വിരട്ടൽ ഇങ്ങോട്ടിറക്കേണ്ട, പാക്കികളെ ചുരുട്ടിയെറിയാൻ മോദി, ഇന്ത്യയെ ചൊടിപ്പിക്കുന്ന തരത്തിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ നേതാക്കള്‍, ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണി മുഴക്കി ഷാസിയ മാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ കടുത്ത രീതിയിൽ തന്നെയാണ് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചത്. ബിലാവലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച് കഴിഞ്ഞു. ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയെ ചൊടിപ്പിക്കുന്നതരത്തിൽ വീണ്ടും പ്രകോപനവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ നേതാക്കള്‍.
പാക്‌സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരിയാണ് ഇന്ത്യക്കെതിരെ ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയാണ് ഇവർ മുടക്കിയിരിക്കുന്നത്. ‘പാകിസ്താന്റെ പക്കൽ ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. മിണ്ടാതിരിക്കില്ല ഞങ്ങൾ. ആവശ്യം വന്നാൽ തിരിഞ്ഞു നോക്കാതെ പ്രവർത്തിക്കും എന്നാണ് ഷാസിയ ഭീഷണി മുഴക്കിയിരിക്കുകന്നത്.
തല്ലിയാല്‍ മിണ്ടാതിരിക്കില്ല എന്നും തുല്യ തീവ്രതയോടെ തന്നെ പ്രതികരിക്കാന്‍ പാകിസ്ഥാന് അറിയാം എന്നും ഷാസിയ മാരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഹിന്ദുത്വം ആണ് ഉയരുന്നത് എന്നും ഷാസിയ മാരി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ആണ് ഇന്ത്യക്കെതിരെ പ്രകോപന പരാമര്‍ശം നടത്തിയത്. ഇതിലും തീവ്രതയോടെ തന്നെ ഈ പ്രകോപന പരാമർശത്തിന് ഇന്ത്യ വരും മണിക്കൂറിൽ ചുട്ടമറുപടിതന്നെ കൊടുക്കും എന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭുട്ടോയുടെ പരാമർശത്തിൽ ഒ.ഐ.സിയുടെ പിന്തുണ ഉറപ്പാക്കാൻ പാകിസ്താന് കഴിഞ്ഞില്ല. വിഷയത്തിൽ പിന്തുണ ഉറപ്പാക്കാൻ പാക്കിസ്താൻ നടത്തിയ നയതന്ത്ര നീക്കങ്ങളിൽ അംഗരാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചില്ല.ബിൻ ലാദനുമായ് ബന്ധപ്പെട്ട ഇന്ത്യയുടെ യു.എന്നിലെ നിലപാട് ഇസ്ലാമിക രാജ്യങ്ങൾക്ക് എതിരായ നീക്കമായി പാക്കിസ്താൻ അംഗരാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. കരുതലോടെ വസ്തുതാപരമായിട്ട് പാക്കിസ്താൻ പ്രതികരിക്കണമായിരുന്നെന്ന് ഈജിപ്ത്, ഇന്ത്യോനേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ നിലപാട് സ്വീകരിച്ചു.
ബിലാവലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബിലാവലിന്റെ കോലം കത്തിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. വളരെ മോശമായ പരാമർശമാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കെതിരെ ബിലാവൽ നടത്തിയതെന്നും പാകിസ്ഥാനിൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തരപ്രശ്‌നങ്ങൾ മറച്ചുപിടിക്കുന്നതിനായിട്ടാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്നും ബി.ജെ.പി. വൃത്തങ്ങൾ ശക്തതമായി പ്രതികരിച്ചു.
ബിലാവലിന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തിയിരുന്നു. ഒരു രാജ്യത്തിന്റെ മന്ത്രിയ്ക്ക് ചേർന്ന രീതിയിലുള്ള ഭാഷയല്ല ബിലാവൽ ഉപയോഗിച്ചതെന്നും പാകിസ്ഥാൻ എന്ന രാജ്യത്തെ താഴ്ത്തിക്കെട്ടുന്ന വാക്കുകളാണ് ബിലാവലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ബിലാവൽ ഭൂട്ടോ മോശം പരാമർശം നടത്തിയത്. തുടർന്ന് നിരവധി പേരാണ് ബിലാവലിനെ വിമർശിച്ച് രംഗത്തെത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും ബിലാവലിന്റെ പരാമർശത്തെ അപലപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























