Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ബന്ദികളെ മോചിപ്പിക്കില്ല!! ഹമാസ്‌ വെല്ലുവിളിക്കുന്നു ..ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീനികളേ വിട്ടയക്കണമെന്നു ഇറാൻ; ഇസ്രായേൽ സൈന്യം ചർച്ച പൊലും ഇല്ലാതെ തള്ളി

27 OCTOBER 2023 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

 

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതേസമയം തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ കൊല്ലപ്പെട്ടെന്ന് പറയുന്ന ഹമാസ് ഇവരുടെ മരണം ഇസ്രയേലിന്റെ തലയിൽ കെട്ടിവെയ്ക്കുകയാണ് . ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിൽ പറയുന്നത് ഇസ്രായേൽ ആക്രമണത്തിൽ ആണ് ബന്ദികൾ കൊല്ലപ്പെട്ടത് എന്നാണ് .

ബന്ദികളേ പാർപ്പിച്ച് കെട്ടിടം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നു എന്നാണ്‌ ഹമാസ് പറയുന്നത്. ഗാസയിലെ ഏതേലും കെട്ടിടത്തിൽ ഇസ്രായേലി ബന്ദികൾ ഉണ്ടാകും. നിങ്ങൾക്ക് നിങ്ങളുടെ ആളുകളേ ജീവനോടേ വേണം എങ്കിൽ ഗാസയിലേ വ്യോമ പീരങ്കി ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഹമാസ് പറഞ്ഞു

എന്നാൽ ബന്ദികളേ ജീവനോട് തിരികെ ലഭിച്ചില്ലെങ്കിൽ ഹമാസ് മാത്രം ആയിരിക്കില്ല പലസ്തീനിലെ നിരപരാധികൾക്കും അനുഭവം വരും എന്ന് ഇസ്രായേൽ പറഞ്ഞു. ഹമാസിന്റെ കുട്ടികൾ പോലും ഭൂമിയിൽ സുരക്ഷിതരായിരിക്കില്ലെന്ന് സൂചിപ്പിച്ച ഇസ്രായേൽ കടുത്ത തിരിച്ചടി ഉണ്ടാകും എന്ന് വ്യക്തമാക്കി പറഞ്ഞു. ബന്ദികൾ ആരുടെ കസ്റ്റഡിയിൽ ഇരുന്നാണോ മരിക്കുന്നത് അവർ ആയിരിക്കും ആ വധത്തിന്റെ പൂർണ്ണ ഉത്തരവാദികൾ. അവരെ ഇസ്രായേൽ ദയയില്ലാതെയും ക്രൂരവും ആയി ശിക്ഷിക്കും എന്നും മുന്നറിയിപ്പ് നല്കി.. ഇസ്രായേൽ ബന്ദികൾ എല്ലാവരും ഇസ്രായേലിന്റെ അഭിമാനവും ധീരന്മാരുമാണ്‌. ഈ പോരാട്ടം അവരാണ്‌ നയിക്കുന്നത്. അവർ ഹമാസ് ഇല്ലാത്ത ഒരു ലോകത്തേക്ക് ഇസ്രായേലിനെ നയിക്കാൻ കാരണക്കാരാണ്‌ ധീരരായ ബന്ദികൾ എന്ന് ഇസ്രായേൽ പറഞ്ഞു.

 

ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.

അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ പറഞ്ഞു. 27 യുറോപ്യൻ യൂണിയൻ അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചെന്നാണ് റിപ്പോർട്ട്.

തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. നിയന്ത്രിതമായ രീതിയിൽ ഗസ്സയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. കരയാക്രമണമാണ് നടത്തിയതെന്നും പ്രതിരോധസേന അറിയിച്ചു. ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ പ്രതിരോധസേന കരയാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസവും ഇസ്രായേൽ പ്രതിരോധസേന കരയാക്രമണം നടത്തിയിരുന്നു.

ഇതുവരെയുളള ആക്രമണങ്ങളില്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഇവരുടെ പേര് വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഗാസയിലെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വടക്കന്‍ ഗാസയില്‍ കരമാര്‍ഗമുളള സൈനിക നടപടിക്ക് ശേഷം ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയിലേക്ക് പിന്മാറി. ഒക്‌ടോബർ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ച മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസമുനമ്പിലെ നിരവധി ഹമാസ് കേന്ദ്രങ്ങളിലും ഐഡിഎഫ് ആക്രമണം നടത്തി. അതിനിടെ സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങളിലായിരുന്നു ആക്രമണം. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.

 


ഗാസയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ധനമില്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. അടിയന്തര സഹായം എത്തിച്ചില്ലെങ്കില്‍ നവജാതശിശുക്കളടക്കം ആയിരങ്ങള്‍ ആശുപത്രികളില്‍ മരിച്ച് വീഴുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് ഇസ്രായേല്‍ നടത്തുന്ന കരയാക്രമണം കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ പലസ്തീനിലേക്ക് ജീവന്‍ രക്ഷാ സാധനങ്ങള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് ഇസ്രായേലിനെ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹത്തിന്മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

മറുവശത്ത്, ഗാസയ്ക്കെതിരായ ഇസ്രായേല്‍ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍, അമേരിക്കയും 'ഈ തീയില്‍ നിന്ന് രക്ഷപ്പെടില്ല' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയന്‍ യുഎന്‍ അടിയന്തര ജനറല്‍ അസംബ്ലി യോഗത്തില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും 500 അംഗങ്ങള്‍ക്ക് ഇറാന്റെ മണ്ണില്‍ ഇറാന്റെ ഉന്നത സൈനികര്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി.

 

ഹമാസ് തടവിലാക്കിയ ബന്ദികളിൽ ഇസ്രായേൽ പട്ടാളക്കാർ അല്ലാത്ത സാധാരണ ജനങ്ങളേ മോചിപ്പിക്കാൻ തയ്യാറാണ്‌ എന്ന് ഇറാൻ അറിയിച്ചു. പകരം ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീനികളേ വിട്ടയക്കണം. വെടി നിർത്തലും നടത്തണം എന്നും ഇറാൻ പറഞ്ഞു. എന്നാൽ ഇതിനെ ഇസ്രായേൽ സൈന്യം ചർച്ച പൊലും ഇല്ലാതെ തള്ളി എന്നാണ്‌ അറിയുന്നത്.ബന്ദികളേ വയ്ച്ച് ഇസ്രായേലിനെ കീഴക്കാം എന്ന് കരുതണ്ടാ എന്നു തന്നെയാണ്‌ ഇസ്രായേൽ മുന്നറിയിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 minutes ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 minutes ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (14 minutes ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (19 minutes ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (31 minutes ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (53 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (55 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (59 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (1 hour ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (1 hour ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (1 hour ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (1 hour ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (2 hours ago)

Malayali Vartha Recommends