ഷെല്ലാക്രമണത്തിനിടയിൽ ഒരു പ്രസവം.. കടുത്ത ആക്രമണങ്ങളിൽ ഏറ്റവും പ്രതിസന്ധി നേരിടുന്നത് ഗർഭിണികളാണ്.. ചുറ്റിലും വീണുകൊണ്ടേയിരിക്കുന്ന ബോംബുകൾക്കിടയിൽനിന്ന് ഭയവും വേദനയും മാത്രം കൈപ്പിടിയിലൊതുക്കി ഓടിയൊളിക്കുകയാണ് ഇവർ ..ഗര്ഭപാത്രത്തിനുള്ളിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത അവസ്ഥ ...ഗാസയിൽ നടന്ന ഒരു സംഭവത്തിന്റെ നേർക്കാഴ്ച

ഇത് കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ഗാസയിൽ നടന്ന ഒരു സംഭവത്തിന്റെ ബി ബി സി റിപ്പോർട്ടാണ് ..കണ്ണിൽ നിന്നൊരു തുള്ളി കണ്ണീരെങ്കിലും വരാതെ സാധാരണക്കാർക്ക് ഇത് കേൾക്കാനാവില്ല .. ഭീകരപ്രവർത്തനങ്ങൾ തീർച്ചയായും അടിച്ചമർത്തേണ്ടത് തന്നെ . ജൂതനായാലും പലസ്തീനിയാണെങ്കിലും അവരെല്ലാം ഈ ഭൂമിയിൽ ജന്മമെടുക്കുന്നത് ഒരു പോലെത്തന്നെ .. ഇസ്രയേലിന്റെ കടുത്ത ആക്രമണങ്ങളിൽ ഏറ്റവും പ്രതിസന്ധി നേരിടുന്നത് ഗർഭിണികളാണ്. ഇസ്രയേലിന്റെ കടുത്ത വ്യോമാക്രമണങ്ങളിൽ മറ്റുള്ളവരെപ്പോലെ തന്നെ സകലതും നഷ്ടപ്പെടുന്ന ഇവർ ചുറ്റിലും വീണുകൊണ്ടേയിരിക്കുന്ന ബോംബുകൾക്കിടയിൽനിന്ന് ഭയവും വേദനയും മാത്രം കൈപ്പിടിയിലൊതുക്കി ഓടിയൊളിക്കുകയാണ്. കുഞ്ഞിന് നല്ല പോഷണം ലഭിക്കേണ്ട, അമ്മമാർക്ക് പരിചരണം ലഭിക്കേണ്ട ഈ ഗർഭകാലത്ത് ജീവൻ നിലനിർത്തുകയെന്നത് മാത്രമാണ് അവരുടെ പ്രാഥമിക ആവശ്യം. കുഞ്ഞുങ്ങൾ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് അമ്മയുടെ ഗര്ഭപാത്രത്തിലാണെന്നു പറയും , ഇവിടെ പക്ഷെ അതും ഉറപ്പ് പറയാനാകില്ല.. കടുത്ത ഷെല്ലാക്രമണത്തിനിടയിലും അപായ സൈറണുകൾക്കിടയിലും വയറിനുള്ളിൽ കിടക്കുന്ന കുഞ്ഞുങ്ങളുടെ ഞെട്ടൽ അനുഭവിക്കുന്ന അമ്മമാരുടെ വേദന പറഞ്ഞറിയിക്കാനാകില്ല
പത്തു മാസം ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുമ്പോൾ എല്ലാ അമ്മമാരുടെയും ചിന്ത ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കയ്യിൽ കിട്ടണമെന്ന് മാത്രമാകും .. അങ്ങനെതന്നെ ആയിരുന്നു ജുമാന ഇമാദ്ന്റെ സ്വപ്നവും
ഒരു മാസം മുമ്പ് ഗസ്സയിൽ താമസിക്കുന്ന ജുമാന ഇമാദ് ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നു. ഗർഭിണിയായ വയറിന്റെ ചിത്രങ്ങൾ അവൾ സന്തോഷത്തോടെ സുഹൃത്തുക്കൾക്ക് പങ്കുവെക്കുമായിരുന്നു, വീട്ടിലേയ്ക്ക് വരുന്ന കുഞ്ഞു മാലാഖയെ സ്വീകരിക്കാൻ ആ കുടുംബം കാത്തിരിക്കുകയായിരുന്നു.
തനിക്ക് ഒരു പെൺകുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന് അവൾക്കറിയാമായിരുന്നു, അവളുടെ ഭർത്താവ് വളരെ സ്നേഹത്തോടെ ആവേശത്തോടെ തന്റെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരുന്നു . പ്രസവ തീയ്യതി അടുത്തതോടെ അവർ ആശുപത്രി ബാഗ് പായ്ക്ക് ചെയ്തു, നാല് വയസ്സുള്ള മൂത്ത മകൾ മകൾ ടുലിൻ തന്റെ അനിയത്തി കുട്ടിയെ കാണാൻ തിടുക്കം കൂട്ടി..പക്ഷെ എല്ലാം മാറി മറഞ്ഞത് പെട്ടെന്നായിരുന്നു
ഒക്‌ടോബർ 7 ന് നടത്തിയ ആക്രമണത്തിൽ ഹമാസ് ഇസ്രായേലിൽ 1400-ലധികം ആളുകളെ കൊല്ലുകയും 200-ലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം 7,000 പേർ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു . ഇപ്പോൾ കരയുദ്ധം തുടങ്ങി .മണിക്കൂറിൽ 50 തിലധികം മിസൈലുകൾ ചീറിപ്പായുന്നു.. കാതടപ്പിക്കുന്ന അപായ സൈറണുകളാണ് ചുറ്റിനും
25 കാരിയായ ഫ്രീലാൻസ് ജേണലിസ്റ്റ് ആയ ജുമാന ഇമാദ് വടക്കുള്ള തന്റെ വീട് വിടാനുള്ള ഇസ്രായേലി ഉത്തരവുകൾ പാലിച്ചിരുന്നു . ഇസ്രായേൽ ആക്രമണം ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം അവൾ ഗാസ സിറ്റി വിട്ട് തെക്കോട്ട് നീങ്ങിയിരുന്നു . പേടിച്ച് ഒമ്പത് മാസം ഗർഭിണിയായ ജുമാന മകളെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. മകൾക്കായി ഒരു കഷണം വസ്ത്രവും ഒരു പെട്ടി പാലും ഒരു ചെറിയ ബാഗും മാത്രമാണ് അവൾ എടുത്തത്.
“സാഹചര്യം കഠിനമായിരുന്നു,” അവൾ ഒരു ശബ്ദ സന്ദേശത്തിൽ വിശദീകരിച്ചു. രാത്രി ഞങ്ങൾ ഉറങ്ങിയില്ല. തുടർച്ചയായ ഷെല്ലാക്രമണം ഉണ്ടായിരുന്നു, താമസിച്ചിരുന്ന സ്ഥലം സുരക്ഷിതമല്ലായിരുന്നതിനാൽ നിറവയറോടെ ഞങ്ങൾക്ക് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടിവന്നു. എന്നെപ്പോലുള്ള ഗർഭിണികൾ വേറെയുമുണ്ട് , യുദ്ധം കാരണം ഞങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പോലും പുറത്തുപോകാൻ കഴിയില്ല, പേടികാരണം മുറിയിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ
അത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള ഭയത്തിനും ഉത്കണ്ഠയ്ക്കും പുറമേ, വൈദ്യുതി മുടക്കം, ഇന്റർനെറ്റ് തടസ്സങ്ങൾ, ജലക്ഷാമം എന്നിവയും ജുമാനയെ തളർത്തി .. ഒക്ടോബർ 13 വെള്ളിയാഴ്ച ജുമാനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു.
ഗാസ സിറ്റിയിലെ വലിയ ആശുപത്രിയായ അൽ-ഷിഫ ഹോസ്പിറ്റലിലേക്ക് പോകാൻ ആണ് ആദ്യം പദ്ധതിയിട്ടിരുന്നത് , പക്ഷേ അത്രയും ദൂരമെത്തുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ തുടർന്ന് പകരം, ഗാസ മുനമ്പിന്റെ നടുവിലുള്ള ഒരു ചെറിയ ആശുപത്രിയായ നുസെറാത്തിലെ അൽ-അവ്ദ ആശുപത്രിയിലേക്കാണ് ജുമാന പോയത്.
അവിടെയെത്താൻ പോലും ബുദ്ധിമുട്ടായിരുന്നു.. പ്രസവ വേദനയിലും ആശുപത്രിയിലെത്തിക്കാൻ ടാക്സിയോ ആംബുലൻസോ കിട്ടിയില്ല . ആംബുലൻസുകൾക്കൊന്നും ഒരു സ്ത്രീക്ക് പ്രസവിക്കാൻ ഉള്ള അത്ര സമയം ചെലവഴിക്കാൻ സമയമില്ല.. ഷെല്ലാക്രമണത്തിൽ മരണ തുല്യരായ ആളുകളെ ആശുപത്രിയിലേക്കെത്തിക്കാൻ കുതിക്കുകയാണ് ഓരോ ആംബുലൻസുകളും .. ഒടുവിൽ ഒരു ടാക്സിയിൽ ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും ആശുപത്രിക്ക് അടുത്തുള്ള ഒരു വീട്ടിൽ തീവ്രമായ ഷെല്ലാക്രമണം ഉണ്ടായി.. കാതടപ്പിക്കുന്ന ശബ്ദം കേട്ടതോടെ ആശുപത്രി തകർന്നു എന്ന് തന്നെ ഉറപ്പിച്ചു .. എല്ലാ ദിശകളിൽ നിന്നും കൂട്ട നിലവിളി.. അപ്പോൾ ജുമാന ചിന്തിച്ചത് വീട്ടിൽ ഉള്ള മൂത്ത മകളെ കുറിച്ച് മാത്രമായിരുന്നു എന്ന് ജുമാന ബി ബി സി യോട് പറഞ്ഞു ..
കഠിനമായ പ്രസവ വേദനയിലും തന്നെ നോക്കാൻ ഡോക്ടർക്കോ നഴ്സിനോ ഒന്നും എത്താനാകാത്ത അവസ്ഥ .. ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രിയിൽ ചുറ്റും കിടക്കുന്ന പലരും മരിച്ചുപോകുമ്പോൾ തന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത് എന്ന് ജുമാന പറയുന്നു "
മണിക്കൂറുകൾക്ക് ശേഷം അന്ന് വൈകുന്നേരം താൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ തനിക്ക് ഉണ്ടായ ഞെട്ടൽ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ എന്നായിരുന്നുവത്രെ .."അവളുടെ കരച്ചിൽ ഞങ്ങൾ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് അർത്ഥമാക്കുന്നത്," എന്ന് ആ 'അമ്മ തേങ്ങലോടെ ഓർക്കുന്നു.
കുഞ്ഞിന് താലിയ എന്ന് പേരിടാൻ തീരുമാനിച്ചു. flourishing അല്ലെങ്കിൽ തഴച്ചു വളരുക എന്നാണു താലിയ എന്ന വാക്കിനർത്ഥം
പ്രസവം കഴിഞ്ഞയുടനെ ജുമാനയ്ക്ക് കിടക്ക ലഭ്യമായിരുന്നില്ല. വേദനയിലും അമിതമായ രക്തസ്രാവത്തിലും കിടക്കുന്ന അവൾക്ക് വളരെ പാടുപെട്ട് ഒരു കിടക്ക കണ്ടെത്തി ഒരു ചെറിയ മുറിയിലേക്ക് ഞെരുക്കുന്നതുവരെ അവൾക്ക് കാത്തിരിക്കേണ്ടി വന്നു.പക്ഷെ ധാരാളം സ്ത്രീകൾ അപ്പോഴും ആശുപത്രി ഇടനാഴിയിലെ കട്ടിലിലും തറയിലും കിടന്നിരുന്നു
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) കണക്കനുസരിച്ച് ഗാസയിൽ ഏകദേശം 50,000 ഗർഭിണികളുണ്ട്, അവരിൽ 5,500 പേർ അടുത്ത 30 ദിവസത്തിനുള്ളിൽ പ്രസവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആശുപത്രികൾ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും മരുന്നുകളും അടിസ്ഥാന സാധനങ്ങളും തീർന്നുപോകുകയാണെന്നും അതിൽ പറയുന്നു.
പ്രസവിച്ചതിന്റെ പിറ്റേന്ന്, വെള്ള പുതപ്പിൽ പൊതിഞ്ഞ് കുടുംബത്തോടൊപ്പം ചേരാൻ ആശുപത്രി വിട്ടെങ്കിലും അതൊരു ജീവന്മരണ പരീക്ഷണമായിരുന്നുവെന്ന് അവൾ പറയുന്നു. ഇത്രയും കാലം തന്റെ ഗര്ഭപാത്രത്തിനുള്ളിൽ സുരക്ഷിയായിരുന്ന കുഞ്ഞു താലിയയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന ഭയം അവളെ വേട്ടയാടി ..
"വൈദ്യുതി പ്രശ്നം കാരണം ലിഫിറ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല . അതിനാൽ, ആശുപത്രിയുടെ നാലാം നിലയിലുള്ള ജുമാന, പ്രസവശേഷം വേദനയോടെ, നവജാതശിശുവിനെ കൈകളിൽ പിടിച്ച്, അത്രയും പടികൾ ഇറങ്ങി നടക്കേണ്ടി വന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, അടുത്ത പ്രശ്നം ...അവൾ താമസിക്കുന്ന സ്ഥലത്തേക്ക് വാഹനം കിട്ടാനില്ല ..ഒരു മണിക്കൂർ കാത്തുനിന്നിട്ടും ഒരു ടാക്‌സി ഡ്രൈവർമാരാരും ഷെല്ലാക്രമണത്തിനിടയിൽ വണ്ടിയെടുക്കാൻ സമ്മതിച്ചില്ല
ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിലാണ് പ്രസവം നടന്നതെന്ന് ജുമാന പറയുന്നു. "ഞാൻ മാനസികമായി തളർന്നിരിക്കുന്നു. ഇനി ഒന്നും ചെയ്യാനുള്ള ആഗ്രഹം എനിക്കില്ല," അവൾ സമ്മതിക്കുന്നു.
എന്നാൽ ബേബി ടാലിയ നന്നായി ചെയ്യുന്നുണ്ടെന്ന് അവൾ പറയുന്നു: "അവൾ വളരെ സുന്ദരിയാണെന്നും അവളുടെ അച്ഛന്റെ ഛായ ആണെന്നും
ഇത് യുദ്ധമല്ലായിരുന്നുവെങ്കിൽ, ജനിച്ച് ഒരാഴ്ച കഴിഞ്ഞ് അഖീഖ എന്ന ഒരു പരമ്പരാഗത ഇസ്ലാമിക ആഘോഷം നടത്തുമായിരുന്നു,എന്നും ജുമാന വേദനയോടെ പറഞ്ഞു. .
തന്റെ കുടുംബത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് തനിക്കറിയില്ലെന്നും എന്നാൽ അവളുടെ ജനനത്തിനു ദൈവത്തിനോട് നന്ദിയുണ്ടെന്നും അവൾ പറയുന്നു: "യുദ്ധത്തിന്റെയും മരണത്തിന്റെയും ഈ ജീവിതത്തിൽ അവൾ എന്റെ പ്രതീക്ഷയാണ്." ഏത് നിമിഷവും എത്തുന്ന മരണത്തെ പ്രതീക്ഷിക്കുന്നതിനൊപ്പം കുഞ്ഞ് പുറത്തുവരുന്ന ദിവസത്തെക്കൂടി ഗാസയിലെ ഗർഭിണികൾ ഭീതിയോടെയാണ് കാണുന്നത്. ഏത് നിലയിൽ തന്റെ കുഞ്ഞിന് ജന്മം നൽകേണ്ടിവരുമെന്ന് അവർക്ക് ഒരു നിശ്ചയവുമില്ല. വൈദ്യസഹായം ലഭിക്കാൻ അരികിൽ ഡോക്ടർമാരില്ല. ചിലർക്ക് കുടുംബം പോലുമില്ല. അതെ , ഈ സാഹചര്യത്തിൽ വളരുന്ന കുഞ്ഞുങ്ങൾ ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ചങ്കുറപ്പ് ഉള്ളവർ ആകുമെന്നും ഉറപ്പാണ് ..
https://www.facebook.com/Malayalivartha

























