ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകില്ല... ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഇസ്രായേൽ...ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാന്റേതാണ് പരാമർശം...ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യം....

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും, അത് അത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനാണ് ഇസ്രായേൽ സേന മറുപടി നൽകുന്നതെന്നും നെതന്യാഹു വിദേശ മാധ്യമങ്ങളോട് വ്യക്തമാക്കി.ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഇസ്രായേൽ. ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാന്റേതാണ് പരാമർശം. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.”ഹമാസ് എന്നാൽ മോഡേൺ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്.
സംഘർഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളിൽ ഇല്ല. അവർ ഒരിക്കലും ആശയവിനിമയത്തിലോ ചർച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന ‘അന്തിമ പരിഹാരം’ മാത്രമാണ്. നിങ്ങളെ ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഹമാസാണ് ഗാസയുടെ ഭരണാധികാരികൾ, നിങ്ങളല്ല.” ഗിലാദ് എർദാൻ പറഞ്ഞു.നാസിസം ഉയർന്നുവന്നപ്പോൾ കാണിച്ച അതേ നിശബ്ദതയാണ് ഇപ്പോൾ ലോകം പാലിക്കുന്നത്.കഴിഞ്ഞ 16 വർഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ൽ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്പോൾ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എർദാൻ ഓർമ്മിപ്പിച്ചു.”കഴിഞ്ഞ 16 വർഷം ഗാസ ഭരിച്ചവരാണ് ‘ഹമാസ് നാസികൾ’.
പാലസ്തീനികളെ ചൂഷണം ചെയ്തും എതിർക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വർഷം അവർ ഗാസയിൽ തുടർന്നു. 2007ൽ ഗാസ കൈയടക്കുമ്പോൾ നൂറുകണക്കിന് പാലസ്തീനികളെ വകവരുത്തിയായിരുന്നു ഹമാസ് അധികാരത്തിലേറിയത്. സ്‌കൂളിന് സമീപം മിസൈൽ ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്ക് താഴെ ബങ്കറുകളിൽ ഒളിച്ചും ഓരോ പാലസ്തീനിയെയും മനുഷ്യകവചമായി ഉപയോഗിച്ച് അവർ മുന്നേറി. ഞങ്ങൾ ഏതുതരത്തിൽ ഇതിനോട് പ്രതികരിക്കണമെന്നാണ് നിങ്ങൾ പറയുന്നത്? ” ഗിലാദ് എർദാൻ ചോദിച്ചു.ഹമാസ് നേതാക്കൾ ദോഹയിലും ഇസ്താംബൂളിലും ആഡംബര ജീവിതം നയിക്കുകയാണ്. അവർ ഒരിക്കലും ഗാസ മുനമ്പിൽ വസിക്കാറില്ല. അവരുടെ ജനങ്ങൾ ദാരിദ്ര്യത്തിൽ തന്നെ കഴിയുന്നു. ഹമാസും ഐഎസ്‌ഐഎസും പോലെയുള്ള ഭീകരസംഘടനകൾ ആശുപത്രികൾക്കുള്ളിൽ പ്രവർത്തിക്കുകയാണ്. ഷിഫ ഹോസ്പിറ്റൽ ഇതിന് ഉദാഹരണമാണ്. ഹമാസിന്റെ കമാൻഡ് സെന്ററാണതെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി. അതേസമയം ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി.
വെടിനിർത്തൽ അംഗീകരിക്കുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.എന്നാൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തിൽ 8,300-ലധികം പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിലെ കണക്കുകൾ പ്രകാരം 1,400 പേർ മരണപ്പെടുകയും 230 ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അതിനാൽ വെടിനിർത്തൽ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാകുമെന്നും നെതന്യാഹു പത്രസമ്മേളനത്തിൽ പറഞ്ഞു.ക്‌ടോബർ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ ഹമാസ് തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കി. അതിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























