1 മില്യൺ ജനങ്ങൾ ചൈനയിൽ മരണപ്പെടും! ഷീ തുറന്ന് വിട്ട് ഭൂതം തിരിഞ്ഞ് കൊത്തുന്നു... ചൈനയെ തിരിഞ്ഞ് കൊത്തുന്നു

ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. നിയന്ത്രണങ്ങളെല്ലാം നീക്കിയ രാജ്യത്ത് ആശുപത്രികൾ കോവിഡ് രോഗികളെകൊണ്ട് നിറയുകയാണ്. ചൈനയിൽ 10 ലക്ഷം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. കോവിഡിനെതിരെ സിറോ ടോളറൻസ് നയം പിന്തുടർന്നിരുന്ന ചൈന ജനരോഷം ഭയന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരാൻ തുടങ്ങിയത്.
ചൈനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും അപ്പോഴേക്കും രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ചൈനയുടെ ദേശീയ ആരോഗ്യ അതോറിറ്റി ഔദ്യോഗികമായി കോവിഡ് മരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ചൈനയിലെ അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബർ മൂന്നിനാണ്; ആകെ മരണം 5,235. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ഫലപ്രദമായിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദമുണ്ടായപ്പോൾ രോഗവ്യാപനം തടയാനായില്ലെന്നും ക്രിസ്റ്റഫർ മറെ ചൂണ്ടിക്കാട്ടി. കോവിഡ് വീണ്ടും പടരാൻ തുടങ്ങിയതോടെയാണു ചൈനയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായ സാഹചര്യമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. അതോടൊപ്പം, അമേരിക്ക, യു.കെ., ജപ്പാൻ, ജർമനി രാജ്യങ്ങളിൽ നിലവിൽ കോവിഡ് ബാധ വർധിച്ചതായി രാജ്യാന്തര തലത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അനുദിനം മാറുന്ന മഹാമാരിയുടെ ഗതി കണക്കിലെടുത്ത് മാസ്‌ക് വേണമെന്നാണ് അമേരിക്ക നിഷ്‌കർഷിക്കുന്നത്.
അവധിക്കാലമായതോടെ കുടുംബങ്ങൾ ഒത്തുചേരുന്നത് കൂടിയതും താങ്സ് ഗിവിങ് ഹോളിഡേയുമൊക്കെ കോവിഡ് നിരക്കുകൾ ഉയരാൻ കാരണമായെന്നാണ് അധികൃതർ കരുതുന്നത്. ശീതകാലമായതോടെ കേസുകൾ വീണ്ടും ഉയരാനിടയുള്ളതിനാൽ ആവശ്യം അറിയിക്കുന്ന വീടുകളിലേക്ക് ടെസ്റ്റ് കിറ്റുകൾ അയക്കുന്ന പദ്ധതിയും അമേരിക്ക പുനരാരംഭിക്കുന്നുണ്ട്.
കോവിഡ് മുമ്പത്തെപ്പോലെ ഭീകരാന്തരീക്ഷം ഒരുക്കുന്നില്ലെങ്കിലും അവധിക്കാലത്ത് ആളുകൾ ഒത്തുകൂടുന്ന സാഹചര്യമായതിനാൽ രോഗം എളുപ്പത്തിൽ പരക്കാനിടയുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡിസംബർ ഏഴു വരെയുള്ള കണക്കുകൾ പ്രകാരം 99 മില്യൺ കോവിഡ് കേസുകളും 1.08 മില്യൺ കോവിഡ് മരണങ്ങളുമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
കോവിഡ്-19 മഹാമാരിയേത്തുടർന്നുള്ള ആഗോള അടിയന്തരാവസ്‌ഥ അവസാനിപ്പിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ).
അടുത്തവർഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്‌ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്‌ടർ ജനറൽ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്‌തമാക്കി.
https://www.facebook.com/Malayalivartha
























