Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഗാസയില്‍ നിലക്കാതെ ബോംബിട്ട് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍, ഹമാസുകളെ ഉന്‍മൂലനം ചെയ്യാനുമുള്ള അവസാന തയാറെടുപ്പിൽ ഇസ്രായേല്‍, വ്യോമാക്രമണം ശക്തമാക്കിയതോടെ ഗാസയിലെ ആശയവിനിമയോപാധികള്‍ പൂര്‍ണമായും തകര്‍ന്നു, അടുത്ത ഘട്ടത്തിൽ ബങ്കറുകള്‍ തകര്‍ത്ത് ഹമാസുകളെ ഉന്‍മൂലനം ചെയ്യും...!!!

28 OCTOBER 2023 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

സാബത്ത് കഴിയുമ്പോൾ ഗാസാ മുനമ്പ് എന്ന ഭുപ്രദേശം ഉണ്ടാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത് ഇരുട്ടിലാണ്ട് കിടക്കുന്ന ഗാസയിൽ നിലക്കാതെ ബോംബിടുകയാണ് ഇസ്രായേൽൽ പോർ വിമാനങ്ങൾ. ഗാസ ചൂരക്കൂമ്പാരമാകുമോ അതോ അവിടെ ഉയരുക ശവക്കൂനയോ. ഗാസ കൂരിരുട്ടിലായതോടെ ഇനി ഓടിയൊളിക്കാൻ പോലും ഗാസയിലെ ജനങ്ങൾക്ക് കഴിയില്ല. ഭൂപടത്തിൽനിന്ന് ഗാസ എന്ന ഭൂപ്രദേശത്തെ എന്നേക്കുമായി തുടച്ചുനീക്കാനും ഹമാസ് പോരാളികളെ ഉൻമൂലനം ചെയ്യാനുമുള്ള അവസാന തയാറാടെപ്പിലാണ് ഇസ്രായേൽ.

ഇന്റർനെറ്റും വെള്ളവും വൈദ്യുതിയും വിശ്ചേധിക്കപ്പെട്ടതോടെ ഗാസ അന്ത്യശാസം വലിക്കുകയാണ്. ഇസ്രയേൽ വ്യോമാക്രമണം ഇന്നലെ രാത്രി മുതൽ ശക്തമാക്കിയതോടെ ഗാസയിലെ ആശയവിനിമയോപാധികൾ പൂർണമായും തകർന്നിരിക്കുന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചതോടെ ഇനി ഗാസയുടെ ഭൂപ്രദേശത്ത് മനുഷ്യർ അവശേഷിക്കുമോ എന്നതേ അറിയേണ്ടതുള്ളു. ഗാസയുടെ ഭൂപ്രദേശത്തെ ചാരമാക്കി മാറ്റിയതിനുശേഷം അടുത്ത ഘട്ടമായി ബങ്കറുകൾ തകർത്ത് ഹമാസ് പോരാളികളെ ഉൻമൂലനം ചെയ്യാനാണ് ഇസ്രായേലിന്റെ അവസാനവട്ട നീക്കം.

വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇതോടെ ഗാസ അപ്പാടെ ഇരുട്ടിലായിരിക്കുന്നു. ഗതാഗതം ഏറെക്കുറെ നിശ്ചലമാണ്. റോഡുകൾ ഇസ്രായേൽ ബോംബിംഗിൽ തരിപ്പണമായതോടെ യുദ്ധ ടാങ്കറുകൾ ഒഴികെ ഒരു വാഹനവും കടന്നുകയറില്ലെന്ന സാഹചര്യമാണ്. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും അറിയിച്ചു. ഗാസിയിൽ നിന്ന് പലസ്തീൻ വംശജർ പൂർണമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നൽകിയ അന്ത്യശാസനത്തിനു പിന്നാലെയാണ് ഗാസയെ പൂർണമായി ഒറ്റപ്പെടുത്തിയിരിക്കുന്നത്.

ആശയവിനിമയം പൂർണമായി നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതോടകം ഗാസയിൽ നിന്ന് രക്ഷം ജനങ്ങൾ തെക്കൻ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ആശയവിനിമയം സാധ്യമല്ലാത്തതിനാൽ ഇസ്രയേൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ഇതു തന്നെയാണ് ഇസ്രായേൽ ലക്ഷമിടുന്നതും. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധകാര്യ ലേഖകർ ഗാസയിൽ നടക്കുന്ന വിവരങ്ങളുടെയും യുദ്ധനീക്കങ്ങളുടെയും തന്ത്രങ്ങൾ ലോകത്തൊരിടത്തും അറിയാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഇസ്രായേലിൻേത്.

മൊബൈൽ- ലാൻഡ്ലൈൻ- ഇന്റർനെറ്റ് സേവനങ്ങൾ മുനമ്പിൽ പൂർണ്ണമായും ഇല്ലാതായതോടെ ജനജീവിതം സ്തംഭനാവസ്ഥയിലാണ്. അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇസ്രയേലിനെ മു്ട്ടുകുത്തിക്കുംവരെ പോരാട്ടം തുടരുമെന്നാണ് ഹമാസ് പറയുന്നത്. ഹമാസിന്റെ സർവസന്നാഹങ്ങളും പ്രയോജനപ്പെടുത്തി ഇസ്രായേലിനെതിരെ പോരാട്ടം തുടരുകയാണെന്നും ഏതു നീക്കത്തെയും ചെറുക്കുമെന്നുമാണ് നിലപാട്. ബെഞ്ചമിൻ നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.

പോരാട്ടം ശക്തമാക്കിയതിന്റെ ഭാഗമായി ഗാസ നഗരത്തിൽ ഉടനീളം ഉഗ്രസ്‌ഫോടനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗാസയിൽ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ വച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇന്നു രാവിലെ മുതൽ ഉണ്ടായിരിക്കുന്നത് ഇന്നു മാത്രം ഗാസയിൽ മരണം രണ്ടായിരം കടന്നേക്കുമെന്നാണ് പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ നഗരത്തിൽ ഇന്നലെ രാത്രി മുതൽ വാർത്താവിനിമയ ബന്ധം നിലച്ചിരിക്കെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.

കര വഴിയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാനാനും പരമാവധി നാശമുണ്ടാക്കാനുമാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തിൽ കനത്ത വ്യോമാക്രമണം നടത്തി റോഡുകളും കെട്ടിടങ്ങളംു ഇസ്രയേൽ തക്ർത്തുകൊണ്ടിരിക്കുന്നത്. ആശുപത്രികളിൽ മൊബൈൽ, ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത് രോഗികളെ ചികിത്സിക്കുന്നതിന് ഉൾപ്പെടെ തടസം സൃഷ്ടിക്കുന്നു. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നിരിക്കുന്നു.

കൊല്ലപ്പെട്ടവരുടെ പട്ടികയിൽ 2665 പേർ കുട്ടികളാണെന്നത് ലോകത്തെ വേദനിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ 281 പേരെ ഇതേ വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാകയെ കൊലപ്പെടുത്തിയതാണ് പുതിയ സംഭവങ്ങളിലൊന്ന്.

ഹമാസും ഇസ്രായിൽ സേനയും തമ്മിൽ മൂന്ന് സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ മുതൽ ഇസ്രായേലി പീരങ്കികൾ അതിർത്തി രേഖക്ക് കുറുകെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. വടക്കൻ ഗാസയിൽ ശക്തമായ സ്ഫോടനങ്ങളും തുടരുന്നു വ്യോമസേനയുടെ പിന്തുണയിലാണ് കരയുദ്ധം ഇസ്രായേൽ കടുപ്പിച്ചിരിക്കുന്നത്.

ജനങ്ങൾ ഗുരുതര പ്രതിസന്ധിയും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നതായി യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഗാസയിലെ 16 ലക്ഷത്തോളം ആളുകൾക്ക് മാനുഷിക സഹായം അടിയന്തിരമായി ആവശ്യമായിരിക്കുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരാണ് ഏറ്റവും ദുർബലർ. ഇവിടത്തെ ജനസംഖ്യയുടെ പകുതിയോളം പ്രായപൂർത്തിയാകാത്തവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 minutes ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 minutes ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (14 minutes ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (19 minutes ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (31 minutes ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (53 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (55 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (59 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (1 hour ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (1 hour ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (1 hour ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (1 hour ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (2 hours ago)

Malayali Vartha Recommends