ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള, ആശയവിനിമയോപാധികൾ പൂർണ്ണമായും തകർന്നു...പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു...രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്... 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു...

ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണ്ണമായും തകർന്നു. വെള്ളിയാഴ്ച തുടർന്ന ഇസ്രയേൽ ബോംബിങ്ങിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതായി പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു.ആശയവിനിമയം സാധ്യമല്ലാത്തതിനാൽ ഇസ്രയേൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല.
ആരോഗ്യസംവിധാനങ്ങളും താറുമാറായി. മൊബൈൽ- ലാൻഡ്‌ലൈൻ- ഇന്റർനെറ്റ് സേവനങ്ങൾ മുനമ്പിൽ പൂർണ്ണമായും ഇല്ലാതായി.ഗാസിയുലള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവർക്ക് ചികിത്സലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അൽ ഖസം ബ്രിഗേഡ്‌സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം ഇരുപത് ദിവസം പിന്നിട്ടിരിക്കുകയാണ്.
ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഏഴായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കരയുദ്ധം ഉടൻ തുടങ്ങുമെന്ന് ഇസ്രയേൽ പറയുന്നുണ്ട്. കാരണം ഗാസയിലുള്ള വലിയ തുരങ്ക ശൃംഖലയ്ക്കുള്ളിൽ ഇസ്രയേലുകാർ ബന്ദികളായുണ്ടാകാമെന്നു വിവരമുണ്ട്.നൂറുകണക്കിനു കിലോമീറ്റർ ദൂരവും 80 മീറ്റർ വരെ ആഴവുമുള്ള പല തുരങ്കങ്ങൾ ഗാസയിലുണ്ട്. ഇത്തരം തുരങ്കങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് ഗാസ മെട്രോയെന്നും 'ടെറർ ലാബ്രിന്തെന്നു'മൊക്കെയാണ് (ഗ്രീക്ക് പുരാണത്തിലെ മിനോസ്എന്ന രാജാവിന്റെ ശിൽപി നിർമിച്ച കുരുക്കുകൾ നിറഞ്ഞ വിഭ്രമാത്മകമായ നിർമിതിയാണ് ലാബ്രിന്ത്).ഗാസ മുനമ്പിൽ മൂന്നാഴ്ചയോളം തുടർച്ചയായി ബോംബാക്രമണം നടന്നിട്ടും തുരങ്ക ശൃംഖലയ്ക്ക് ചെറിയ കേടുപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഭൂഗർഭ ലാബ്രിന്ത് എളുപ്പത്തിൽ ഭേദിക്കാൻ സൈന്യത്തിന് കഴിയില്ലെന്നും വൻ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉയർന്ന യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കരയുദ്ധം വ്യാപിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് കടന്ന് ഇസ്രായേൽ ടാങ്കുകൾ. ഹമാസ് കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം ഗാസയിൽ പ്രവേശിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതുവിധേനയും ഇസ്രായേൽ സേനയെ ചെറുക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം.യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ഇന്റർനെറ്റ് ബന്ധം ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. വ്യോമാക്രമണവും ശക്തമാക്കി. പാലസ്തീനിൽ ടെലകോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനുകൾ തകർത്തത്.
https://www.facebook.com/Malayalivartha

























