പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം... ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ....പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം...

പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സർക്കാരിന് പലസ്തീൻ നയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാർ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീൻ അനുകൂല പരിപാടിയിൽ ഹമാസ് വക്താവ് പങ്കെടുത്തത് ആയുധമാക്കുകയാണ് ബിജെപി. കേരള സർക്കാർ രാജ്യവിരുദ്ധർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചു. ദില്ലിയിൽ ഇന്ന് പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഎം ഇന്ന് ധർണ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും തമ്മിൽ ഫോണിൽ സംസാരിച്ചു.
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ തുടർന്ന് ഉരുത്തിരിഞ്ഞ പുതിയ ലോകസാഹചര്യത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പ് പുറത്തിറക്കി.അടിയന്തര സാഹചര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഇരുരാഷ്‌ട്രങ്ങളും പരസ്പരം പങ്കുവെച്ചു. വിഷയത്തെ കുറിച്ച് കുടുതൽ പഠിക്കാനായി തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെയും മികച്ച മടപടികളെ കുറിച്ചും തുടർന്നും പങ്കുവെക്കാനും ഇരുവരും സമ്മതിച്ചു.അതേസമയം, ഹമാസിനെതിരായ ഇസ്രയേലിന്റെ സൈനിക ആക്രമണത്തെ തുര്‍ക്കിയും ശക്തമായി അപലപിച്ചു.ഇസ്രയേലി, പലസ്തീന്‍ സേനകള്‍ തമ്മില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ പ്രസ്താവനയ്ക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ രംഗത്തെത്തി.
തുര്‍ക്കിയുമായുള്ളനയതന്ത്രബന്ധം പുനഃപരിശോധിക്കേണ്ടി വരുമെന്നായിരുന്നു ഇസ്രായേലിന്റെ മറുപടി. തുര്‍ക്കിയിലെ ഇസ്രായേലി നയതന്ത്രജ്ഞരോട് ഇസ്രായേലിലേക്ക് മടങ്ങാന്‍ അദ്ദേഹം ഉത്തരവിട്ടു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇസ്രായേല്‍ പൗരന്മാരോട് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ തുര്‍ക്കിയില്‍ നിന്നുള്ള നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചിരുന്നു.നേരത്തെ ഗാസയിൽ കര വഴിയുള്ള ആക്രമണം ഇസ്രയേൽ സൈന്യം കടുപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിൽ ഒരു പുരോഗതിയും കൈവരിക്കാനാകാത്തതിനെത്തുടർന്ന് വ്യാഴാഴ്‌ച രാത്രി ഇസ്രയേൽ യുദ്ധ കാബിനറ്റ് ഗാസയിൽ തങ്ങളുടെ കര ആക്രമണം വിപുലീകരിക്കാനുള്ള തീരുമാനമെടുത്തതായി രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥർ ആക്‌സിയോസിനോട് പറഞ്ഞു.ഹമാസ് കുഴിച്ച തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിരന്തരം ആക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ സൈനിക വക്താവ് ഹഗാരി പറഞ്ഞു.ഗാസയുടെ വടക്കൻ ഭാഗത്ത് ഇസ്രയേൽ കര ആക്രമണം വ്യാപകമാക്കിയതിനാൽ പലസ്‌തീനികളോട് തെക്കൻ ഗാസയിലേക്ക് നീങ്ങാനുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു.
ഗാസയുടെ വടക്കുകിഴക്കൻ പട്ടണമായ ബെയ്ത് ഹനൂനിലും അൽ-ബുറൈജിന്റെ മധ്യമേഖലയിലും തങ്ങളുടെ പോരാളികൾ ഇസ്രയേൽ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു."ഇസ്രായേലിന്റെ ആക്രമണത്തെ പൂർണ്ണ ശക്തിയോടെ നേരിടാനും അവരുടെ നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്താനും അൽ-ഖസ്സാം ബ്രിഗേഡുകളും എല്ലാ പലസ്‌തീൻ പ്രതിരോധ സേനകളും പൂർണ്ണമായും സജ്ജമാണ്" ഹമാസ് പുറത്തുവിട്ട പ്രസ്‌താവനയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.ഇസ്രായേലിന്റെ ഗ്രൗണ്ട് ഓപ്പറേഷൻസ് കാരണം എല്ലാ ആശയവിനിമയ, ഇന്റർനെറ്റ് സേവനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടുവെന്ന് പലസ്‌തീൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ പാൽടെൽ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha

























