അമേരിക്കയെ ചാമ്പലാക്കാൻ കരുത്തുള്ള മിസൈൽ ഇറക്കി കിം ജോംഗ് ഉൻ... ഭയന്ന് വിറച്ച് ദക്ഷിണ കൊറിയ

കിം ജോങ് ഉന്ന് യുദ്ധക്കൊതിയിലാണെന്ന് തോന്നുന്നുണ്ട്. തലങ്ങും വിലങ്ങും ചറാപറാ മിസൈലുകളാണ് അദ്ദേഹം വിട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷം ചെറുതും വലുതുമായി അറുപതിലേറെ മിസൈൽ പരീക്ഷണങ്ങളാണു രാജ്യം നടത്തിയത്.
ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ പതിച്ചതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. മധ്യദൂര മിസൈലുകളാണ് പരീക്ഷിച്ച തെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ടു മാസത്തിനകം ആണവ പോർമുന ഘടിപ്പിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തുടർച്ചയായി വിക്ഷേപിക്കുകയാണ്. ആ പരമ്പരയിലെ ഏറ്റവും പുതിയ ആരോപണമാണ് ദക്ഷിണ കൊറിയ കിം ജോംഗ് ഉന്നിനെതിരെ ആരോപിക്കുന്നത്.
മിസൈലുകൾ പകൽ സമയത്താണ് പരീക്ഷിച്ചത്. വടക്കൻ പോംഗ്യാൻ പ്രവിശ്യയിലെ തോംഗ്ചാംഗ് ആർഐ മേഖലയിൽ നിന്ന് 11.13നും 12.05നുമാണ് വിക്ഷേപണം നടന്നിരി ക്കുന്നത്. മിസൈലുകളെല്ലാം കുത്തനെ ആകാശത്തേയ്‌ക്കാണ് പായിച്ചിട്ടുള്ളത്. രണ്ടു മിസൈലുകളും പരമാവധി 500 കിലോമീറ്റർ സഞ്ചരിച്ച ശേഷം കടലിൽ പതിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.
തങ്ങൾക്കെതിരെ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. അന്താരാഷ്‌ട്ര നിയമങ്ങളെ മുഴുവൻ ലംഘിച്ചാണ് ഉത്തര കൊറിയ ആണവ മിസൈലുകൾ തയ്യാറാക്കുന്നത്. ശക്തമായ പ്രതിരോധം തീർക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും ദക്ഷിണ കൊറിയ അറിയിച്ചു.
കഴിഞ്ഞ ദിവസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയയിൽ നിന്ന് വിക്ഷേപിച്ചാൽ യുഎസിൽ എത്തി ആക്രമണം നടത്തുന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് നടത്തിയത്. മറ്റ് ആധുനീക സാങ്കേതിക വിദ്യകളും നിർമാണത്തിൽ മുതൽക്കൂട്ടായെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസങ്ങളിൽ ഒന്നിലധികം പോർമുനകൾ വഹിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഹ്വാസോംഗ്-17 ഐസിബിഎം ഉൾപ്പെടെ ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. ഡിസംബർ ആദ്യവാരം, ഉത്തരകൊറിയയിലെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് കടലിലേക്ക് 130 ഓളം ആർട്ടിലറി ഷെല്ലുകൾ പ്രയോഗിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം റിപ്പോർട്ട് ചെയ്തു. ലോകശക്തികളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര കൊറിയ പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha
























