് എന്നിവയാണ് . ഏറ്റവും മികച്ച അഞ്ച് എണ്ണ ഉൽപ്പാദകരിൽ ഒന്നായി രാജ്യം രാജ്യം ഏറെക്കുറെ ഗ്രാമീണമായി തുടരുന്നു, ജനസംഖ്യയുടെ 80 ശതമാനവും കാർഷിക ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
നീണ്ട നാൽപത്തിമൂന്ന് വർഷങ്ങളായി ഒരു രാജ്യത്തിന്റെ തലവൻ. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി. ആ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തിയദൊറോ ഒബിയാങ് എൻഗുമ എംബസാഗോയെന്ന രാജ്യത്തലവൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗിനിയുടെ പ്രസിഡന്റാണ് തിയദൊറോ ഒബിയാങ്. ഈ കൊച്ചുരാജ്യം അടുത്തിടെ ഇന്ത്യയിലും വൻ ചർച്ചയായിരുന്നു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന ‘എംടി ഹീറോയിക് ഐഡം’ എന്ന കപ്പൽ പിടിച്ചെടുത്ത് അതിലെ 26 പേരെ തടവിലാക്കിയത് ഇക്വറ്റോറിയൽ ഗിനിയാണ്.
സമുദ്രാതിർത്തി ലംഘിച്ചെന്നും ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചു എന്നുമുള്ള നൈജീരിയയുടെ ആരോപണത്തെ തുടർന്നായിരുന്നു ഗിനി സൈന്യം നാവികരെ പിടികൂടിയത്. ഇക്വറ്റോറിയൽ ഗിനി എന്ന ഈ കൊച്ചുരാജ്യത്തെയും അവിടുത്തെ പ്രസിഡന്റിനെ പറ്റിയും അറിയാൻ ഇനിയുമേറെയുണ്ട്. പട്ടാളക്കാരനായി ജീവിതമാരംഭിച്ച നഗ്വിമ എംബസഗോ, സ്പെയിനിലെ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ വധശിക്ഷ നിരോധിച്ച് യുഎന്നിന്റെ പ്രശംസ നേടി ..
ആരാണ് ഒബിയാങ്? എന്തുകൊണ്ടാണ് 43 വർഷമായി, ശക്തനായ ഒരു എതിരാളി പോലും ഇദ്ദേഹത്തിനെതിരെ മത്സരിച്ചു ജയിക്കാത്തത്? ചോദ്യങ്ങൾ സ്വാഭാവികമാണ് ..പക്ഷെ പലതിനും ഉത്തരം ഒറ്റ വക്കിൽ ഒതുങ്ങും . തിയദൊറോ ഒബിയാങ്ങിന്റെ ഭരണം മനുഷ്യാവകാശലംഘനങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യ വിലക്കിനും കുപ്രസിദ്ധമാണ്.
അമ്മാവൻ ഫ്രാൻസിസ്കോ നഗ്വിമ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായപ്പോൾ ലഫ്നന്റായി ഉയർത്തി. നാഷണൽ ഗാർഡ്സിന്റെ തലവനായും ബിയാകോ ഗവർണറായും പ്രവർത്തിച്ചു. ക്രൂര പീഡനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ബ്ലാക്ക് ബീച്ച് പ്രിസണിന്റെ തലവനായിരുന്നു. 1979ൽ പട്ടാള അട്ടിമറിയിലൂടെ അമ്മാവനെ പുറത്താക്കി പ്രസിഡന്റായി.
1991ൽ പേരിനൊരു ബഹുകക്ഷി ഭരണഘടന തയ്യാറാക്കി. 2004ൽ അട്ടിമറിയെ അതിജീവിച്ചു. 31 ജനുവരി 2011 മുതൽ 29 ജനുവരി 2012 വരെ ആഫ്രിക്കൻ യൂണിയൻ ചെയർപെഴ്ലണായിരുന്നു. 2 , 2023 ലെ തിരഞ്ഞെടുപ്പിൽ ആറാം തവണയും സ്ഥാനാർത്ഥിയായി ടിയോഡോറോ ഒബിയാങ് എൻഗേമ എംബാസോഗോയെ അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസിൽ നിയമിച്ചു.
വൈസ് പ്രസിഡന്റായ മകൻ തിയദൊറോ തിയദൊറിൻ എൻഗുമ ഒബിയാങ് യുഎസിലും യൂറോപ്പിലും ആഡംബര ജീവിതം നയിച്ചു വിവാദം സൃഷ്ടിച്ചിട്ടുണ്ട് .പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ ശേഖരത്തിലെ സ്ഫടികം പൊതിഞ്ഞ കയ്യുറയുൾപ്പെടെ അപൂർവവസ്തുക്കൾ ഇദ്ദേഹം സ്വന്തമാക്കി എന്നാണു പറയപ്പെടുന്നത്.
ഉപ-സഹാറൻ ആഫ്രിക്കയിലെ ഏറ്റവും മികച്ച അഞ്ച് എണ്ണ ഉൽപ്പാദകരിൽ ഒന്നായി രാജ്യം മാറിയിട്ടുണ്ടെങ്കിലും, ഇക്വറ്റോറിയൽ ഗിനിയയിലെ ദാരിദ്ര്യം ഒരു പ്രധാന പ്രശ്നമായി തുടരുന്നു. എണ്ണ വരുമാനം പ്രസിഡന്റ് ഒബിയാങ്ങിന്റെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉന്നതരുടെയും ആഡംബര ജീവിതത്തിന് മാത്രമേ തികയുന്നുള്ളു , അതേസമയം വലിയ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും ശുദ്ധജലാം പോലും ഇല്ലാതെ കഷ്ടപ്പെടുകയാണ്
1990-കളിൽ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തിയതിന് ശേഷം സബ്-സഹാറൻ ആഫ്രിക്കയിലെ സമ്പന്ന രാജ്യമായി ഇക്വറ്റോറിയൽ ഗിനിയ മാറി, എന്നിട്ടും അവിടുത്തെ ഭൂരിഭാഗം ജനങ്ങളും അങ്ങേയറ്റം ദരിദ്രരായി തുടരുകയാണ് . നൈജീരിയയ്ക്കും അംഗോളയ്ക്കും ശേഷം സബ്-സഹാറൻ ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാകാൻ ഇക്വറ്റോറിയൽ ഗിനിയയ്ക്ക് കഴിഞ്ഞു
ഇക്വറ്റോറിയൽ ഗിനിയ അതിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും പെട്രോളിയം വഴിയാണ് ഉണ്ടാക്കുന്നതെങ്കിലും ജനസംഖ്യയുടെ 71 ശതമാനവും കാർഷിക മേഖലയിലാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇക്വിറ്റോറിയൽ ഗിനി ആണ്. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























