ലോകത്തെ ഞെട്ടിച്ച് കേരളത്തിലെ മരണ നിരക്ക്? 90% മരണവും കേരളത്തിൽ! 10 ലക്ഷം പേർ മരിക്കും... ചൈനയ്ക്ക് പിറകേ കേരളവും

ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. നിയന്ത്രണങ്ങളെല്ലാം നീക്കിയ രാജ്യത്ത് ആശുപത്രികൾ കോവിഡ് രോഗികളെകൊണ്ട് നിറയുകയാണ്. ചൈനയിൽ 10 ലക്ഷം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. കോവിഡിനെതിരെ സിറോ ടോളറൻസ് നയം പിന്തുടർന്നിരുന്ന ചൈന ജനരോഷം ഭയന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരാൻ തുടങ്ങിയത്.
എന്നാലിപ്പോൾ നമ്മുടെ രാജ്യത്ത് കൊവിഡ് മൂലം പരിഭ്രാന്തി പടർത്തേണ്ട കാര്യമില്ല, കാരണം കേസുകൾ കുത്തനെ കുറഞ്ഞു, സാധാരണ ജീവിതത്തിലേക്ക് നാം കടന്നു. പക്ഷേ ഇപ്പോഴും ഭയപ്പെടുത്തുന്നത് കേരളം തന്നെയാണ്. അതേപ്പറ്റിയുള്ള ചില കണക്കുകളാണ് ആരോഗ്യ വിദഗ്ധർ പുറത്ത് വിട്ടിരിക്കുന്നത്. പനിബാധിച്ച് ചികിത്സ തേടുന്നവരിൽ കോവിഡ് ബാധ പൊതുവെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്ന ഗുരുതര കോവിഡ് രോഗികളുടെ എണ്ണത്തിലും വൻ കുറവ് അനുഭവപ്പെടുകയാണ്. എന്നാൽ, ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. അമേരിക്കയിലും യുകെയിലും ചൈനയിലും ജപ്പാനിലും കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കോവിഡ് ബാധ ഏറെക്കുറെ ഒഴിഞ്ഞിട്ടുണ്ട്.
എന്നാൽ, കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഇപ്പോഴും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്‌സിൻ എടുക്കാത്തവരിൽ മരണം കൂടുതലായി സംഭവിക്കുന്നതായും വിവിധ ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകളിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശുപത്രികളിൽ നിന്നു ശേഖരിച്ചതാണ് ഈ വിവരങ്ങൾ.
കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് സമൂഹത്തിലും കോവിഡ് ബാധ കുറയുന്നുവെന്നതിന്റെ സൂചകമാണെങ്കിലും ഇക്കാര്യം ആരോഗ്യ വിദഗ്‌ധർ സ്‌ഥിരീകരിക്കുന്നില്ല. സമൂഹത്തിൽ പനിയും കോവിഡിന്റെ തുടർച്ചയായ ശ്വാസകോശരോഗങ്ങളും വ്യാപകമായിട്ടുണ്ട്. ഇതിനു പുറമേ ഗുരുതര കോവിഡ് ന്യൂമോണിയ ബാധയും സംസ്‌ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കോവിഡ് ടെസ്‌റ്റ് ചെയ്യാതിരിക്കുന്നതുമൂലം രോഗബാധ രേഖപ്പെടുത്താതെ പോകുന്നുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. പ്രതിദിനം നൂറിൽ താഴെ കോവിഡ് കേസുകളാണ് ഡിസംബറിൽ ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ, ഇപ്പോഴും രാജ്യത്ത് കോവിഡ് മരണങ്ങളിൽ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.
ഇതര സംസ്‌ഥാനങ്ങൾ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാവാം ദേശീയ കോവിഡ് മരണ ശരാശരിയിൽ കേരളം ഇപ്പോഴും മുൻപന്തിയിൽ തുടരുന്നത്. ഡിസംബർ ഒന്നു മുതൽ 11 വരെ രാജ്യത്ത് 2183 കോവിഡ് കേസുകളും 29 കോവിഡ് മരണങ്ങളുമാണുണ്ടായത്. ഇതിൽ 26 എണ്ണവും കേരളത്തിൽ നിന്നാണ്. ഇപ്പോഴും രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 40 ശതമാനവും കോവിഡ് മരണങ്ങളിൽ 90 ശതമാനവും കേരളത്തിൽ നിന്നാണ്.
കോവിഡിെൻറ ഉൽഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ചൈനീസ് പ്രവിശ്യയായ വൂഹാനിലെ പരീക്ഷണ ശാലയിൽ നിന്നാണ് കോവിഡ് വൈറസ് പുറത്തുവന്നതെന്നാണ് പ്രധാന ആരോപണം. എന്നാൽ ചൈന ഇതുവരെ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ചൈനയിലെ കോവിഡ് കണക്കുകളെ കുറിച്ചും സംശയം നിലനിൽക്കുകയാണ്. കോവിഡ് സംബന്ധിച്ച് യഥാർഥ കണക്കുകളല്ല ചൈന പുറത്തുവിടുന്നതെന്നും റിപ്പോർട്ടുണ്ട്.
ജനകീയ പ്രതിഷേധം ശക്തമായതോടെ കോവിഡ‍് നിയന്ത്രണങ്ങളിൽ ചൈന അയവുവരുത്തിയിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് കേസുകൾ പരമാവധിയിൽ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രവചനം. ചൈനയിലെ മൂന്നിലൊന്നു ജനങ്ങൾക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കോവിഡ് നിയന്ത്രണം മാറ്റിയശേഷം ചൈനയുടെ ആരോഗ്യ വിഭാഗം ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും അപ്പോഴേക്കും രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ചൈനയുടെ ദേശീയ ആരോഗ്യ അതോറിറ്റി ഔദ്യോഗികമായി കോവിഡ് മരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ചൈനയിലെ അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബർ മൂന്നിനാണ്; ആകെ മരണം 5,235. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ഫലപ്രദമായിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദമുണ്ടായപ്പോൾ രോഗവ്യാപനം തടയാനായില്ലെന്നും ക്രിസ്റ്റഫർ മറെ ചൂണ്ടിക്കാട്ടി. കോവിഡ് വീണ്ടും പടരാൻ തുടങ്ങിയതോടെയാണു ചൈനയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായ സാഹചര്യമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. അതോടൊപ്പം, അമേരിക്ക, യു.കെ., ജപ്പാൻ, ജർമനി രാജ്യങ്ങളിൽ നിലവിൽ കോവിഡ് ബാധ വർധിച്ചതായി രാജ്യാന്തര തലത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അനുദിനം മാറുന്ന മഹാമാരിയുടെ ഗതി കണക്കിലെടുത്ത് മാസ്‌ക് വേണമെന്നാണ് അമേരിക്ക നിഷ്‌കർഷിക്കുന്നത്.
അവധിക്കാലമായതോടെ കുടുംബങ്ങൾ ഒത്തുചേരുന്നത് കൂടിയതും താങ്സ് ഗിവിങ് ഹോളിഡേയുമൊക്കെ കോവിഡ് നിരക്കുകൾ ഉയരാൻ കാരണമായെന്നാണ് അധികൃതർ കരുതുന്നത്. ശീതകാലമായതോടെ കേസുകൾ വീണ്ടും ഉയരാനിടയുള്ളതിനാൽ ആവശ്യം അറിയിക്കുന്ന വീടുകളിലേക്ക് ടെസ്റ്റ് കിറ്റുകൾ അയക്കുന്ന പദ്ധതിയും അമേരിക്ക പുനരാരംഭിക്കുന്നുണ്ട്.
കോവിഡ് മുമ്പത്തെപ്പോലെ ഭീകരാന്തരീക്ഷം ഒരുക്കുന്നില്ലെങ്കിലും അവധിക്കാലത്ത് ആളുകൾ ഒത്തുകൂടുന്ന സാഹചര്യമായതിനാൽ രോഗം എളുപ്പത്തിൽ പരക്കാനിടയുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡിസംബർ ഏഴു വരെയുള്ള കണക്കുകൾ പ്രകാരം 99 മില്യൺ കോവിഡ് കേസുകളും 1.08 മില്യൺ കോവിഡ് മരണങ്ങളുമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
കോവിഡ്-19 മഹാമാരിയേത്തുടർന്നുള്ള ആഗോള അടിയന്തരാവസ്‌ഥ അവസാനിപ്പിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ).
അടുത്തവർഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്‌ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്‌ടർ ജനറൽ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്‌തമാക്കി.
കോവിഡ്-19 അടിയന്തരാവസ്‌ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ നിശ്‌ചയിക്കാൻ ഡബ്ല്യു.എച്ച്.ഒ. വിദഗ്‌ധസമിതി ജനുവരിയിൽ യോഗം ചേരും. ആഗോളതലത്തിൽ കോവിഡ് ഭീതി കുറഞ്ഞെങ്കിലും മഹാമാരിക്കു കാരണമായ സാർസ്-കോവി-2 വൈറസ് വിട്ടൊഴിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നൽകി. മറ്റ് ശ്വാസകോശ രോഗങ്ങൾക്കൊപ്പം സാർസ്-കോവി-2 വൈറസിനെയും നിയന്ത്രിക്കാൻ എല്ലാ രാജ്യങ്ങൾക്കും കഴിയണം.
https://www.facebook.com/Malayalivartha
























