Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബന്ദികളെ മോചിപ്പിക്കില്ല!! ഹമാസ്‌ വെല്ലുവിളിക്കുന്നു ..ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീനികളേ വിട്ടയക്കണമെന്നു ഇറാൻ; ഇസ്രായേൽ സൈന്യം ചർച്ച പൊലും ഇല്ലാതെ തള്ളി

27 OCTOBER 2023 08:32 PM IST
മലയാളി വാര്‍ത്ത

 

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതേസമയം തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ കൊല്ലപ്പെട്ടെന്ന് പറയുന്ന ഹമാസ് ഇവരുടെ മരണം ഇസ്രയേലിന്റെ തലയിൽ കെട്ടിവെയ്ക്കുകയാണ് . ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിൽ പറയുന്നത് ഇസ്രായേൽ ആക്രമണത്തിൽ ആണ് ബന്ദികൾ കൊല്ലപ്പെട്ടത് എന്നാണ് .

ബന്ദികളേ പാർപ്പിച്ച് കെട്ടിടം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നു എന്നാണ്‌ ഹമാസ് പറയുന്നത്. ഗാസയിലെ ഏതേലും കെട്ടിടത്തിൽ ഇസ്രായേലി ബന്ദികൾ ഉണ്ടാകും. നിങ്ങൾക്ക് നിങ്ങളുടെ ആളുകളേ ജീവനോടേ വേണം എങ്കിൽ ഗാസയിലേ വ്യോമ പീരങ്കി ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഹമാസ് പറഞ്ഞു

എന്നാൽ ബന്ദികളേ ജീവനോട് തിരികെ ലഭിച്ചില്ലെങ്കിൽ ഹമാസ് മാത്രം ആയിരിക്കില്ല പലസ്തീനിലെ നിരപരാധികൾക്കും അനുഭവം വരും എന്ന് ഇസ്രായേൽ പറഞ്ഞു. ഹമാസിന്റെ കുട്ടികൾ പോലും ഭൂമിയിൽ സുരക്ഷിതരായിരിക്കില്ലെന്ന് സൂചിപ്പിച്ച ഇസ്രായേൽ കടുത്ത തിരിച്ചടി ഉണ്ടാകും എന്ന് വ്യക്തമാക്കി പറഞ്ഞു. ബന്ദികൾ ആരുടെ കസ്റ്റഡിയിൽ ഇരുന്നാണോ മരിക്കുന്നത് അവർ ആയിരിക്കും ആ വധത്തിന്റെ പൂർണ്ണ ഉത്തരവാദികൾ. അവരെ ഇസ്രായേൽ ദയയില്ലാതെയും ക്രൂരവും ആയി ശിക്ഷിക്കും എന്നും മുന്നറിയിപ്പ് നല്കി.. ഇസ്രായേൽ ബന്ദികൾ എല്ലാവരും ഇസ്രായേലിന്റെ അഭിമാനവും ധീരന്മാരുമാണ്‌. ഈ പോരാട്ടം അവരാണ്‌ നയിക്കുന്നത്. അവർ ഹമാസ് ഇല്ലാത്ത ഒരു ലോകത്തേക്ക് ഇസ്രായേലിനെ നയിക്കാൻ കാരണക്കാരാണ്‌ ധീരരായ ബന്ദികൾ എന്ന് ഇസ്രായേൽ പറഞ്ഞു.

 

ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.

അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ പറഞ്ഞു. 27 യുറോപ്യൻ യൂണിയൻ അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചെന്നാണ് റിപ്പോർട്ട്.

തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. നിയന്ത്രിതമായ രീതിയിൽ ഗസ്സയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. കരയാക്രമണമാണ് നടത്തിയതെന്നും പ്രതിരോധസേന അറിയിച്ചു. ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ പ്രതിരോധസേന കരയാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസവും ഇസ്രായേൽ പ്രതിരോധസേന കരയാക്രമണം നടത്തിയിരുന്നു.

ഇതുവരെയുളള ആക്രമണങ്ങളില്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഇവരുടെ പേര് വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഗാസയിലെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വടക്കന്‍ ഗാസയില്‍ കരമാര്‍ഗമുളള സൈനിക നടപടിക്ക് ശേഷം ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയിലേക്ക് പിന്മാറി. ഒക്‌ടോബർ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ച മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസമുനമ്പിലെ നിരവധി ഹമാസ് കേന്ദ്രങ്ങളിലും ഐഡിഎഫ് ആക്രമണം നടത്തി. അതിനിടെ സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങളിലായിരുന്നു ആക്രമണം. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.

 


ഗാസയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ധനമില്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. അടിയന്തര സഹായം എത്തിച്ചില്ലെങ്കില്‍ നവജാതശിശുക്കളടക്കം ആയിരങ്ങള്‍ ആശുപത്രികളില്‍ മരിച്ച് വീഴുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് ഇസ്രായേല്‍ നടത്തുന്ന കരയാക്രമണം കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ പലസ്തീനിലേക്ക് ജീവന്‍ രക്ഷാ സാധനങ്ങള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് ഇസ്രായേലിനെ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹത്തിന്മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

മറുവശത്ത്, ഗാസയ്ക്കെതിരായ ഇസ്രായേല്‍ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍, അമേരിക്കയും 'ഈ തീയില്‍ നിന്ന് രക്ഷപ്പെടില്ല' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയന്‍ യുഎന്‍ അടിയന്തര ജനറല്‍ അസംബ്ലി യോഗത്തില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും 500 അംഗങ്ങള്‍ക്ക് ഇറാന്റെ മണ്ണില്‍ ഇറാന്റെ ഉന്നത സൈനികര്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി.

 

ഹമാസ് തടവിലാക്കിയ ബന്ദികളിൽ ഇസ്രായേൽ പട്ടാളക്കാർ അല്ലാത്ത സാധാരണ ജനങ്ങളേ മോചിപ്പിക്കാൻ തയ്യാറാണ്‌ എന്ന് ഇറാൻ അറിയിച്ചു. പകരം ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീനികളേ വിട്ടയക്കണം. വെടി നിർത്തലും നടത്തണം എന്നും ഇറാൻ പറഞ്ഞു. എന്നാൽ ഇതിനെ ഇസ്രായേൽ സൈന്യം ചർച്ച പൊലും ഇല്ലാതെ തള്ളി എന്നാണ്‌ അറിയുന്നത്.ബന്ദികളേ വയ്ച്ച് ഇസ്രായേലിനെ കീഴക്കാം എന്ന് കരുതണ്ടാ എന്നു തന്നെയാണ്‌ ഇസ്രായേൽ മുന്നറിയിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (13 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (21 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (29 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (34 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (38 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (42 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

Malayali Vartha Recommends