Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഗാസ വളഞ്ഞ് സൈന്യം ഇന്ന് അറ്റകൈ പ്രയോഗം കൂട്ടപ്പാലായനം തുടങ്ങി ഭയാനകം ഭീകരം

30 OCTOBER 2023 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍


ഒരടിപോലും പിന്നോട്ടില്ലെന്നും ഹമാസിനെ ദിവസങ്ങള്‍ക്കുള്ളില്‍ ചാരമാക്കുമെന്നും ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യപിച്ചിരിക്കുന്നു.
ഇസ്രായേല്‍ ജയിലില്‍ അടച്ചിരിക്കുന്ന ഒരു ഹമാസ് പോരാളിയെയും മോചിപ്പിക്കില്ലെന്നും ഇതേ സമയം ഹമാസ് ബന്ദിയാക്കിയ ഇസ്രായേല്‍ പൗരന്‍മാരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗാസ മുനമ്പ് ഭൂമുഖത്ത് അവശേഷിക്കില്ലെന്നുമാണ് നെതന്യാഹുവിന്റെ അന്ത്യാശാസനം.
ഇന്നു മുതല്‍ ഗാസയില്‍ ബോംബിംഗ് കടുപ്പിക്കുമെന്നും ഗാസയില്‍ പാര്‍ക്കുന്ന എല്ലാവരും പ്രദേശം വിട്ടൊഴിയണമെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.ഗാസയ്ക്കു നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ച കരയാക്രമണം ഇസ്രയേല്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരിക്കുന്നു.
യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗാസ മുനമ്പില്‍ താമസിക്കുന്ന പാലസ്തീന്‍ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് തെക്കുവശത്തേക്ക് ഒഴിഞ്ഞു പോകണമെന്നാണ് അന്ത്യശാസനം വന്നിരിക്കുന്നത്. എന്നാല്‍ അഭയം തേടാന്‍ ഒരിടവും സുരക്ഷിതമല്ലാത്തവിധം ഇസ്രായേല്‍ ബോംബിംഗും വ്യോമാക്രണവും തുടരുകയാണ്.        
അതിശക്തമായ ബോംബിംഗിലൂടെ ഗാസയെ ചുട്ടുകരിക്കാനുള്ള നടപടിയിലേക്ക് ഇസ്രായേല്‍ സൈന്യം കടന്നിരിക്കെ ലോകം വീണ്ടും ആശങ്കയുടെ മുള്‍മുനയിലേക്ക് കടക്കുകയാണ്. യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍ മരണ സംഖ്യ ഒന്‍പതിനായിരത്തിലേക്ക് കടന്നിരിക്കുന്നു. പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കവിഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം മൂവായിരം പിന്നിടുന്നു. ആയിരത്തിയഞ്ഞൂറിനടുത്ത് ആളുകളെ കാണാനില്ല.
ഗാസ മുനമ്പിലും നഗരത്തിലും താമസിക്കുന്നവര്‍ രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് മാറണമെന്ന് തങ്ങള്‍ തുടരെ ആഹ്വാനം ചെയ്യുന്നുണ്ടെന്നും സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്നും ഇസ്രായേല്‍ സൈന്യം ആവര്‍ത്തിക്കുന്നു. പതിനായിരക്കണക്കിന് പാലസ്തീന്‍ അഭയാര്‍ഥികളെക്കൊണ്ട് തെക്കന്‍ ഗാസ നിറഞ്ഞിരിക്കെ ഇനി അഭയം തേടാന്‍ എവിടെ ഇടം എന്നതാണ് ചോദ്യം. കുടിക്കാനും കുളിക്കാനും തുള്ളി വെള്ളമില്ലാതെ കഴിയുന്ന പലസ്തീന്‍ സ്ത്രീകള്‍ പാത്രം കഴുകാന്‍ കടല്‍വെള്ളം ശേഖരിക്കുന്ന സാഹചര്യമാണുള്ളത്. കുട്ടികള്‍ക്ക് കുളിക്കാനുള്ള വെള്ളവുമില്ല.        
വരും മണിക്കൂറുകളില്‍ ഹമാസ് ഭീകരര്‍ക്കെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തിമേഖലയില്‍ ഉടനീളം കരസേനയുടെ സാന്നിധ്യം ഇസ്രായേല്‍ ശക്തമാക്കിയതിന് പിന്നാലെ തങ്ങളുടെ പോരാളികളും ശക്തമായി തിരിച്ചടിക്കുമെന്ന് ഹമാസ് പ്രസ്താവനയിറിക്കി. ഏറ്റവും നൂതനമായ ആയുധങ്ങളും ബോംബുകളും ഇസ്ലാമിക ശക്തികള്‍ ഹമാസിന് നല്‍കിയിട്ടുണ്ടെന്നും അറ്റകൈ പ്രയോഗത്തിന് മടക്കില്ലെന്നുമാണ് ഹമാസുകളുടെ നിലപാട്.
ഇസ്രായേലിന്റെ രണ്ട് യുദ്ധ ടാങ്കറുകള്‍ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രായേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെ ഗാസയില്‍ സൈനികരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയിയത് യുദ്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഖുദ്‌സ് ഹോസ്പിറ്റലിനു സമീപം ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു.        
യുദ്ധത്തില്‍ പരിക്കേറ്റ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രിയില്‍ അരലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായും കഴിയുന്നുണ്ട്. ആശുപത്രിയുെട അടിയില്‍ ഭൂഗര്‍ഭത്തിലായി ഹമാസിന്റെ രഹസ്യകേന്ദ്രം ഉണ്ടെന്ന് ഇസ്രയേല്‍ സംശയിക്കുന്നതിനലാണ് ഇവിടെ കേന്ദ്രീകരിച്ചുള്ള ആക്രമണം. അനേകര്‍ അഭയംതേടിയിരിക്കുന്ന ഈ ആശുപത്രിയില്‍ ഒട്ടേറെ രോഗികളുമുണ്ട്. ആശുപത്രിക്ക് 50 മീറ്റര്‍ അടുത്തായി വ്യോമാക്രമണമുണ്ടായി.
ഒരേ സമയം ശത്രുവിനെ താഴെനിന്നും മുകളില്‍ നിന്നും നേരിടും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്നു നടത്തിയിരിക്കുന്ന പ്രഖ്യാപനം. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടില്‍ നിന്ന് ഇസ്രയേല്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികള്‍ക്ക് തുടക്കം കുറിച്ചതായി നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ വിശദീകരണം. സാബത്ത് ദിനത്തില്‍ യാത്രപോയ സിവിലിയന്‍മാരെയും വീടുകളില്‍ കഴിഞ്ഞിരുന്ന വൃദ്ധരെയുമാണ് ഹമാസ് മിന്നലാക്രമണ ദിവസം ബന്ദികളാക്കിയത്.          
ബന്ദികളെ മോചിപ്പിക്കാന്‍ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ആശങ്ക അവരുടെ ഉറ്റവര്‍ക്കുണ്ട്. അതേ സമയം ബോംബിംഗ്  കടുപ്പിച്ചാല്‍ ഹമാസ് ബന്ദികളുടെ മോചനത്തിന് നിര്‍ബന്ധിതരാകുമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
ഇസ്രയേല്‍ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടുനല്‍കാമെന്ന് ഹമാസ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്നലെ രാത്രി മുതല്‍ കിഴക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ശക്തമായ ബോംബിംഗ് നടക്കുകയാണ്.               

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (26 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (36 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (46 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (48 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (59 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (4 hours ago)

Malayali Vartha Recommends