ഹമാസ് പാലസ്തീനിലെ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുകയാണ്; തങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഇസ്രായേലിനുണ്ട്; ഹമാസിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഹമാസിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഹമാസ് പാലസ്തീനിലെ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുകയാണെന്നാണ് ജോ ബൈഡൻ പറഞ്ഞിരിക്കുന്നത് . ഹമാസ് ഭീരുക്കളാണെന്നും ജോ ബൈഡൻ പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യമറിയിച്ചത് . ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു . മാത്രമല്ല സഖ്യകക്ഷിയോട് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു .
തങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഇസ്രായേലിനുണ്ടെന്നും അദ്ദേഹം ഒരിക്കൽ കൂടെ ആ നിലപാട് അവർത്തിച്ചിരിക്കുകയാണ് . ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
ഗാസ മുനമ്പിലെ ബഹുഭൂരിപക്ഷം വരുന്ന പാലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല ഹമാസ് എന്നും, അദ്ദേഹം പറഞ്ഞു. ഗാസയിലെ നിരപരാധികളായ ജനങ്ങൾക്ക് ആഹാരവും വെള്ളവും മെഡിക്കൽ സഹായങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിച്ചതിന് ഇസ്രായേലിനോടും പാലസ്തീനോടും നന്ദി അറിയിക്കുകയും ചെയ്തു അദ്ദേഹം. ഗാസ മുനമ്പിൽ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാൻ രാപകലില്ലാതെ പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha

























