Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗാസയില്‍ നിലക്കാതെ ബോംബിട്ട് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍, ഹമാസുകളെ ഉന്‍മൂലനം ചെയ്യാനുമുള്ള അവസാന തയാറെടുപ്പിൽ ഇസ്രായേല്‍, വ്യോമാക്രമണം ശക്തമാക്കിയതോടെ ഗാസയിലെ ആശയവിനിമയോപാധികള്‍ പൂര്‍ണമായും തകര്‍ന്നു, അടുത്ത ഘട്ടത്തിൽ ബങ്കറുകള്‍ തകര്‍ത്ത് ഹമാസുകളെ ഉന്‍മൂലനം ചെയ്യും...!!!

28 OCTOBER 2023 03:57 PM IST
മലയാളി വാര്‍ത്ത

സാബത്ത് കഴിയുമ്പോൾ ഗാസാ മുനമ്പ് എന്ന ഭുപ്രദേശം ഉണ്ടാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത് ഇരുട്ടിലാണ്ട് കിടക്കുന്ന ഗാസയിൽ നിലക്കാതെ ബോംബിടുകയാണ് ഇസ്രായേൽൽ പോർ വിമാനങ്ങൾ. ഗാസ ചൂരക്കൂമ്പാരമാകുമോ അതോ അവിടെ ഉയരുക ശവക്കൂനയോ. ഗാസ കൂരിരുട്ടിലായതോടെ ഇനി ഓടിയൊളിക്കാൻ പോലും ഗാസയിലെ ജനങ്ങൾക്ക് കഴിയില്ല. ഭൂപടത്തിൽനിന്ന് ഗാസ എന്ന ഭൂപ്രദേശത്തെ എന്നേക്കുമായി തുടച്ചുനീക്കാനും ഹമാസ് പോരാളികളെ ഉൻമൂലനം ചെയ്യാനുമുള്ള അവസാന തയാറാടെപ്പിലാണ് ഇസ്രായേൽ.

ഇന്റർനെറ്റും വെള്ളവും വൈദ്യുതിയും വിശ്ചേധിക്കപ്പെട്ടതോടെ ഗാസ അന്ത്യശാസം വലിക്കുകയാണ്. ഇസ്രയേൽ വ്യോമാക്രമണം ഇന്നലെ രാത്രി മുതൽ ശക്തമാക്കിയതോടെ ഗാസയിലെ ആശയവിനിമയോപാധികൾ പൂർണമായും തകർന്നിരിക്കുന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചതോടെ ഇനി ഗാസയുടെ ഭൂപ്രദേശത്ത് മനുഷ്യർ അവശേഷിക്കുമോ എന്നതേ അറിയേണ്ടതുള്ളു. ഗാസയുടെ ഭൂപ്രദേശത്തെ ചാരമാക്കി മാറ്റിയതിനുശേഷം അടുത്ത ഘട്ടമായി ബങ്കറുകൾ തകർത്ത് ഹമാസ് പോരാളികളെ ഉൻമൂലനം ചെയ്യാനാണ് ഇസ്രായേലിന്റെ അവസാനവട്ട നീക്കം.

വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇതോടെ ഗാസ അപ്പാടെ ഇരുട്ടിലായിരിക്കുന്നു. ഗതാഗതം ഏറെക്കുറെ നിശ്ചലമാണ്. റോഡുകൾ ഇസ്രായേൽ ബോംബിംഗിൽ തരിപ്പണമായതോടെ യുദ്ധ ടാങ്കറുകൾ ഒഴികെ ഒരു വാഹനവും കടന്നുകയറില്ലെന്ന സാഹചര്യമാണ്. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും അറിയിച്ചു. ഗാസിയിൽ നിന്ന് പലസ്തീൻ വംശജർ പൂർണമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നൽകിയ അന്ത്യശാസനത്തിനു പിന്നാലെയാണ് ഗാസയെ പൂർണമായി ഒറ്റപ്പെടുത്തിയിരിക്കുന്നത്.

ആശയവിനിമയം പൂർണമായി നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതോടകം ഗാസയിൽ നിന്ന് രക്ഷം ജനങ്ങൾ തെക്കൻ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ആശയവിനിമയം സാധ്യമല്ലാത്തതിനാൽ ഇസ്രയേൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ഇതു തന്നെയാണ് ഇസ്രായേൽ ലക്ഷമിടുന്നതും. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധകാര്യ ലേഖകർ ഗാസയിൽ നടക്കുന്ന വിവരങ്ങളുടെയും യുദ്ധനീക്കങ്ങളുടെയും തന്ത്രങ്ങൾ ലോകത്തൊരിടത്തും അറിയാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഇസ്രായേലിൻേത്.

മൊബൈൽ- ലാൻഡ്ലൈൻ- ഇന്റർനെറ്റ് സേവനങ്ങൾ മുനമ്പിൽ പൂർണ്ണമായും ഇല്ലാതായതോടെ ജനജീവിതം സ്തംഭനാവസ്ഥയിലാണ്. അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇസ്രയേലിനെ മു്ട്ടുകുത്തിക്കുംവരെ പോരാട്ടം തുടരുമെന്നാണ് ഹമാസ് പറയുന്നത്. ഹമാസിന്റെ സർവസന്നാഹങ്ങളും പ്രയോജനപ്പെടുത്തി ഇസ്രായേലിനെതിരെ പോരാട്ടം തുടരുകയാണെന്നും ഏതു നീക്കത്തെയും ചെറുക്കുമെന്നുമാണ് നിലപാട്. ബെഞ്ചമിൻ നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.

പോരാട്ടം ശക്തമാക്കിയതിന്റെ ഭാഗമായി ഗാസ നഗരത്തിൽ ഉടനീളം ഉഗ്രസ്‌ഫോടനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗാസയിൽ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ വച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇന്നു രാവിലെ മുതൽ ഉണ്ടായിരിക്കുന്നത് ഇന്നു മാത്രം ഗാസയിൽ മരണം രണ്ടായിരം കടന്നേക്കുമെന്നാണ് പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ നഗരത്തിൽ ഇന്നലെ രാത്രി മുതൽ വാർത്താവിനിമയ ബന്ധം നിലച്ചിരിക്കെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.

കര വഴിയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാനാനും പരമാവധി നാശമുണ്ടാക്കാനുമാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തിൽ കനത്ത വ്യോമാക്രമണം നടത്തി റോഡുകളും കെട്ടിടങ്ങളംു ഇസ്രയേൽ തക്ർത്തുകൊണ്ടിരിക്കുന്നത്. ആശുപത്രികളിൽ മൊബൈൽ, ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത് രോഗികളെ ചികിത്സിക്കുന്നതിന് ഉൾപ്പെടെ തടസം സൃഷ്ടിക്കുന്നു. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നിരിക്കുന്നു.

കൊല്ലപ്പെട്ടവരുടെ പട്ടികയിൽ 2665 പേർ കുട്ടികളാണെന്നത് ലോകത്തെ വേദനിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ 281 പേരെ ഇതേ വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാകയെ കൊലപ്പെടുത്തിയതാണ് പുതിയ സംഭവങ്ങളിലൊന്ന്.

ഹമാസും ഇസ്രായിൽ സേനയും തമ്മിൽ മൂന്ന് സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ മുതൽ ഇസ്രായേലി പീരങ്കികൾ അതിർത്തി രേഖക്ക് കുറുകെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. വടക്കൻ ഗാസയിൽ ശക്തമായ സ്ഫോടനങ്ങളും തുടരുന്നു വ്യോമസേനയുടെ പിന്തുണയിലാണ് കരയുദ്ധം ഇസ്രായേൽ കടുപ്പിച്ചിരിക്കുന്നത്.

ജനങ്ങൾ ഗുരുതര പ്രതിസന്ധിയും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നതായി യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഗാസയിലെ 16 ലക്ഷത്തോളം ആളുകൾക്ക് മാനുഷിക സഹായം അടിയന്തിരമായി ആവശ്യമായിരിക്കുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരാണ് ഏറ്റവും ദുർബലർ. ഇവിടത്തെ ജനസംഖ്യയുടെ പകുതിയോളം പ്രായപൂർത്തിയാകാത്തവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (13 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (21 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (29 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (34 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (38 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (42 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

Malayali Vartha Recommends