പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍, ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്....ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....കരയുദ്ധം ആരംഭിച്ചതോടെ മരണ സംഖ്യയും വർധിക്കുകയാണ്....

യുദ്ധം അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് എത്തി കൊണ്ട് ഇരിക്കുകയാണ് . കഴിഞ്ഞ ദിവസം കൂടെ കരയുദ്ധം ആരംഭിച്ചതോടെ
മരണ സംഖ്യയും വർധിക്കുകയാണ്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സയണിസ്റ്റ് ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഫലമായി ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ തടവുകാരുടെ എണ്ണം ഏകദേശം അന്‍പതായെന്ന് അല്‍-ഖസം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു.
ആറായിരത്തിലധികം പേരാണ് നിലവില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പാലസ്തീൻ ജനതയോടല്ലെന്നും, മറിച്ച് ഹമാസ് ഭീകരരോടാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ. ഹമാസ് ഒരിക്കലും പാലസ്തീൻ ജനതയെ കുറിച്ചോ, സമാധാന ചർച്ചകളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്നും ഗിലാദ് പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഗിലാദ് ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയത്.ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണങ്ങളും, തുടർന്നുണ്ടായ സംഭവ വികാസങ്ങളും പാലസ്തീനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ നടക്കുന്നത് പാലസ്തീന് എതിരെയുള്ള യുദ്ധമല്ല. ഇസ്രായേൽ അതിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്. ഹമാസ് ഭീകരസംഘടന മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.
പാലസ്തീനിലെ ജനങ്ങളെ കുറിച്ച് ഹമാസ് ഒരിക്കലും ചിന്തിക്കുന്നില്ല. ഇസ്രായേൽ എന്ന രാഷ്‌ട്രത്തെ നശിപ്പിച്ച്, ലോകത്തുള്ള എല്ലാ ജൂതന്മാരേയും കൊലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമാണ് അവർ ജീവിക്കുന്നത്.എന്നാൽ ഈ വംശഹത്യക്കെതിരെ ഇസ്രായേൽ ശക്തമായി തന്നെ പോരാടുന്നത് തുടരും. പരിക്കേറ്റവരെ സഹായിക്കുന്ന ഇസ്രായേലിന്റെ ആരോഗ്യ പ്രവർത്തകരെ പോലും ഹമാസ് വെറുതെ വിടുന്നില്ല. അതുകൊണ്ട് തന്നെ ഹമാസിനെ തുടച്ചു നീക്കുന്നത് വരെ ഞങ്ങൾക്ക് വിശ്രമമുണ്ടാകില്ല. അവർ ബന്ദികളാക്കിയിരിക്കുന്ന ഞങ്ങളുടെ ആൾക്കാരെ എത്രയും വേഗം തിരികെ വീടുകളിലെത്തിക്കും. തിന്മയെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ഇസ്രായേലിന്റെ സൈന്യം ഇപ്പോൾ ചെയ്യുന്നത്. അത് സാധ്യമാക്കാനുള്ള എല്ലാ മാർഗങ്ങളും ഞങ്ങൾ പ്രയോഗിക്കും.ഇതൊരിക്കലും പ്രതികാര നടപടിയില്ല. മറിച്ച് ഭാവിയും ഇത് സംഭവിക്കാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ മാത്രമാണ്. ഹമാസിനെ ഇല്ലാതാക്കുന്നതിൽ ഇസ്രായേലിന് വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം മുഴുവൻ അതിന് വലിയ വില നൽകേണ്ടി വരുമെന്നും” ഗിലാദ് പറഞ്ഞു.
ഹമാസ് ഭീകരർ സാധാരണക്കാരായ ആളുകളെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഗിലാദ് യുഎന്നിൽ ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുള്ള സൈനികർക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് സ്ഥിതിഗതികൾ വഷളാകുന്നത്. തുടർന്ന് പെന്റഗൺ മേഖലയിലെ നിരീക്ഷണം വർദ്ധിപ്പിക്കുകയും, കൂടുതൽ സൈനിക ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ വിന്യസിക്കുകയുമായിരുന്നു.
ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്റെ ലംഘനമാണ് ഇപ്പോൾ കാണുന്നത്.ഇസ്രയേലില്‍ ഭീകരവാദികള്‍ അക്രമം നടത്തി. അവര്‍ അവിടെ 1400 ലേറെ പേരെ കൊലപ്പെടുത്തി, 200 പേരെ ബന്ദികളാക്കി. അതിന് പകരമായി ഗാസയില്‍ 6000ത്തിലേറെ പേരെ ഇസ്രയേലില്‍ കൊലപ്പെടുത്തി. ബോംബിങ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























