ഇസ്രയേല്‍ ഇറങ്ങി...! ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാൻ രഹസ്യ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നു, ഇനി അറ്റകൈ പ്രയോഗം

ഏറിയാൽ ഒരാഴ്ചകൂടിയേ ഇവനി താമസമുണ്ടാകൂ. ഒന്നുകിൽ ഗാസ എന്നു ഭൂപ്രദേശം പശ്ചിമേഷ്യൻഭൂമിയിൽ ഉണ്ടാകില്ല. അതല്ലെങ്കിൽ ഗാസയിൽ ഒരൊറ്റ ഹസാമാസും സിവിലിയനും അവശേഷിക്കില്ല. ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിലെ മരണസംഖ്യ 5500ലേക്ക് കടന്നിരിക്കെ അറ്റകൈ പ്രയോഗം ഇസ്രായേൽ തീരുമാനിച്ചിരിക്കുന്നു. ഇനി യുദ്ധം മുന്നോട്ടുവിട്ടിട്ടുകാര്യമില്ല. ഗാസയെ ചാമ്പലാക്കി പാലസ്തീനികളെ പാഠം പഠിപ്പിക്കുകയെന്ന തീരുമാനത്തിലാണ് ബഞ്ചമിൻ നെതന്യാഹു.
പാലസ്തീൻ- ഇസ്രായേൽ പോാട്ടത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനം പേരും കുട്ടികളാണെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച മാത്രം ഗാസായിൽ 400 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 300 ആകാശ ആക്രമണങ്ങൾ തങ്ങൾ നടത്തിയതായി ഇസ്രായേൽസേന അവകാശപ്പെടുകയുണ്ടായി. രണ്ടാഴ്ചയായി രാപകൽ നീളുന്ന യുദ്ധത്തിൽ ഗാസയിൽ പലസ്തീനികളുടെ 5600 കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തുകഴിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഹമാസ എന്ന ഭീകരപ്രസ്ഥാനത്തെ മായ്ച്ചുകളയുമെന്നാണ് ബഞ്ചമിന നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
അതെസമയം ഗാസയിലേക്ക് ഇസ്രായേൽ കരയാക്രമണം തുടങ്ങിയതായി ചില പാശ്ചാത്യമാധ്യമങ്ങളിൽ റിപ്പോർട്ട് വന്നെങ്കിലും അതിന് ഇതേവരെ സ്ഥിരീകരണമായിട്ടില്ല. ഹമാസുകളുടെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഇസ്രായേൽ ഹമാസിനെതിരെ അറ്റകൈ പ്രയോഗം നടത്താതിരിക്കുന്നത്. 200 ഇസ്രയേലി ബന്ദികൾ ഹമാസിന്റെ കൈവശമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യമുണ്ടായിരുന്നില്ലെങ്കിൽ ഗാസയിൽ അണുബോംബ് വർഷിക്കാൻപോലും ഇസ്രയേൽ മുൻപുതന്നെ മടിക്കുമായിരുന്നില്ല.
അതേ സമയം രണ്ടു ദിവസത്തിനുള്ളിൽ ഇസ്രയേൽ കരയാക്രണമത്തിലേക്ക് കടക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആക്രമണ നിർദ്ദേശങ്ങൾക്കായി കാക്കുകയാണെന്നും സൂചനയുണ്ട്. കരയാക്രമണത്തിന് തങ്ങൾ ഇപ്പോൾതന്നെ പൂർണ സജ്ജരാണെന്ന് സൈന്യം നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം വരുന്ന കരസേനയുടെ വലിയൊരു ഭാഗവും ഗാസ സ്ട്രിപ്പിന്റെ അതിർത്തിമേഖലകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പരമാവധി ആൾനാശം മുൻനിറുത്തി ദിവസേന നൂറിലേറെ ബോംബുകളാണ് ഇസ്രായേൽ രാവും പകലും ഗാസയിൽ വർഷിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്രയേലിന്റെ തിരിച്ചടി തീർന്നിട്ടില്ലെന്നും പോരാട്ടം വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് ഇസ്രയേൽസൈന്യം പറയുന്നത്. പോരാട്ടം ശക്തമാക്കിയതോടെ ഗാസയിൽ നിന്നും ജീവനുംകൊണ്ട് പരക്കംപായുകയാണ് നിരപരാധികളായ ജനങ്ങൾ. കുട്ടികളും സ്ത്രീകളും ഗർഭിണികളും പ്രായമായവരും തുടരെ മരിച്ചുവീഴുന്നു. പോരാട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടുകഴിഞ്ഞു.
അതേ സമയം ഹമാസ് പോരാളികൾ ഭൂമിക്കടിയിലെ ബങ്കറുകളിൽ ഒളിച്ചുകഴിഞ്ഞ് ഒളിയാക്രമണം നടത്തുന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
ഭൂഗർഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ നിലവിൽ യുദ്ധസാമ്രാജ്യം. ഇസ്രായേലിന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിക്കുകയാണ് രഹസ്യങ്ങൾ നിറഞ്ഞ ഈ തുരങ്കം. 41 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയും മാത്രമുള്ള ഗാസയിൽ മൊത്തം 500 കിലോമീറ്റർ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്. ഇതിൽ ചില തുരങ്കങ്ങൾ 230 അടി വരെ ആഴം ആഴവും രണ്ടു മീറ്റർ ഉയരവും രണ്ടു മീറ്റർ വീതിയുമുള്ളതാണ്.
തങ്ങൾക്കു ഭീഷണിയായി മാറിയിരിക്കുന്ന ഇവയെ ഗാസ മെട്രോ എന്നാണ് ഇസ്രയേൽ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങൾ വീടുകൾക്കും ബഹുനില മന്ദിരങ്ങൾക്കും പള്ളികൾക്കും സ്‌കൂളുകൾക്കും ആശുപത്രികൾക്കും മറ്റും അടിയിലാണ്.
റോക്കറ്റ് ലോഞ്ചറുകൾ പെട്ടെന്ന് എത്തിക്കാൻ പാകത്തിലാണ് ഈ തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്. ഈ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങൽ ഇസ്രായേൽ ആസൂത്രണം ചെയ്തുവരുന്നു. വിഷപ്പുക കടത്തിവിടാനായാൽ ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാമെന്ന് ഇസ്രായേൽ കണക്കുകൂട്ടുന്നു. ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളിൽ ദീർഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയിൽ ട്രാക്കുകളും ഇതിനുള്ളിലുണ്ട്. ഹമാസിന്റെ പല പ്രധാന നേതാക്കളും ഈ തുരങ്കങ്ങളിലാണ് ഒഴിച്ചുപാർക്കുന്നത്. ഇത്തവണത്തെ മിന്നലാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുവന്നവരെ ഇസ്രായേലികളെ ബന്ദികളാക്കി പാർപ്പിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിൽത്തന്നെയാണ്.
രണ്ട് പതിറ്റാണ്ടു കൊണ്ടാണ് ഈ തുരങ്ക ശൃംഖല ഹമാസ് കെട്ടിപ്പടുത്തത്. ഈ തുരങ്ക ശൃംഖല തകർത്ത് ഹമാസ് നേതാക്കളെയും പോരാളികളെയും വധിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പക്ഷേ തുരങ്കങ്ങളിൽ നേരിട്ട് കയറുക അപകടകരമായിരിക്കും. ഗാസയുടെ മുക്കും മൂലയും ഹമാസിനെപ്പോലെ പരിചിതമല്ല ഇസ്രയേൽ സേനയ്ക്ക്.
അപരിചിതർക്ക് ദിക്കും ദിശയും സ്ഥലകാലബോധം പോലും നഷ്ടപ്പെടുന്നത്ര സങ്കീർണമാണ് തുരങ്ക നിർമാണം. ഇതിനുള്ളിൽ ഓക്‌സിജൻ കുറവാണ്. സൈനികർ ഓക്‌സിജൻ സിലിണ്ടറുകൾ കരുതണമെന്നു മാത്രമല്ല രാസവസ്തുക്കളെ ചെറുക്കാൻ മാസ്‌കുകളും വേണം.
https://www.facebook.com/Malayalivartha

























