Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

ഇസ്രയേല്‍ ഇറങ്ങി...! ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാൻ ര​ഹസ്യ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നു, ഇനി അറ്റകൈ പ്രയോഗം

26 OCTOBER 2023 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!

ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ

ഏറിയാൽ ഒരാഴ്ചകൂടിയേ ഇവനി താമസമുണ്ടാകൂ. ഒന്നുകിൽ ഗാസ എന്നു ഭൂപ്രദേശം പശ്ചിമേഷ്യൻഭൂമിയിൽ ഉണ്ടാകില്ല. അതല്ലെങ്കിൽ ഗാസയിൽ ഒരൊറ്റ ഹസാമാസും സിവിലിയനും അവശേഷിക്കില്ല. ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിലെ മരണസംഖ്യ 5500ലേക്ക് കടന്നിരിക്കെ അറ്റകൈ പ്രയോഗം ഇസ്രായേൽ തീരുമാനിച്ചിരിക്കുന്നു. ഇനി യുദ്ധം മുന്നോട്ടുവിട്ടിട്ടുകാര്യമില്ല. ഗാസയെ ചാമ്പലാക്കി പാലസ്തീനികളെ പാഠം പഠിപ്പിക്കുകയെന്ന തീരുമാനത്തിലാണ് ബഞ്ചമിൻ നെതന്യാഹു.

പാലസ്തീൻ- ഇസ്രായേൽ പോാട്ടത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനം പേരും കുട്ടികളാണെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച മാത്രം ഗാസായിൽ 400 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 300 ആകാശ ആക്രമണങ്ങൾ തങ്ങൾ നടത്തിയതായി ഇസ്രായേൽസേന അവകാശപ്പെടുകയുണ്ടായി. രണ്ടാഴ്ചയായി രാപകൽ നീളുന്ന യുദ്ധത്തിൽ ഗാസയിൽ പലസ്തീനികളുടെ 5600 കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തുകഴിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഹമാസ എന്ന ഭീകരപ്രസ്ഥാനത്തെ മായ്ച്ചുകളയുമെന്നാണ് ബഞ്ചമിന നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

അതെസമയം ഗാസയിലേക്ക് ഇസ്രായേൽ കരയാക്രമണം തുടങ്ങിയതായി ചില പാശ്ചാത്യമാധ്യമങ്ങളിൽ റിപ്പോർട്ട് വന്നെങ്കിലും അതിന് ഇതേവരെ സ്ഥിരീകരണമായിട്ടില്ല. ഹമാസുകളുടെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഇസ്രായേൽ ഹമാസിനെതിരെ അറ്റകൈ പ്രയോഗം നടത്താതിരിക്കുന്നത്. 200 ഇസ്രയേലി ബന്ദികൾ ഹമാസിന്റെ കൈവശമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യമുണ്ടായിരുന്നില്ലെങ്കിൽ ഗാസയിൽ അണുബോംബ് വർഷിക്കാൻപോലും ഇസ്രയേൽ മുൻപുതന്നെ മടിക്കുമായിരുന്നില്ല.

അതേ സമയം രണ്ടു ദിവസത്തിനുള്ളിൽ ഇസ്രയേൽ കരയാക്രണമത്തിലേക്ക് കടക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആക്രമണ നിർദ്ദേശങ്ങൾക്കായി കാക്കുകയാണെന്നും സൂചനയുണ്ട്. കരയാക്രമണത്തിന് തങ്ങൾ ഇപ്പോൾതന്നെ പൂർണ സജ്ജരാണെന്ന് സൈന്യം നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം വരുന്ന കരസേനയുടെ വലിയൊരു ഭാഗവും ഗാസ സ്ട്രിപ്പിന്റെ അതിർത്തിമേഖലകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പരമാവധി ആൾനാശം മുൻനിറുത്തി ദിവസേന നൂറിലേറെ ബോംബുകളാണ് ഇസ്രായേൽ രാവും പകലും ഗാസയിൽ വർഷിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്രയേലിന്റെ തിരിച്ചടി തീർന്നിട്ടില്ലെന്നും പോരാട്ടം വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് ഇസ്രയേൽസൈന്യം പറയുന്നത്. പോരാട്ടം ശക്തമാക്കിയതോടെ ഗാസയിൽ നിന്നും ജീവനുംകൊണ്ട് പരക്കംപായുകയാണ് നിരപരാധികളായ ജനങ്ങൾ. കുട്ടികളും സ്ത്രീകളും ഗർഭിണികളും പ്രായമായവരും തുടരെ മരിച്ചുവീഴുന്നു. പോരാട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടുകഴിഞ്ഞു.
അതേ സമയം ഹമാസ് പോരാളികൾ ഭൂമിക്കടിയിലെ ബങ്കറുകളിൽ ഒളിച്ചുകഴിഞ്ഞ് ഒളിയാക്രമണം നടത്തുന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. 

ഭൂഗർഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ നിലവിൽ യുദ്ധസാമ്രാജ്യം. ഇസ്രായേലിന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിക്കുകയാണ് രഹസ്യങ്ങൾ നിറഞ്ഞ ഈ തുരങ്കം. 41 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയും മാത്രമുള്ള ഗാസയിൽ മൊത്തം 500 കിലോമീറ്റർ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്. ഇതിൽ ചില തുരങ്കങ്ങൾ 230 അടി വരെ ആഴം ആഴവും രണ്ടു മീറ്റർ ഉയരവും രണ്ടു മീറ്റർ വീതിയുമുള്ളതാണ്.
തങ്ങൾക്കു ഭീഷണിയായി മാറിയിരിക്കുന്ന ഇവയെ ഗാസ മെട്രോ എന്നാണ് ഇസ്രയേൽ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങൾ വീടുകൾക്കും ബഹുനില മന്ദിരങ്ങൾക്കും പള്ളികൾക്കും സ്‌കൂളുകൾക്കും ആശുപത്രികൾക്കും മറ്റും അടിയിലാണ്.

റോക്കറ്റ് ലോഞ്ചറുകൾ പെട്ടെന്ന് എത്തിക്കാൻ പാകത്തിലാണ് ഈ തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്. ഈ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങൽ ഇസ്രായേൽ ആസൂത്രണം ചെയ്തുവരുന്നു. വിഷപ്പുക കടത്തിവിടാനായാൽ ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാമെന്ന് ഇസ്രായേൽ കണക്കുകൂട്ടുന്നു. ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളിൽ ദീർഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയിൽ ട്രാക്കുകളും ഇതിനുള്ളിലുണ്ട്. ഹമാസിന്റെ പല പ്രധാന നേതാക്കളും ഈ തുരങ്കങ്ങളിലാണ് ഒഴിച്ചുപാർക്കുന്നത്. ഇത്തവണത്തെ മിന്നലാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുവന്നവരെ ഇസ്രായേലികളെ ബന്ദികളാക്കി പാർപ്പിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിൽത്തന്നെയാണ്.

രണ്ട് പതിറ്റാണ്ടു കൊണ്ടാണ് ഈ തുരങ്ക ശൃംഖല ഹമാസ് കെട്ടിപ്പടുത്തത്. ഈ തുരങ്ക ശൃംഖല തകർത്ത് ഹമാസ് നേതാക്കളെയും പോരാളികളെയും വധിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പക്ഷേ തുരങ്കങ്ങളിൽ നേരിട്ട് കയറുക അപകടകരമായിരിക്കും. ഗാസയുടെ മുക്കും മൂലയും ഹമാസിനെപ്പോലെ പരിചിതമല്ല ഇസ്രയേൽ സേനയ്ക്ക്.
അപരിചിതർക്ക് ദിക്കും ദിശയും സ്ഥലകാലബോധം പോലും നഷ്ടപ്പെടുന്നത്ര സങ്കീർണമാണ് തുരങ്ക നിർമാണം. ഇതിനുള്ളിൽ ഓക്‌സിജൻ കുറവാണ്. സൈനികർ ഓക്‌സിജൻ സിലിണ്ടറുകൾ കരുതണമെന്നു മാത്രമല്ല രാസവസ്തുക്കളെ ചെറുക്കാൻ മാസ്‌കുകളും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (1 hour ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (2 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (2 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (2 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (3 hours ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (3 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (4 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (4 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (4 hours ago)

Malayali Vartha Recommends