Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹമാസ് വ്യോമസേനയുടെ തലതകര്‍ത്ത് ഇസ്രയേല്‍;വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ തീര്‍ത്തു,തലകളും താവളങ്ങളും തകര്‍ത്ത് ഇരച്ചുകയറി ജൂതപ്പട,ഹമാസ് നേതാക്കളെ തേടിപ്പിടിച്ച് വേട്ടയാടുന്നു,ഇറാന്റെ കണക്ക് കൂട്ടലുകളെല്ലാം പിഴച്ചു

28 OCTOBER 2023 06:21 PM IST
മലയാളി വാര്‍ത്ത

ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ ഇസ്രായേല്‍ വധിച്ചു. ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തിന്റെ കമാന്‍ഡന്‍ഡ് ആയിരുന്നു അസെം അബുവെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഹമാസിന്റെ ഡ്രോണ്‍, പാരാഗ്ലൈഡ്, ആളില്ലാ ആക്രമണ വിമാനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള നേതാവാണ് അബു റക്കാബ. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിലെ ഗൂഢാലോചനയിലും പദ്ധതി നടപ്പിലാക്കുന്നതിനും പ്രധാന പങ്കുള്ള നേതാവാണ് ഇയാള്‍. ഇസ്രായേല്‍ സൈന്യത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലും ഈ ഭീകരനേതാവിന് പങ്കുണ്ട്. ഐഡിഎഫ് എക്‌സില്‍ കുറിച്ചു.

നേതാക്കന്മാരുടെ തലതകര്‍ത്ത് ഹമാസിനെ പ്രതിരോധത്തിലാക്കുകയാണ് ഇസ്രയേല്‍ സേനയുടെ ലക്ഷ്യം. അതിന് വേണ്ടി ഹമാസിന്റെ നേതാക്കന്മാരെ തേടിപ്പിടിച്ച് വകവരുത്തുകയാണ്. വ്യോമാക്രമണം നടത്തുന്നതില്‍ മിടുക്കനായിരുന്നു അബുറക്കാബ. ഇയേളുടെ നേതൃത്വത്തില്‍ നിരവധി ഭീകരരാണ് വ്യോമാക്രമണത്തില്‍ പരിശീലനം നേടിക്കൊണ്ടിരുന്നത്. സുരക്ഷാ വേലികള്‍ തകര്‍ത്ത് നുഴഞ്ഞുകയറി ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ആകാശമാര്‍ഗം കരുതല്‍ ഒരുക്കിയത് അബുറക്കാബ ആയിരുന്നു. ഹമാസ് ആക്രമണം നടത്തുമ്പോള്‍ അഞ്ചുമിനിറ്റില്‍ ആയിരക്കണക്കിന് വ്യോമാക്രമണമാണ് അബുറക്കാബയും കൂട്ടരും നടത്തിയത്. ഇത് ഇസ്രയേലിനെ പ്രതിരോധത്തിലാക്കിയിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇസ്രയേല്‍ സൈന്യം ഉന്നംവെച്ചതും ഹമാസിന്റെ വ്യോമാക്രമണം നടത്തുന്ന തലകള്‍ തകര്‍ക്കാനായിരുന്നു.

ഹമാസിന്റെ നേതാക്കലെ തേടിപ്പിടിച്ച് തീര്‍ക്കാനാണ് നെതന്യാഹു സേനയ്ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. തലകള്‍ വീഴുമ്പോള്‍ അണികള്‍ ഭയപ്പെട്ട് തുടങ്ങും. പതറി നില്‍ക്കുമ്പോള്‍ വേണം അടിതുടങ്ങാനെന്നും നിര്‍ദ്ദേശം. ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയിരിക്കുന്നതും പല തലകളും വീണ് ഹമാസ് പ്രതിരോധത്തിലായതിന് പിന്നെലയാണ്. അമേരിക്കയുടെ നിര്‍ദ്ദേശമായിരുന്നു കരയുദ്ധത്തിന് സമയമായിട്ടില്ലെന്ന്. ഇതോടെ കരയുദ്ധം വൈകിപ്പിക്കുകായിരുന്നു. ഇപ്പോള്‍ ശക്തമായ കരയുദ്ധമാണ് തുടങ്ങിയിരിക്കുന്നത്. നേതാക്കളെ വേട്ടയാടി തുടങ്ങി ഇസ്രേയല്‍. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് നേതാക്കളെ കഴിഞ്ഞദിവസം വകവരുത്തിയിരുന്നു. വ്യോമസേന നടത്തിയ ആക്രമണത്തിലാണ് സംഘടനയിലെ പ്രധാനികള്‍ കൊല്ലപ്പെട്ടത്.

ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്രൂപ്പായ ദറാജ് തഫ ബറ്റാലിയനിലെ കമാന്‍ഡര്‍ അടക്കമുള്ളവരെയാണ് ഇസ്രായേല്‍ വധിച്ചിരിക്കുന്നത്.
ദറാജ് തഫ ബറ്റാലിയന്‍ കമാന്‍ഡര്‍ റിഫാത്ത് അബ്ബാസ്, സഹ കമാന്‍ഡര്‍ ഇബ്രാഹിം ജദ്ബ, കോംബാറ്റ് സപ്പോര്‍ട്ട് കമാന്‍ഡര്‍ തരേഖ് മാറൂഫ് എന്നിവരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒക്ടോബറില്‍ ഇസ്രായേലിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിലെ തന്നെ ഏറ്റവും സുപ്രധാന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും സേന എക്‌സിലൂടെ അറിയിച്ചു. ഹമാസ് ഇന്റലിജന്‍സ് സഹമേധാവി ഷാദി ബറൂദിനെ ഇസ്രായേല്‍ വധിച്ചിരുന്നു. ഉത്തര ഗാസയിലും ലെബനന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ആയിരക്കണക്കിന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും താവളങ്ങള്‍ ഈ ആക്രമണങ്ങളില്‍ തകര്‍ന്നു. തങ്ങളുടെ മുന്‍ നിര കമാന്‍ഡര്‍മാരില്‍ പലരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഹിസ്ബുള്ള സ്ഥിരീകരിച്ചു.

വെസ്റ്റ് ബാങ്കിലെ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്രയേല്‍ തടവറയില്‍ മരിച്ചിരുന്നു. പലസ്തീനിലെ തുബാസ് സ്വദേശിയായ ഉമര്‍ രാഗ്മയാണ് മരിച്ചത്. ഒക്ടോബര്‍ 9 ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ ഉമറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. ഇതോടെ രാഗ്മയുടെ ജന്മനഗരമായ തൂബാസില്‍ വന്‍ പ്രതിഷേധ റാലിയുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇസ്രയേല്‍ സേന ഹമാസ് തലവന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നുണ്ട്. ഹമാസിന്റെ മുതിര്‍ന്ന മഹ്മൂദ് അല്‍സഹറിന്റെ വീട് തകര്‍ത്തിരുന്നു. ഗാസയിലെ ഹമാസിന്റെ കമാന്‍ഡോ യൂണിറ്റ് ബോംബിട്ട് തകര്‍ത്തിരുന്നു. തലകളും താവളങ്ങളും തകര്‍ത്ത് ഹമാസിനെ പ്രതിരോധത്തിലാക്കിയതിന് ശേഷമാണ് ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ തുരങ്കങ്ങളാണ് ഹമാസിന് അഭയകേന്ദ്രം. തുരങ്കങ്ങള്‍ തകര്‍ക്കാന്‍ യഹലോം യൂണിറ്റിനെ ഇറക്കിയിട്ടുണ്ട് ഇസ്രയേല്‍.

ഇസ്രയേല്‍ കരയുദ്ധം കടുപ്പിച്ചതോടെ രോഷത്തില്‍ ഇറാന്‍ ഭരണകൂടം. ഹമാസിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തീക്കളിയെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്കയ്ക് നേരെയും ഇറാന്‍ രംഗത്ത്. ഈ തീക്കളിയില്‍ നിന്ന് യുഎസിന് മോചനം ഉണ്ടാകില്ലെന്ന്'' വ്യാഴാഴ്ച യുഎന്നില്‍ ഇറാന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹൈന്‍ പറഞ്ഞു. ഇതിന് വാക്കിലൂെടയല്ല പ്രവര്‍ത്തിയിലൂടെയാണ് അമേരിക്ക മറുപടി കൊടുത്തത്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈന്യത്തെ അയച്ചു. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി യുഎസ് കൂടുതല്‍ സേനയെ മേഖലയിലേക്ക് അയച്ചത്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവും ഹിസ്ബുല്ല, സിറിയന്‍ സൈന്യം എന്നിവയുമായുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. സിറിയന്‍ സൈനിക കേന്ദ്രങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും യുഎസ് മേഖലയിലേക്ക് അയയ്ക്കുന്നുണ്ട്. വ്യാഴാഴ്ചമാത്രം മധ്യപൂര്‍വേഷ്യയിലേക്ക് 900ല്‍ അധികം യുഎസ് സൈനികരാണ് എത്തിയത്. അതേസമയം, ഇറാനുമായി യുദ്ധമുണ്ടാകുമോ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ''യുദ്ധം വ്യാപിപ്പിക്കുന്നതിനോട് താല്‍പര്യമില്ലെന്ന'' മറുപടിയാണ് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends