യുഎസിലെ മെയ്‌നില്‍ 18 പേരെ വെടിവച്ച് കൊന്ന അക്രമി മരിച്ച നിലയിൽ; വെടിയേറ്റ 13 പേരുടെ നിലഗുരുതരമായി തുടരുന്നു...

യുഎസിലെ മെയ്‌നില്‍ 18 പേരെ വെടിവച്ചുകൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിവച്ച് മരിച്ച നിലയിലാണ് റോബര്‍ട്ട് കാര്‍ഡിനെ കണ്ടെത്തിയത്. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി തിരച്ചില്‍ നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് മെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ലൂവിസ്റ്റണില്‍ കൂട്ടക്കൊല നടന്നത്. ബാറിലും വിനോദ കേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ 13 പേരുടെ നിലഗുരുതരമായി തുടരുകയാണ്. നാല്‍പ്പതുകാരനായ ഇയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇയാളൊരു മാനസിക രോഗി കൂടിയാണ്. യുഎസ് ആര്‍മി റിസര്‍വിലെ തോക്ക് പരിശീലകനായിരുന്നു കാര്‍ഡ്. അടുത്തിടെ താന്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നെന്ന് നിരന്തരം പറഞ്ഞുനടന്നിരുന്നു. സാക്കോയിലെ നാഷണല്‍ ഗാര്‍ഡ് ബേസില്‍ വെടിവയ്പ്പും നടത്തുമെന്നുമടക്കം ഭീഷണിയും ഇയാള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് രണ്ടാഴ്ചകാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലും ആയിരുന്നു കാര്‍ഡ്.
സൈന്യത്തിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും അനായാസമായി സെമിഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് തുടരെതുടരെ വെടിയുതിര്‍ക്കാന്‍ സാധിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കാര്‍ഡിന്റെ പശ്ചാത്തലം അറിഞ്ഞതനുസരിച്ച് ഇയാളൊരു സൈക്കോ കില്ലറാണെന്നും പോലീസ് വ്യക്തമാക്കിരുന്നു. വീട്ടിൽ നിന്ന് കാർഡിന്റെ മൊബൈൽ ഫോണും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഇയാൾ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ മകന് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടിൽ നിന്ന് കാർഡിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഉവാൾഡെ സ്കൂൾ കൂട്ടക്കൊലയ്ക്ക് ശേഷം ഈ വർഷം യുഎസിൽ നടന്ന ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പാണ് മെയിൻ റാമ്പേജ്. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം രാജ്യത്തുടനീളം ഈ വർഷം കുറഞ്ഞത് 566 കൂട്ട വെടിവയ്പ്പുകളെങ്കിലും നടന്നിട്ടുണ്ട്.
റോബർട്ട് കാർഡ് ഇനി ആർക്കും ഒരു ഭീഷണിയല്ല എന്നറിഞ്ഞുകൊണ്ട് പല ആളുകളെയും പോലെ ഞാനും ഇന്ന് രാത്രി ആശ്വാസത്തിന്റെ നെടുവീർപ്പ് ശ്വസിക്കുന്നുവെന്ന് ഗവർണർ ജാനറ്റ് മിൽസ് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം രണ്ടാമത്തെ വെടിവയ്പ്പ് നടന്ന സ്ഥലത്തിന് ഏകദേശം 13 കിലോമീറ്റർ മാറി തെക്ക് കിഴക്കായി ആൻഡ്രോസ്‌കോഗിൻ നദിക്ക് സമീപം വൈകുന്നേരം 7:45 നാണ് കാർഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























